മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അർച്ചന കവി. നീലത്താമര എന്ന സിനിമയിലൂടെ നീലത്താമര പോലെ തന്നെ മൃദുവായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ ഈ നടി ഒരുപാട് വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. കുറിച്ച് പറയുമ്പോൾ തന്നെ നീലത്താമരയാണ് ഓർമ്മ വരുന്നത്. മലയാളികളുടെ നീലത്താമര എന്ന് തന്നെയാണ് ഇന്നും അർച്ചന കവിയെ വിശേഷിപ്പിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും താരം അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും തന്റെ ആദ്യ കഥാപാത്രമാണ് മലയാളികൾ ഇന്നും ഓർത്തിരിക്കുന്നത്. അർച്ചനയുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. എന്നാൽ അർച്ചനയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാവും. ഇപ്പോൾ താരം വിവാഹമോചനത്തെകുറിച്ച് പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിവാഹം കഴിക്കാൻ നമ്മൾ ഒരു പേപ്പറിൽ ഒപ്പിട്ടാൽ മതി, എന്നാൽ മറിച്ച് ഡിവോഴ്സ് ആകാൻ ഒരു കുട്ട പേപ്പറുകൾ ഉണ്ട്.
അതെല്ലാം നമ്മൾ ഒപ്പിടണം. എന്നാണ് ഇപ്പോൾ അർച്ചന കവി തന്റെ വിവാഹമോചനത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്നത്. എൻറെ പ്രായത്തിലുള്ള പലരും വിവാഹമോചനത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്തിനുവേണ്ടിയാണ് താൻ കല്യാണം കഴിക്കുന്നത് എന്ന് ഒരാൾക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിവാഹത്തിന് ഒരു പേപ്പർ സൈൻ ചെയ്താൽ മതിയാകും എന്നാൽ ഡിവോഴ്സ് ആയി ഒരു കെട്ട് പേപ്പർ നമുക്ക് സൈൻ ചെയ്യാൻ തരും. ഞാനും എൻറെ മുൻ ഭർത്താവ് അഭിയും വളരെ വ്യത്യസ്തമായവരാണ്.
വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവരാണ്. എന്നാൽ ഞാൻ ഇമോഷണൽ ആയിട്ടുള്ള ഒരു വ്യക്തിയാണ്. പരസ്പരമുള്ള പ്രശ്നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാൻ തീരുമാനിച്ചത്. 2015 ഒക്ടോബർ 31ന് ആയിരുന്നു അർച്ചനയും അബീഷും തമ്മിലുള്ള വിവാഹം നടന്നത്. കൊച്ചി വല്ലാർപാടം പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. അർച്ചനയുടെ ദീർഘകാല സുഹൃത്തായിരുന്നു അബീഷ്. ഒരിക്കൽ അർച്ചന തൻറെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു.
വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോൾ ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആദ്യത്തെ വ്യക്തിയാണ് ഞാനെന്നായിരുന്നു തോന്നിയിരുന്നത്. ഞാൻ ഡിവോഴ്സ് ആണെന്ന് പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ആ സമയം ഞാൻ ഇപ്പോൾ കടന്നുവന്നു. ഞാൻ യാത്ര ചെയ്യുന്ന വഞ്ചിയിൽ മറ്റൊരുപാട് ആളുകൾ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ എനിക്ക് ധൈര്യമായി. ഇപ്പോൾ ആളുകൾ കുറേക്കൂടി മനസ്സിലാക്കുന്നുണ്ട്. അതുതന്നെയാണ് മാനസികാരോഗ്യത്തിന്റെ കാര്യത്തിലും.
ആ വിവാഹമോചനത്തിനുശേഷം ഞാൻ ഒരുപാട് ഡിപ്രഷനിലൂടെ കടന്നുപോയി. മാനസികാരോഗ്യങ്ങൾ എനിക്ക് പിടിപെട്ടു. അതും ഇപ്പോൾ ആളുകൾക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ അതേക്കുറിച്ച് എഴുതുമ്പോൾ അമ്മ ചോദിക്കുമായിരുന്നു ഇതൊക്കെ ഇങ്ങനെ തുറന്നു പറയണോ എന്ന്. എന്നാൽ പ്രതികരണങ്ങൾ ഊഷ്മളമായിരുന്നു. അവർക്ക് ചെവി കൊടുക്കാൻ സന്തോഷമേയുള്ളൂ. എൻറെ കഥ ഒരാളെങ്കിലും സഹായിക്കുന്നതാണെങ്കിൽ ഞാൻ അതിൽ ഒരുപാട് സന്തോഷിക്കുകയും ചെയ്യും എന്നതായിരുന്നു അർച്ചനയുടെ വാക്കുകൾ.
കുറച്ചുനാൾ അഭിനയത്തിൽ നിന്നും വിട്ടുനിന്നു എങ്കിലും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാജാറാണി എന്ന സീരിയലിലൂടെ വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തിയ അർച്ചനയ്ക്ക് വലിയ വരവേൽപ്പ് തന്നെയാണ് മലയാളി പ്രേക്ഷകർ നൽകിയത്. താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.