15 വർഷം പൂർത്തിയായ എല്ലാ സർക്കാർ വാഹനങ്ങളും അടുത്തവർഷം ഏപ്രിലിനുള്ളിൽ പൊളിച്ചു നിൽക്കേണ്ടിവരും.സർക്കാർ സംവിധാനങ്ങളുടെ നല്ലൊരു വിഭാഗം വാഹനങ്ങളും പഴക്കമേറിയവയാണ്.ഇതോടെ അവയെല്ലാം പൊളിച്ചു നിൽക്കേണ്ടിവരും.ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്.
ചട്ടം നടപ്പിലാകുന്നതൊടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ,കോർപറേഷൻ,മുനിസിപ്പാലിറ്റി, പഞ്ചായത്ത്,സംസ്ഥാന ഗതാഗത വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിലനിർത്താൻ ആകില്ല. അതോടൊപ്പം തന്നെ 15 വർഷം പൂർത്തിയായ ഒരു വാഹനത്തിനും ഇനി രജിസ്ട്രേഷൻ പുതുക്കി നൽകില്ല.
സർക്കാരിൻറെ ഭാഗമായുള്ള 15 വർഷം പൂർത്തിയായ എല്ലാ വാഹനങ്ങളും ഉടനെ തന്നെ പൊളിച്ചു നീക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.മലിനീകരണം വിദേശത്തുനിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കുക എന്നിവയുടെ ഭാഗമായി സിഎൻജി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ പുതിയ പൊളിക്കൽ നയം കൊണ്ട് കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ബ്രിട്ടൻ അമേരിക്ക റഷ്യ ജപ്പാൻ ചൈന തുടങ്ങിയ നിരവധി ലോക രാജ്യങ്ങൾ ഇത്തരം സ്ക്രാപ്പ് പോളിസികൾ നടപ്പാക്കിയിട്ടുണ്ട്.ഈ പോളിസി പ്രകാരം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ 20 വർഷം ആകുമ്പോഴും ഉപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷമാകുമ്പോഴും ഓട്ടോമേറ്റഡ് ടെസ്റ്റിന് വിധേയമാക്കി ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടതാണ്.
ഈ പോളിസി പ്രകാരം കാലപ്പഴക്കമുള്ള എല്ലാ വാഹനങ്ങളും പൊളിക്കേണ്ടതില്ല.ഓട്ടോമേറ്റഡ് ടെസ്റ്റിൽ വിജയിക്കുന്ന വാഹനങ്ങൾക്ക് വീണ്ടും നിരത്തിലിറങ്ങാം.എന്നാൽ നിശ്ചിത ഇടവേളകളിൽ ഉള്ള പരിശോധനകൾക്ക് ഹാജരാക്കേണ്ടതുണ്ട്. കൂടാതെ ഇത്തരം വാഹനങ്ങൾക്ക് കനത്ത ടാക്സ് ആയിരിക്കും ഈടാക്കുന്നത്.പഴയ വാഹനം പൊളിച്ച സർട്ടിഫിക്കറ്റുമായി പുതിയ വാഹനം വാങ്ങാൻ പോകുമ്പോൾ പ്രത്യേക ഇളവുകൾ ലഭിച്ചേക്കാം.