കോട്ടയം പ്രദീപ് എന്ന നടൻറെ ഓർമ്മകൾക്ക് ഒരു വയസ്സ് തികയാൻ പോവുകയാണ്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിൻ്റെ മരണം. വലിയ ആഘാതം തന്നെയാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ അദ്ദേഹം ഉണ്ടാക്കിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹം മലയാളം സിനിമയിൽ നൽകിയ കോമഡി രംഗങ്ങൾ ഒക്കെ തന്നെ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴത് കോട്ടയം പ്രദീപിന്റെ കുടുംബത്തിൻറെ അഭിമുഖം പുറത്തുവന്നിരിക്കുകയാണ്. അഭിമുഖത്തിൽ പ്രദീപിന്റെ അവസാന നാളുകളെ കുറിച്ച് മകൻ തുറന്നുപറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നു.
അവസാന നാളുകളിൽ ഹോസ്പിറ്റലിൽ എല്ലാവരെയും ചിരിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹം എന്നും, അവസാന നാളുകളിൽ മാത്രമാണ് ആരോടും മിണ്ടാതെ പെട്ടെന്ന് ഹാർട്ട് അറ്റാക്ക് വന്നതും എന്നൊക്കെ മകൻ പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന പ്രധാനപ്പെട്ട കാര്യം. ആശുപത്രിയിൽ എല്ലാവരോടും സംസാരിച്ച് കളിച്ചും ചിരിച്ചു നിൽക്കുന്ന കോട്ടയം പ്രദീപിന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിൽ എന്ന് ഹോസ്പിറ്റലിൽ അധികൃതർ വരെ സംസാരിച്ചു എന്നാണ് മകൻ പറയുന്നത്. ഫുൾ എനർജറ്റിക് ആയിട്ടുള്ള മനുഷ്യനാണ് പപ്പ. കൂട്ടുകാരോടും വീട്ടുകാരോടും എല്ലാം അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ ശനിയാഴ്ച വീട്ടിൽ വരാൻ നമുക്ക് ആഗ്രഹം കാണും.
നമ്മുടെ സുഹൃത്തിനെ പോലെയാണ് പെരുമാറുക. കല്യാണരാമനിൽ അഭിനയിച്ച ശേഷം കുറച്ചു സീൻ കിട്ടി എന്ന് പറഞ്ഞിട്ടുണ്ട്. സിനിമ ഇറങ്ങുന്നതിനു മുൻപ് വിജയിക്കാൻ വേണ്ടി പപ്പ പ്രാർത്ഥിക്കും. ഞാനും പപ്പയും തിയേറ്ററിൽ പോയി പപ്പയുടെ സീൻ വരുമ്പോൾ അത് എണ്ണുമായിരുന്നു. ഞങ്ങൾക്ക് പപ്പയുടെ സീനുകൾക്കാണ് പ്രാധാന്യം. വേഷം ചെറുതാണെങ്കിലും പരാതി പറയാറില്ല. രാജമാണിക്യം ഇറങ്ങിയപ്പോഴും അദ്ദേഹം തിയേറ്ററിൽ പോയി പ്രാർത്ഥിച്ചിരുന്നു. ആ സിനിമയിലാണ് പപ്പയെ വ്യക്തമായി കാണിച്ചത്. അത് കാണാൻ ഞാനും കൂട്ടുകാരും ഒരുമിച്ച് തീയേറ്ററിൽ പോവുകയും പപ്പയുടെ സീനിൽ കൈയടിക്കുകയും ചെയ്തിരുന്നു.
