നടൻ മനോജ് കുമാറിന് അപ്രതീക്ഷിതമായി വന്ന അസുഖത്തിന്റെ ഞെട്ടലിലായിരുന്നു ആരാധകർ എല്ലാവരും തന്നെ. മുഖത്തിന്റെ ഒരു വശം കോടിപ്പോയി എന്നും ചികിത്സയിലാണെന്നും പറഞ്ഞ് മനോജ് തന്നെയായിരുന്നു രംഗത്തെത്തിയത്. യൂട്യൂബ് ചാനലിലൂടെയാണ് തന്റെ അസുഖ വിവരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയത്. പിന്നീട് ചികിത്സകൾക്ക് ശേഷം 90% വരെ ശരിയായ കഴിഞ്ഞ ദിവസം മകനുമായി തന്നെ സോഷ്യൽ മീഡിയയിലും അതുപോലെ തന്നെ യൂട്യൂബിലും ഒക്കെ വീഡിയോ മനോജ് പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ 98% ശരിയായി എന്നാണ് ബീന ആന്റണിയും അതുപോലെതന്നെ മനോജും ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഈയൊരു കാര്യത്തിൽ ആരാധകരും വളരെ ആശ്വാസത്തിലും സന്തോഷത്തിലും തന്നെയാണ്. മനോജിന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞു ഒത്തിരി പേർ ഇവരെ വിളിച്ചു എന്നും പലരും സങ്കടത്തിലാണെന്നും മനോജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിവരമറിഞ്ഞ് സങ്കടപ്പെട്ടു കൊണ്ട് തന്റെ മാനസപുത്രി തന്നെ കാണാൻ വന്നതിന്റെ സന്തോഷത്തിലാണ് മനോജ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തന്നെ മനോജ് അച്ചാ എന്ന് വിളിക്കുന്ന മകളെ കുറിച്ചുള്ള വിശേഷങ്ങളും മനോജ് പറഞ്ഞിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ നൂറാമത്തെ വീഡിയോയുമായി ലൈവിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു.
പക്ഷേ നടന്നത് മറ്റൊരു കാര്യമാണെന്ന് പറഞ്ഞാണ് മനോജ് സംസാരിച്ചു തുടങ്ങുന്നത്. ഇവിടെ ജീവിതത്തിൽ ഒത്തിരി ഇഷ്ടമുള്ള എൻറെ മോൾ എന്നെ കാണാൻ എത്തിയിരിക്കുകയാണ്. നിങ്ങൾക്കെല്ലാവർക്കും അവൾ സുപരിചിത തന്നെയാണ്. മഞ്ഞുരുകും കാലം സീരിയലിലെ ജാനിക്കുട്ടിയാണ് മനോജിനെ കാണാൻ എത്തിയ മോൾ. ഇപ്പോൾ അവൾ വലുതായിപ്പോയി ഇപ്പോൾ അവൾക്ക് 11 വയസ്സുമായി ആറാം ക്ലാസിൽ പഠിക്കുകയാണ് ഇപ്പോൾ. അച്ഛനും അമ്മയ്ക്കും ഒപ്പം ആയിരുന്നു നിരഞ്ജന എന്ന ജാനിക്കുട്ടി മനോജിനെ കാണാൻ എത്തിയതെന്നും മനോജ് വ്യക്തമാക്കുന്നുണ്ട്. കണ്ണൂർ സ്വദേശിനിയായ നിരഞ്ജനയുടെ മാതാപിതാക്കൾ അധ്യാപകരാണ്. മകളുടെ ഷൂട്ടിങ്ങിന് വേണ്ടി പിന്നാലെ നടന്ന അവരുടെ ജോലി പോലും അവർ കളഞ്ഞിരുന്നു.
സീരിയലിൽ രണ്ടാമത്തെ ജാനികുട്ടി ആയിട്ടാണ് നിരഞ്ജന എത്തിയത്. ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് ഈ ജാനിക്കുട്ടി തന്നെയാണ്. ഞങ്ങൾ തമ്മിലുള്ള രംഗങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തതുമാണ്. സീരിയലിലെ പല ഓർമ്മകളും മനോജും നിരഞ്ജനയും പങ്കുവെച്ചിരുന്നു. മനോജച്ഛൻ എന്നാണ് നിരഞ്ജന മനോജിനെ വിളിക്കുന്നത്. എന്നെ ലോകത്ത് അങ്ങനെ വിളിക്കുന്ന ഏക വ്യക്തി ഇവൾ ആണെന്നും മനോജ് സന്തോഷത്തോടുകൂടി പറയുന്നുണ്ട്. ഒരു മോനെ എനിക്കുള്ളൂ എങ്കിലും ഇവൾ എൻറെ മാനസപുത്രി ആണെന്നും മനോജ് വെളിപ്പെടുത്തുന്നുണ്ട്. മനോജിന് വയ്യ എന്നറിഞ്ഞപ്പോൾ ഇവളാകെ മൂഡ് ഔട്ട് ആയിരുന്നു.
