മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരം തന്നെയാണ് കനിഹ. നിരവധി സൂപ്പർതാരങ്ങളും ചിത്രങ്ങളിലൂടെ നായികയായി എത്തിയ കനിഹ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളിലൂടെയാണ്. അത്തരം കഥാപാത്രങ്ങളിലൂടെ തന്നെ മലയാളികൾ കനിഹയെ ഏറ്റെടുത്തു. വിവാഹം കഴിഞ്ഞാൽ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ഒരുപാട് താരങ്ങളെക്കുറിച്ച് നമുക്കറിയാം. പലരും സിനിമയിൽ തിരിച്ചു വരാറില്ല. കൂടുതലും നായിക നടിമാരാണ് അഭിനയ ജീവിതത്തോട് ബൈ പറയുന്നത്. ചിലർ വർഷങ്ങൾക്ക് ബൈ പറഞ്ഞു തിരിച്ചുവരും. അമ്മ സഹോദരങ്ങ കഥാപാത്രങ്ങളിലോ സഹോദരീ കഥാപാത്രങ്ങളിലോ ഒക്കെ ആയിരിക്കും തിരിച്ച് വരുന്നത്.
എന്നാൽ വിവാഹം കഴിഞ്ഞ് സിനിമയിൽ കൂടുതൽ സജീവമായി അതിനുമുമ്പ് ലഭിച്ചതിനേക്കാൾ മികച്ച നായിക റോളുകൾ ചെയ്യുകയും ചെയ്ത ഒരാളുമാണ് നടി കനിഹ. 2002ലാണ് കനിഹ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ കനിഹയുടെ ജീവിതത്തിൽ തന്റെ മകന് സംഭവിച്ച ഒരു അസുഖത്തെക്കുറിച്ചാണ് പറയുന്നത്. തന്റെ ഏക മകൻ മരണത്തെ മുഖാമുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷമാണ് കനിഹ കുറിച്ചത്. ഋഷി എന്നാണ് മകൻറെ പേര്. അവൻ ഇപ്പോൾ 11 വയസ്സാകുന്നു. കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവിനൊപ്പം യുഎസിൽ പോയിരുന്നു. അതുകൊണ്ട് അവിടെയായിരുന്നു അവൻറെ ജനനം. എന്റേത് ഒരു പെർഫെക്റ്റ് പ്രഗ്നൻസി ആയിരുന്നു.
യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. സ്കാനിംഗ് റിസൾട്ട് എല്ലാം പെർഫെക്റ്റ് ആയിരുന്നു. ഒമ്പതാം മാസത്തിൽ പൊതുവേ പറയുമല്ലോ എപ്പോൾ വേണമെങ്കിലും ഡെലിവറി ആകാം എന്നത്. ആ സ്റ്റേജിൽ ആയിരുന്നു ഞാനും അത് കാരണം ഞങ്ങളെല്ലാം പാക്ക് ചെയ്തു വച്ചിരുന്നു. എനിക്ക് പ്രസവവേദന വന്നു ആശുപത്രിയിൽ പോയി പ്രസവിച്ച് പ്രസവത്തിന് ശേഷം എന്ത് സംഭവിച്ചു എന്ന് അറിയില്ല. കുഞ്ഞിനെ എനിക്ക് കാണിച്ചു തന്നില്ല ഏഷ്യൻ കുഞ്ഞുങ്ങൾക്ക് എല്ലാം ബിലിറൂബിൻ കുറവായിരുന്നു എന്നാണ് പൊതുവേ പറയപ്പെടുന്നത്. അത് കാരണം എന്തോ കാര്യത്തിന് കുഞ്ഞിനെ കൊണ്ടു പോയതായിരിക്കും എന്ന് കരുതി ഞാൻ വളരെ കൂൾ ആയിട്ട് ഇരുന്നു.
വൈകുന്നേരം 6 മണിക്ക് ആയിരുന്നു എൻറെ പ്രസവം സമയം ഏതാണ്ട് അർദ്ധരാത്രി ആയപ്പോൾ ഒരു ഡോക്ടർ പെട്ടെന്ന് പുസ്തകവും ഒക്കെയായി റൂമിലേക്ക് വന്നു. അദ്ദേഹം ഒരു കടലാസിൽ ഹാർട്ട് വരച്ചിട്ട് എന്നോട് പറഞ്ഞു ക്ഷമിക്കണം നിങ്ങളുടെ കുഞ്ഞിന് ഹാർട്ടിന് പ്രശ്നമുണ്ടെന്ന്. ചിലപ്പോൾ ഈ രാത്രി അവൻ മരണപ്പെട്ടു പോകുമെന്ന്. അത് കേട്ടതും എൻറെ കയ്യും കാലും എല്ലാം വിറയ്ക്കാൻ തുടങ്ങി. എങ്ങനെ റിയാക്ട് ചെയ്യണമെന്ന് പോലും എനിക്കറിയില്ല. എങ്ങനെ ധൈര്യം വന്നു എന്ന് അറിയില്ല. അപ്പോൾ തന്നെ ഞാൻ എഴുന്നേറ്റ് അവിടെ കിടക്കുന്ന അടുത്ത ബ്ലോക്കിലേക്ക് പോയി അവനെ ആദ്യമായി ഞാൻ കാണുന്നത് തീരെ ചെറിയ ഒരു വാവ ശരീരവും മുഴുവൻ പൈപ്പും മറ്റും എല്ലാം ഘടിപ്പിച്ച അവസ്ഥയിൽ കിടത്തിയിരിക്കുന്നു.
അതെനിക്ക് താങ്ങാൻ പറ്റിയില്ല ഒരു രാത്രി അതിജീവിക്കില്ല എന്നു പറഞ്ഞ് എന്റെ കുഞ്ഞ് ജീവൻ രക്ഷ മാർഗ്ഗങ്ങളിലൂടെ ഏഴു ദിവസം പിന്നിട്ടു. ഇങ്ങനെ വെച്ചിരുന്നത് കൊണ്ട് പ്രയോജ്യമില്ലാത്തതുകൊണ്ട് ഒരു ചാൻസ് മാത്രം ജീവന് തിരിച്ചു നൽകി എന്ന പ്രതീക്ഷയിൽ സർജറി ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ എല്ലാം മാറി അവൻ തിരികെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി അവൻ നിൽക്കുന്നു.