ഗ്രൂപ്പ് E യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജപ്പാനോട് ഏറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് കരകയറാൻ ജർമ്മനിക്ക് ഇന്ന് ജയിച്ചേ തീരൂ. ഖത്തറിലെ അൽബേയ്ത്ത് സ്റ്റേഡിയത്തിൽ രാത്രി
12.30ന് നടക്കുന്ന മത്സരം തീപാറും എന്ന് ഉറപ്പാണ്.
മറുവശത്ത് കോസ്റ്റോറിക്കയ്ക്ക് എതിരെ നേടിയ വൻ വിജയത്തിൻറെ പിൻബലത്തിലാണ് സ്പെയിൻ എത്തുന്നത്.കളിയിലൂടനീളം ആധിപത്യത്തോടെ കളിച്ചാണ് കോസ്റ്റോറിക്കക്കെതിരെ എഴു ഗോളിന്റെ തകർപ്പൻ ജയം സ്പാനിഷ് പട നേടിയെടുത്തത്.ലൂയി എൻറിക്കയാണ് സ്പെയിനിന്റെ പരിശീലകൻ.
സ്പെയിൻ ഒരു വിജയം മാത്രം മുന്നിൽകണ്ടാണ് ജർമ്മനി ഇന്ന് രാത്രി ഇറങ്ങുന്നത്.ജപ്പാനെതിരെ ആദ്യ മത്സരം തോറ്റതോടെ ഇന്നത്തെ ജയത്തെ ആശ്രയിച്ചിരിക്കും അവരുടെ ലോകകപ്പ് സാധ്യതകൾ. ജപ്പാനെതിരെ പരിക്കു മൂലം പുറത്തിരിക്കേണ്ടിവന്ന ലിയോറിസാനെ തിരിച്ചെത്തി മികച്ച ടീമിനെ തയ്യാറാക്കാനാണ് കോച്ച് ഹൻസി ഫ്ളിക്ക് ലക്ഷ്യമിടുന്നത്.
3:30 അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ജപ്പാൻ കോസ്റ്ററിക്ക പോരാട്ടം നടക്കുന്നത്. ജർമ്മനിക്കെതിരെ നേടിയ ജയത്തിന്റെ ആവേശത്തിലാണ് ജപ്പാൻ ഇറങ്ങുന്നത്.ഒരു ജയം നേടി തങ്ങളുടെ പ്രിക്വാട്ടർ സാധ്യതകൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ ആണ് ജപ്പാൻ ലക്ഷ്യമിടുന്നത്.ഹാജിമെ മോരിയാസു ആണ് ജപ്പാന്റെ മുഖ്യ പരിശീലകൻ.
സ്പാനിഷ്ക്കെതിരെ മോശം തോൽവി പിണഞ്ഞ കോസ്റ്റോറിക്കയ്ക്ക് ജപ്പാൻ എതിരെയുള്ള ജയം കൊണ്ട് മാത്രമേ ടൂർണമെന്റിൽ മുന്നോട്ടു
പോകാൻ ആകൂ.
എന്നാൽ കണക്കുകൾ പ്രകാരം കോസ്റ്റോറിക്കയ്ക്ക് ഇതുവരെ ജപ്പാനെതിരെ വിജയം കാണാനായിട്ടില്ല. ഇതിനുമുമ്പ് നടന്ന 5 മത്സരങ്ങളിൽ വിജയം ജപ്പാൻ ഒപ്പം ആയിരുന്നു.