പരിചയമില്ലാത്തവർ പോലും ആ വീഡിയോ കണ്ട് സങ്കടപ്പെട്ട് മെസ്സേജ് അയച്ചിരുന്നു. ഇപ്പോൾ അസുഖം വന്നിട്ട് ഒരു മാസമായി എങ്കിലും 98% വും ശരിയായി. ഇനിയൊരു രണ്ട് ശതമാനം മാത്രമേ ബാക്കിയായി ശരിയാകാനുള്ളത് എന്നും ബീന ആന്റണിയും മനോജും പറയുന്നുണ്ട്. അതേസമയം വലിയ ടെൻഷനോടെ ആണ് മനോജേട്ടന്റെ വീട്ടിലേക്ക് വന്നത് എന്നാണ് നിരഞ്ജനയുടെ അച്ഛൻ പറഞ്ഞു എത്തിയിരിക്കുന്നത്. ഇവിടെ വന്നതിനുശേഷം ആണ് ആ ടെൻഷനൊക്കെ മാറിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. രണ്ടുമൂന്നു വർഷം ഒരു കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞത് എന്റെ മൂത്ത സഹോദരൻ തന്നെയാണ് മനോജേട്ടനെന്നും നിരഞ്ജയുടെ അച്ഛൻ പറയുന്നു.
ജീവിതകാലം മുഴുവനും ഈ ബന്ധം തുടരുമെന്നും നിരഞ്ജനയുടെ അച്ഛൻ വെളിപ്പെടുത്തുന്നുണ്ട്. മകൾക്ക് അഭിനയിക്കാൻ സാധിച്ചതിന് ജോഷി സാറിനോടാണ് നന്ദി പറയേണ്ടത് എന്നും നിരഞ്ജനയുടെ അമ്മ പറയുന്നു. വികൃതിയായിരുന്നു നിരഞ്ജന സെറ്റിലൊക്കെ. ഷൂട്ടിംഗ് സമയത്ത് അവൾ പറയുന്നതൊന്നും കേൾക്കാതെ വന്നതോടുകൂടി അവളെ സീരിയലിൽ നിന്നും ഒഴിവാക്കാൻ വേണ്ടി തീരുമാനിച്ചതിനെക്കുറിച്ചും മനോജ് വ്യക്തമാക്കുന്നു. എന്നാൽ ക്യാമറമാൻ കൃഷ്ണകുമാർ പറഞ്ഞിട്ടാണ് പിന്നീട് അഭിനയിച്ചു തുടങ്ങിയത്. ഇവൾ വലിയൊരു നടിയാകുമെന്ന് തന്നെ അന്ന് തന്നെ കൃഷ്ണകുമാർ പറഞ്ഞിരുന്നത് എന്നും മനോജ് വ്യക്തമാക്കുന്നു.
അതേസമയം വിജയരാഘവൻ എന്ന അച്ഛനും ജാനിക്കുട്ടി എന്ന മോളും എല്ലാവരുടെയും ഹൃദയത്തിൽ ഇന്നും ജീവിക്കുക തന്നെയാണ്. ഓരോ ദിവസവും കരഞ്ഞു കൊണ്ടും ടെൻഷനടിച്ചുകൊണ്ടും ശ്വാസം അടക്കിപ്പിടിച്ചു കൊണ്ടും കണ്ട ഒരേ ഒരു സീരിയൽ മഞ്ഞുരുകും കാലം ആയിരുന്നു എന്നാണ് ആരാധകരും ഇപ്പോൾ കമന്റ് ചെയ്തു എത്തിയിരിക്കുന്നത്. വർഷങ്ങൾക്കുശേഷം അച്ഛനും മകളും ഒരുമിച്ച് ഒരു സ്ക്രീനിൽ അല്ലെങ്കിൽ ഒരുമിച്ച് എത്തിയപ്പോൾ ആരാധകരും ഇതിൻറെ സന്തോഷം അറിയിച്ചു എത്തിയിട്ടുണ്ട്.