മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ആയിരുന്നു മംതയുടെ അരങ്ങേറ്റം. വളരെ പെട്ടെന്നാണ് മലയാളികൾക്ക് മമ്ത പ്രിയങ്കരിയായി മാറിയത്. ഇന്ന് മലയാള സിനിമയുടെ മുന്നിലെ നായികമാരിൽ ഒരാളാണ്. സിനിമയിലെത്തിയിട്ട് 17 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ച മമ്ത ഗായിക എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. ഓൺ സ്ക്രീനിൽ സന്തോഷം പകർത്തുന്ന മംതയുടെ ഓഫ് സ്ക്രീൻ ജീവിതം എന്നും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കാൻസറിനെതിരായി മംതയുടെ പോരാട്ടവും അതിജീവനവും ഒക്കെ എല്ലാവർക്കും അറിയുന്നതാണ്.
തൻറെ കരിയറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിൽ നിൽക്കുകയാണ് ക്യാൻസർ വരുന്നത്. അതൊരു തവണയല്ല പലവട്ടം. എന്നാൽ രോഗത്തെ തോൽപ്പിച്ച് മമ്ത ശക്തമായി തന്നെ തിരികെ വരികയായിരുന്നു. ഇപ്പോൾ വീണ്ടും ഒരു രോഗാവസ്ഥയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് മമ്ത. വിറ്റ്ലിഗോ എന്ന അവസ്ഥയാണ് താരം അതിജീവിച്ചു കൊണ്ടിരിക്കുന്നത്. ഓട്ടോ ഇമ്മ്യൂൺ പ്രശ്നത്തെക്കുറിച്ച് മംത തന്നെയാണ് അടുത്തിടെ തുറന്നു പറഞ്ഞത്. ചികിത്സയിൽ ആയിരിക്കുമ്പോഴും സിനിമയിൽ സജീവമാണ് താരം. ഏറ്റവും പുതിയ ചിത്രം ലൈവ് തിയേറ്ററുകൾ പ്രദർശനം തുടരുകയാണ്. അതിനിടെ പേളി മാണിയുമായി നടത്തിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. സിനിമയെ തുടക്കത്തിൽ താൻ എങ്ങനെയാണ് കണ്ടിരുന്നത് എന്നും പിന്നീട് എങ്ങനെയാണ് മാറ്റം വന്നത് എന്നും പറയുകയാണ് മംത മോഹൻദാസ്.
സിനിമയോട് ചെറുപ്പം മുതൽ പാഷൻ ഉണ്ടായിരുന്നു. എന്നാൽ വെക്കേഷൻ പോലെയായി. സിനിമയിൽ വന്ന അഭിനയിച്ചു പോകാൻ വന്ന ആൾ ആയിരുന്നു താനെന്ന് മമ്ത പറയുന്നു. സിനിമ കരിയർ ആകുന്നതിനെ കുറിച്ച് അന്ന് ചിന്തിച്ചിരുന്നില്ല. യാദൃശ്ചികമായി വന്നു എന്തൊക്കെയോ ചെയ്യുന്നു എന്നായിരുന്നു. എന്നോട് പറയുന്നതുപോലെ ചെയ്തു കാണിക്കുന്നു. ഒരു സിനിമ കഴിഞ്ഞ അടുത്തത് ചെയ്യുന്നു അത്രമാത്രം. അഭിനയിച്ചത് ശരിയായില്ലെന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലായിരുന്നു. അമ്മയെ ഇമ്പ്രസ്സ് ചെയ്യുന്നതിനായി പഠിക്കുന്നതുപോലെയാണ് താൻ സിനിമയും സമീപിച്ചതെന്നാണ് മമ്ത പറയുന്നത്. ക്യാൻസറിനു ശേഷമുള്ള ട്രീറ്റ്മെൻറ് നടക്കുന്ന സമയത്താണ് സിനിമയെക്കുറിച്ചും തന്റെ കഥാപാത്രങ്ങളെക്കുറിച്ചും എല്ലാം കൂടുതലായി ചിന്തിച്ചത് എന്ന് മമ്ത പറയുന്നു.
അന്നവർ എന്തൊക്കെയാണ് പറഞ്ഞത്, എന്താണ് ചെയ്യുന്നത്, എന്തെങ്കിലും സിനിമ താൻ സീരിയസായി സമീപിച്ചിരുന്നോ, സിനിമ വിജയിച്ചാൽ അതിനെ എങ്ങനെയാണ് കാണുന്നത്, അങ്ങനെ കുറെ ചോദ്യങ്ങൾ തന്നോട് തന്നെ ചോദിക്കുമായിരുന്നു. തനിക്ക് ജീവിക്കണമെന്നും സിനിമയിൽ തന്നെ നന്നായി പെർഫോം ചെയ്യണം എന്നുള്ള ചിന്തയാണ് തന്നെ ഇപ്പോൾ മുന്നോട്ടു നയിച്ചത് എന്നും മംത വ്യക്തമാക്കി. അസുഖം വന്നത് തൻറെ കരിയറിനെ ബാധിച്ചിട്ടില്ല എന്നും പറഞ്ഞു. ശരീരത്തിന് കൂടുതൽ സ്ട്രെയിൻ കൊടുക്കാൻ പറ്റില്ലെന്ന് അറിഞ്ഞപ്പോൾ ഫൈറ്റ് ചെയ്യുമായിരുന്നു. വിവാഹം ചെയ്യാനൊക്കെ ആലോചിച്ചതാണ് ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നായിരുന്നു.
കാര്യമായ പക്വത ഒന്നുമില്ലായിരുന്നു അന്ന്. അനുഭവങ്ങളാണ് തന്നെ കരുത്താക്കിയത്. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയും ഒക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങി എന്നും പറയുന്നു. അതേസമയം ഇപ്പോഴും പ്രമോഷനുകളിൽ സജീവമായി നിൽക്കുന്നുണ്ടെന്നും മംത വ്യക്തമാക്കി. സിനിമയിൽ അഭിനയിച്ചു തീരുന്നതോടെ ജോലി തീർന്നില്ല പ്രമോഷൻ പരിപാടികളും താരങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്. എല്ലാവരും ഒരു ടീമായി നിന്നാണ് സിനിമ ചെയ്യുന്നത്. അതിനാൽ തന്നെ പ്രമോഷൻ പരിപാടികൾ പങ്കെടുക്കുന്നത് സന്തോഷമേയുള്ളൂ എന്നാണ് മമ്ത പറഞ്ഞത്.