ചെറിയ സീൻ ആയാലും വലിയ സീനായാലും അദ്ദേഹം പോയി അഭിനയിക്കും. നന്ദു പൊതുവാൾ സാറാണ് വിണ്ണൈ താണ്ടി വരവായ എന്ന സിനിമയിൽ പപ്പയെ വിളിച്ചത്. മലയാളത്തിൽ തിരിച്ചറിയപ്പെടുന്നില്ല അതുകൊണ്ട് തമിഴ് ചെയ്തിട്ട് കാര്യമുണ്ടോ എന്ന ചിന്തയായിരുന്നു പപ്പയ്ക്ക്. പിന്നെ ഞാനാണ് നിർബന്ധിച്ചത്. ഗൗതം സാർ ശങ്കരാടി ചേട്ടൻറെ ലുക്കുള്ള ഒരാളെയാണ് നോക്കിയത്. അതാണ് പപ്പയെ വിളിച്ചത്. പപ്പയുടെ സീനുകൾക്ക് തിയേറ്ററിൽ നല്ല കയ്യടി ആയിരുന്നു. തട്ടത്തിൻ മറയത്ത് എന്ന സിനിമയ്ക്ക് ശേഷമാണ് പപ്പയുടെ ലൈഫ് മാറിയത്. അതിനുശേഷം വെറുതെ ഇരിക്കേണ്ടി വന്നിട്ടില്ല. എല്ലാത്തിനും നമുക്ക് ചോയിസ് തരും പപ്പ. ഫുൾ കോമഡിയാണ്.
പപ്പയെപ്പോലെ ആകാൻ ഞങ്ങൾക്ക് സാധിക്കില്ല. പപ്പ ഉണ്ടാക്കി തന്ന ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് പോകാൻ ശ്രമിക്കുകയാണ്. ചിത്രം സിനിമ കണ്ടാണ് വിഷ്ണു എന്ന് എനിക്ക് പപ്പ പേരിട്ടത്. ലാലേട്ടൻ പപ്പയുടെ മരണശേഷവും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. പപ്പ ലാലേട്ടൻ ഫാൻ ആണ്. എന്നെ അഭിനയിപ്പിക്കാൻ പപ്പ കൊണ്ട് നിർത്തിയിട്ടുണ്ട്. എനിക്ക് പറ്റാത്തത് മകനെ കൊണ്ട് ചെയ്യിപ്പിക്കണമെന്ന് ചിന്തയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് പറയുന്നു. അങ്ങനെ ഒരിക്കൽ പ്രേം പ്രകാശ് സാറിനെ കണ്ടപ്പോഴാണ് പപ്പയ്ക്ക് വേഷം കൊടുത്തത്. പപ്പയുടെ 40 വയസ്സിനു ശേഷമാണ് സിനിമ സംഭവിച്ചത്. ന്യൂസിൽ കണ്ടു ഞാനാണ് പപ്പയുടെ അഭാവത്തിൽ ഞാനാണ് വൃന്ദയുടെ വിവാഹം നടത്തിയത് എന്ന്. അങ്ങനെയല്ല.
പപ്പയ്ക്ക് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. സ്വർണ്ണം വരെ പപ്പ സെലക്ട് ചെയ്തു വച്ചിരുന്നു. പപ്പയുടെ പ്ലാൻ ആണ്. അതനുസരിച്ച് ഞങ്ങൾ നടപ്പിലാക്കി എന്ന് മാത്രമേയുള്ളൂ. പപ്പയ്ക്ക് നെഞ്ചുവേദന വന്നതിന്റെ തലേദിവസം എന്നോട് സംസാരിച്ചിരുന്നു. അറ്റാക്ക് ആയിരിക്കരുതെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. അങ്ങനെ വൃന്ദയെ വിളിച്ചപ്പോൾ അവളാണ് പപ്പ പോയി എന്ന് പറഞ്ഞത്. ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഫോൺ എടുത്തു നോക്കിയപ്പോൾ ആദരാഞ്ജലികൾ ആണ് കണ്ടത്. പപ്പ സ്വന്തമാഗ്രഹങ്ങളെല്ലാം സാധിച്ച മനുഷ്യനാണ്. എല്ലാ സിനിമ കാണാൻ പോയത് അദ്ദേഹം ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്.