കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനങ്ങളെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയാൻ തുടങ്ങിയിട്ട് നാളുകളായി.ഇത്തരം വിവാദങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അടുത്തിടെ രാജിവച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ.താൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ഒപ്പമാണെന്നാണ് ഫഹദ് പറഞ്ഞത്.
എല്ലാവരും ചർച്ച ചെയ്ത് വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് ഫാസിൽ പറഞ്ഞു.കഴിഞ്ഞ 48 ദിവസങ്ങളായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ജാതി വിവേചനത്തിനെതിരെയുള്ള സമരത്തിൽ ആയിരുന്നു.വിദ്യാർത്ഥികളുടെ പരാതി ശരിവെച്ചുള്ള റിപ്പോർട്ടാണ് സർക്കാർ നിയോഗിച്ച സമിതിയും പുറത്തുവിട്ടത്.ഇത് തുടർന്നാണ് ഡയറക്ടർ സ്വയം ഒഴിയാൻ നിർബന്ധിതനായത്.
എന്നാൽ ജാതി വിവേചനമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വഴങ്ങിയ എല്ലാ താൻ രാജിവച്ചു എന്ന നിലപാടിലാണ് ഡയറക്ടർ ശങ്കർ മോഹൻ. സർക്കാർതലത്തിൽ ആരും തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കാലാവധി പൂർത്തിയായതിനാലാണ് താൻ രാജിവെക്കുന്നത് എന്നും ആണ് അദ്ദേഹം പറഞ്ഞത്.ഡയറക്ടർക്ക് പിന്നാലെ സ്ഥാപനത്തിൻറെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും രാജിവയ്ക്കും എന്നാണ് സൂചന. എന്നാൽ രാജിയിൽ നിന്നും അദ്ദേഹത്തെ പിന്മാറ്റാനാണ് സർക്കാരിൻറെ ശ്രമം.
ദളിത് വിദ്യാർത്ഥികളെ കൊണ്ട് തന്റെ വീട്ടിലെ ബാത്ത്റൂം കഴിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർത്ഥി പ്രവേശനം നടത്തി എന്നും ഉള്ള ആരോപണങ്ങളിൽ നിന്ന് ഡയറക്ടർ ശങ്കർ മോഹനനെ സംരക്ഷിച്ചത് അടൂരാണ് എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.അതേ സമയം ശങ്കർ മോഹനന്റെ രാജി സ്വീകരിച്ചതായും ഇൻസ്റ്റിറ്റ്യൂട്ടിന് പകരം ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സേർച്ച്, സിലക്ഷൻ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതായും മന്ത്രി ആർ ബിന്ദു അറിയിച്ചു.