ഗ്രൂപ്പ് ജി യിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നോക്കൗട്ട് ലക്ഷ്യമാക്കി ബ്രസീൽ സ്വിറ്റ്സർലാൻഡിനെ നേരിടും.ആദ്യം മത്സരം ജയിച്ച ഇരു ടീമുകളും ഒരു ജയത്തോടെ നോക്കി ഉറപ്പിക്കാനാണ് ലക്ഷ്യം ഇടുക. ആദ്യ മത്സരത്തിൽ പരിക്കേറ്റ സൂപ്പർ താരം നെയ്മറിന്റെ അഭാവത്തോടെയാണ് ബ്രസീൽ ഇറങ്ങുക.
നെയ്മർക്കൊപ്പം പരിക്കിന്റെ പിടിയിലായ ഡാനിലോയും മത്സരത്തിനുണ്ടാവില്ല എന്നത് ബ്രസീലിന് ഒരു തിരിച്ചടിയാണ്. എങ്കിലും തിയാഗോ സിൽവയുടെ നേതൃത്വത്തിൽ മികച്ച ടീമിനെയാണ് കോച്ച് ടൈറ്റെ ഒരുക്കിയിരിക്കുന്നത്.ഗബ്രിയേല്‍ ജീസസ്,റിച്ചാര്ലിസണ്,വിനീഷ്യസ് ജൂനിയര്‍, കാസിമെറോ തുടങ്ങിയവർ അടങ്ങുന്ന നിര എന്തിനും പോന്നവരാണ്.
ഇതിനുമുമ്പ് ബ്രസീലും സ്വിറ്റ്സർലാന്റും ഏറ്റുമുട്ടിയ 9 മത്സരങ്ങളിൽ നാലെണ്ണവും സമനിലയിലാണ് കലാശിച്ചത്.അതുകൊണ്ടുതന്നെ നോക്കൗട്ട് ലക്ഷ്യം കാണുന്ന ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ തീപാറും എന്ന് ഉറപ്പാണ്.റാസ് അബു അബൗദിലുള്ള സ്റ്റേഡിയം 974 ലാണ് മത്സരം നടക്കുക.
ലോകകപ്പ് ടൂർണമെന്റിൽ തങ്ങളുടെ പ്രതീക്ഷകൾ സജീവമാക്കാൻ ആണ് കാമറൂണും സെർബിയയും ഇന്നിറങ്ങുന്നത്.ഗ്രൂപ്പിലെ ആദ്യ മത്സരങ്ങൾ ഇരുടീമുകളും പരാജയപ്പെട്ടതോടെ ഇന്നത്തെ ജയത്തെ ആശ്രയിച്ചിരിക്കും ഇരുവരുടെയും ടൂർണ്ണമെൻറ് സാധ്യതകൾ.ഖത്തറിലെ അൽ ജനുബ് സ്റ്റേഡിയത്തിൽ വൈകീട്ട്
3.30നാണ് കാമറൂൺ സെർബിയ പോരാട്ടം.
ആദ്യ മത്സരത്തിൽ സെർബിയയ്ക്കെതിരെ റിച്ചാലിസൺ ൻറെ തകർപ്പൻ ഇരട്ടഗോളിലാണ് ബ്രസീൽ വിജയിച്ചത്.സെർബിയൻ ഗോളി മിലിന്‍കോവിച് സാവിച്ചിന്റെ മികച്ച പ്രകടനമാണ് അന്ന് ബ്രസീലിൻറെ കുതിപ്പിന് തടയിട്ടത്. ബ്രസീലിനെതിരെ എതിരെ സംഭവിച്ച പിഴവുകൾ തിരുത്തി മികച്ച വിജയം ആണ് സെർബിയ മുന്നിൽ കാണുന്നത്.
ആദ്യമത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ഒരു ഗോളിന്റെ പരാജയമാണ് കാമറൂണിന് ലഭിച്ചത്.കൂടാതെ മത്സരത്തിലൂടനീളം ആധിപത്യവും പന്തടക്കവും കാമറൂണിന് ആയിരുന്നു. ഈ മത്സരത്തിൽ ഉണ്ടായ ഫിനിഷിംഗിലെ പിഴവുകൾ തിരുത്തി സെർബിയയ്ക്കെതിരെ മികച്ച മത്സരം കാഴ്ചവെക്കാൻ ആണ് കാമറൂൺ ഒരുങ്ങുന്നത്.