മാർവൽ സൂപ്പർ ഹീറോ കഥാപാത്രം തോറിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ക്രിസ് ഹാംസ് വെർത്തിന അഭിനിയരംഗത്ത് നിന്നും അവധിയെടുക്കുന്നു.അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത അദ്ദേഹത്തിന് കൂടുതലാണെന്നുള്ള ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് സിനിമാരംഗത്ത് നിന്നുള്ള ഈ ഇടവേള.
ഒരു ടെലിവിഷൻ പരിപാടിക്ക് ഇടയിലാണ് താരം തൻറെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞത്. താനിപ്പോൾ ഭയപ്പെടുന്നത് ഭാവിയിൽ വന്നേക്കാവുന്ന മറവിരോഗത്തെ കുറിച്ച് ആലോചിച്ചാണെന്നും തൻറെ ജീൻ ടെസ്റ്റ് പ്രകാരം പത്തിൽ എട്ടു ശതമാനം അൽഷിമേഴ്സ് വരാൻ സാധ്യതയുണ്ടെന്നും താരം വെളിപ്പെടുത്തി.
ക്രിസിൻറെ ഡിഎൻഎ ടെസ്റ്റിൽ APOE4 ജീനിന്റെ രണ്ട് പകർപ്പുകൾ കണ്ടെത്തി.ഇത് അൽഷിമേഴ്സ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ പറയുന്നുണ്ട്.സാവധാനം മരണത്തിലേക്ക് എത്തിക്കുന്ന ഇതുവരെ പ്രത്യേകിച്ച് ചികിത്സ ഒന്നും ഇല്ലാത്ത രോഗാവസ്ഥയാണ് അൽഷിമേഴ്സ്.ജനിതകവും പരിസ്ഥിതികവുമായ പല കാരണങ്ങളും ഈ രോഗത്തിന് ഉണ്ടായേക്കാം.
കൃത്യമായ ഉറക്കം,സ്ട്രെസ് മാനേജ്മെൻ്റ്, പോഷകാഹാരം,വ്യായാമം,ഫിറ്റ്നസ് എന്നിവ ശ്രദ്ധിക്കേണ്ടത് അത്യവശ്യമാണന്നും അതിനാലാണ് താൻ അഭിനയരംഗത്തു നിന്ന് അവധിയെടുക്കാൻ ആലോചിക്കുന്നതെന്നും താരം പറയുന്നു.കൃത്യമായ ജീവിത ക്രമം,ആവശ്യമായ വൈദ്യ സഹായം എന്നിവയിലൂടെ രോഗത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് ഹാംസ്വെർത്ത്.
2010 ലാണ് മാർവൽ കഥാപാത്രമായ തോറിനെ അവതരിപ്പിക്കാൻ ക്രിസിന് അവസരമൊരുങ്ങുന്നത്.പിന്നീട് നിരവധി തിളക്കമാർന്ന നേട്ടങ്ങളാണ് താരത്തെ തേടിയെത്തിയത്.തോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ക്രിസ് ഹാംസ് വെർത്ത് അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങുന്നത്.