വാഹനം നിർമ്മിക്കുന്ന ചെലവിൽ ഉണ്ടായ വർദ്ധനയെ തുടർന്ന് അടുത്തവർഷം ആദ്യം മുതൽ വാഹനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി പ്രമുഖ കമ്പനികൾ.ടാറ്റാ മോട്ടോഴ്സ്,മാരുതി സുസുക്കി,ഔഡി,റെനോ,മെഴ്സിഡീസ് ബെൻസ്, കിയ,എംജി മോട്ടോർ എന്നീ കമ്പനികളാണ് പ്രഖ്യാപനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.2 മുതൽ 5 ശതമാനം വരെയാണ് വിവിധ വാഹനങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാവുക.
കാർ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവും ട്രാൻസ്പോർട്ടേഷൻ ചെലവിൽ ഉണ്ടായ വർദ്ധനവും ആണ് ഇതിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. പുതുക്കിയ വിലവർദ്ധനവ് അടുത്തവർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരും എന്നാണ് സൂചന. ഇന്ത്യയുടെ പണപ്പെരുപ്പത്തിൽ ഉണ്ടായ കുറവും ഇതിന് മറ്റൊരു കാരണമായി പറയപ്പെടുന്നു. ഗവൺമെന്റിന്റെ സുരക്ഷാസംബന്ധമായ നിയമങ്ങളിലുള്ള മാറ്റവും വിലവർദ്ധനവിന് ഒരു കാരണമാണ്.
കാര്‍ബണ്‍ പുറത്തുവിടുന്നത് കുറക്കുന്നതിനായി കൂടുതല്‍ കര്‍ശനമായ ഇന്ധനക്ഷമതാ മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ മുതല്‍ വാഹന കമ്പനികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കും. ഇതും അടുത്തവർഷം മുതൽ വാഹനങ്ങളിൽ സുരക്ഷയുടെ ഭാഗമായി 6 എയർബാഗ് നിർബന്ധമാക്കിയതും വിവിധ മോഡലുകളുടെ വിലവർദ്ധനവിന് കാരണമാകും. ഇന്ത്യൻ വാഹന മേഖലയിൽ ഏതാണ്ട് 40% ത്തോളം മാരുതിയുടെ വാഹനങ്ങളാണ് വിറ്റഴിക്കുന്നത്.അതുകൊണ്ടുതന്നെ മാരുതിയുടെ വില വർധന ഉണ്ടാകുന്ന മാറ്റം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും.
പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹന നിർമ്മാണ ചിലവിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടാകുന്നതെന്നും അത് കുറയ്ക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നുമാണ് മാരുതി സുസുക്കി പ്രസ്താവനയിലൂടെ അറിയിച്ചത്.അടുത്തവർഷം ആദ്യം മുതൽ മാത്രമേ വിലവർധനവും പ്രാബല്യത്തിൽ വരുകയുള്ളൂ എന്നതിനാൽ ഇപ്പോൾ വാഹനം ബുക്ക് ചെയ്യുന്നവർക്ക് ഈ വിലവർധനവ് ബാധകമാകില്ല.അതിനാൽ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉടനെ തന്നെ ബുക്ക് ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.