സോഷ്യൽ മീഡിയയുടെ കാലമാണിത് വാർത്തകളും വിവരങ്ങളും എല്ലാം അതിവേഗം ആളുകളിലേക്ക് എത്തിക്കാം എന്നത് സോഷ്യൽ മീഡിയയുടെ പ്രത്യേകതയാണ്. എന്നാൽ സോഷ്യൽ മീഡിയ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജ വാർത്ത എന്നത്. വ്യാജ വാർത്തകൾ മൂലം പൊരുതിമുട്ടിയ ഒരുപാട് താരങ്ങളുണ്ട്. ഇപ്പോഴിതാ ഒരു താരം കൂടി വ്യാജവാർത്തകൾക്കെതിരെ രംഗത്തെത്തിരിക്കുകയാണ്. ചക്കപ്പഴം പരമ്പരയിലെ പൈങ്കിളിയായി എത്തി ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. ഒരു ഓൺലൈൻ മാധ്യമത്തിൽ തന്നെക്കുറിച്ച് വന്ന വ്യാജവാർത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തുറന്നടിച്ചത്. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ; “ഇന്നലെ രാത്രി തന്നെ വീഡിയോ ചെയ്യണമെന്ന് കരുതിയതായിരുന്നു. പക്ഷേ മനസ്സ് ശരിയായിരുന്നില്ല. ഇപ്പോഴും ഒരു വീഡിയോ എടുക്കാനുള്ള മൂഡ് ഒന്നുമില്ല. പലതരത്തിലുള്ള മാധ്യമപ്രവർത്തകരെയും ഓൺലൈൻ മഞ്ഞപത്രക്കാരെയും ഒക്കെ കണ്ടിട്ടുണ്ട്. മുൻപ് ഒരിക്കൽ ഞാൻ സ്നാപ്പ് ചാറ്റിൽ ഒരു ചിത്രം എടുത്ത് തമാശയായി ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ, ശ്രുതി രജനികാന്തിന്റെ ഇപ്പോഴത്തെ രോഗാവസ്ഥ കണ്ടാൽ ഞെട്ടും എന്ന് പറഞ്ഞായിരുന്നു വാർത്ത കൊടുത്തിരുന്നത് എന്ന് താരം പറയുന്നു. അതൊക്കെ ഞാൻ തമാശയായിട്ടായിരുന്നു എടുത്തിരുന്നത്.
ഞാനും ജേണലിസം പഠിച്ചതാണ്. എം എ ജേണലിസം കഴിഞ്ഞതാണ്. ജേണലിസ്റ്റിക് എത്തിക്സും, അതിനുവേണ്ടി നിങ്ങളൊക്കെ കഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് ഒക്കെ അറിയാം. ഞാനും മീഡിയ ഫീൽഡിൽ വർക്ക് ചെയ്തതാണ് ആ സമ്മർദ്ദവും എനിക്ക് മനസ്സിലാകും എന്നും ശ്രുതി പറയുന്നു. ഇത് എഴുതിയത് ആരായാലും നമ്മളെ കുറിച്ച് എഴുതുന്നത് ചിലപ്പോൾ നമുക്ക് താങ്ങാൻ ആകും പക്ഷേ നമ്മുടെ കുടുംബത്തിലുള്ളവരെ കുറിച്ച് പറയുമ്പോൾ പറ്റി എന്ന് വരില്ല. ഈ വാർത്തയിൽ പറയുന്നത് എൻറെ അച്ഛൻ എന്നെ കുട്ടിക്കാലം മുതൽ ഉപദ്രവിക്കും എന്നാണ്. എൻറെ അച്ഛൻ എന്നെ ഒരു മുട്ടുസൂചി കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. അത്രയ്ക്ക് പാവം മനുഷ്യനാണ് എന്റെ അച്ഛൻ. അമ്മയ്ക്ക് നാലഞ്ച് അവിഹിത ബന്ധങ്ങൾ എന്നാണ് പിന്നെ പറയുന്നത്.
എന്ത് വിവരക്കേടാണ് പറയുന്നത് എന്നും താരം ചോദിക്കുന്നു. അകത്ത് വായിക്കുമ്പോൾ താൻ മറ്റൊരു കുട്ടിയെ കുറിച്ച് പറഞ്ഞതാണെന്ന് മനസ്സിലാകും. പക്ഷേ എത്രയോ പേർ ഇത് കയറി വായിക്കാതെ പോയിട്ടുണ്ടാകും. ഇന്നലെ രാത്രി മുതൽ എനിക്ക് വാട്സാപ്പിൽ സ്ക്രീൻഷോട്ട് വന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് ഈ പേജ് അറിയില്ല. ഇങ്ങനെയൊരു വീഡിയോ എടുത്തു പബ്ലിസിറ്റി ആക്കേണ്ട ആവശ്യവും എനിക്കില്ല. പക്ഷേ എൻറെ വീട്ടുകാർക്കും വെളിയിലിറങ്ങി നടക്കേണ്ടതാണെന്നാണ് താരം പറയുന്നത്. അതിനാലാണ് വ്യക്തത വരുത്തുന്നതെന്നും താരം പറഞ്ഞു. ഇത് ഞാൻ വിഷാദത്തെ കുറിച്ച് സംസാരിച്ചപ്പോൾ മറ്റൊരു കുട്ടിയുടെ കഥ പരാമർശിച്ചതാണ്.
തൻറെ ഡിപ്രഷന് കാരണം ഇതല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇത് കച്ചവടത്തിന് വേണ്ടി ചെയ്തതാണെന്ന് താരം പറയുന്നു. സത്യം പറഞ്ഞാൽ നടന്നത് പിമ്പിംങ്ങാണ് ആണെന്നാണ് താരം തുറന്നടിക്കുന്നത്. ഇതിലും നല്ലത് അവരുടെ ആരുടെയെങ്കിലും ഒക്കെ വീട്ടുകാരെ വെച്ച് പിമ്പിംങ്ങാണ് ചെയ്യുന്നതാണ് അതിന് കുറച്ചു കൂടെ അന്തസ്സ് ഉണ്ടെന്നാണ് താരം പറയുന്നത്. ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയരുതെന്നും, പേനക്കും അതിനുള്ളിലെ മഷിക്കും ഒരു മര്യാദ കൊടുക്കാൻ ശ്രമിക്കണമെന്നും താരം പറയുന്നു. ചാനലുകാരെ നേരിട്ട് ബന്ധപ്പെടാൻ താൻ കുറെ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നാണ് താരം പറയുന്നത്. എനിക്ക് തല്ലി തീർക്കാനും നേരിട്ട് സംസാരിച്ചു തീർക്കാനുമാണ് ഇഷ്ടം. പക്ഷേ നേരിട്ട് കിട്ടിയില്ലെന്നും ആർക്കെങ്കിലും ഈ പേജിന്റെ അഡ്മിനെ അറിയാമെങ്കിൽ പിൻ ചെയ്യണമെന്നും താരം പറയുന്നുണ്ട്.