ബിഗ് ബോസ് മലയാളം സീസൺ ഫൈവ് താരമാണ് സാഗർ. അമ്മയെ കുറിച്ചുള്ള ഓർമ്മകളിൽ വിതുമ്പുന്ന സാഗറിനെ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സാഗറിന്റെ അമ്മയ്ക്ക് സംഭവിച്ചത് എന്താണെന്ന് മനസ്സ് തുറക്കുകയാണ് അച്ഛൻ സുരേന്ദ്രൻ. രാവും പകലും ഒരുപാട് കഷ്ടപ്പെട്ടാണ് അവൻ ഇവിടെ വരെ എത്തിയത്. ബിഗ് ബോസിലേക്കുള്ള അവസരം കിട്ടിയത് സ്വപ്നം പോലെയാണ്. സന്തോഷമുണ്ടെങ്കിലും ഉള്ളിൽ വേദനയുണ്ട്. ബിഗ് ബോസിന്റെ സീസൺ ഒന്നുമുതൽ കണ്ടിരുന്നത് അവൻ്റെ അമ്മയായിരുന്നു. രാത്രി മറ്റൊന്നും കാണാൻ അവൾ സമ്മതിക്കുമായിരുന്നില്ല. വളരെ അഡിക്ടഡ് ആയിരുന്നു. അങ്ങനെയുള്ള ബിഗ് ബോസിൽ എൻറെ മകനു അവസരം കിട്ടിയപ്പോൾ അത് കാണാൻ അവളില്ലെന്ന് വേദനയാണെന്നാണ് സാഗരസൂര്യയുടെ പിതാവ് സുരേന്ദ്രൻ പറയുന്നത്.
അവൻ ബിഗ് ബോസിനുള്ളത് സന്തോഷമാണ് പക്ഷേ അവളിള്ള എന്നത് ഉൾക്കൊള്ളാൻ ആകില്ല. അത് കാണാനുള്ള ഭാഗ്യം അവൾക്ക് ഇല്ലാതെ പോയി. അവനും അത് വലിയ വിഷമമാണ്. അവനോട് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നത് അവളായിരുന്നു. തട്ടീം മുട്ടീം കാണുമ്പോൾ അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നെക്കാൾ കൂടുതൽ അവനെ പിന്തുണച്ചത് അവളായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ല കണ്ടാൽ കുഴപ്പമൊന്നും തോന്നില്ല. വാതസംബന്ധമായ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഡോക്ടർമാരെ കാണിക്കുന്നുണ്ടായിരുന്നു.
എല്ലാ ചെക്കപ്പും ചെയ്തതാണ് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പിന്നീടാണ് അറിയുന്നത് അയോട്ട അർദ്ധറൈറ്റിസ് എന്ന രോഗം ആണെന്ന് മനസ്സിലാകുന്നത്. അത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. യാതൊരു ലക്ഷണവും അതിന് കാണിക്കില്ല. വേദന വരികയായിരുന്നു. കുറച്ചുനാളായി ഉണ്ടായിരുന്നു മരുന്നു കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മരണത്തിൻറെ രണ്ടുമണിക്കൂർ മുമ്പ് വരെ വളരെ ഹാപ്പിയായിരുന്നു. സാഗർ ഉണ്ടായിരുന്നു. ചിരിച്ചു വർത്താനം പറഞ്ഞിരിക്കുകയായിരുന്നു. പിറ്റേന്ന് ആശുപത്രിയിലേക്ക് പോകാൻ വണ്ടിയൊക്കെ ശരിയാക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ വയ്യായ്മ തോന്നുന്നതായി പറഞ്ഞു. ഐസിയുവിലാക്കി.
ആൾ തന്നെയാണ് സ്ട്രക്ചറിൽ കയറി കിടക്കുന്നത്. സംസാരിച്ചു കൊണ്ടാണ് പോയത്. വയറിന് വേദനയുണ്ടെന്ന് പറഞ്ഞു. ഡോക്ടറോട് പറഞ്ഞാൽ മതി എന്ന് ഞാൻ പറയുകയും ചെയ്തിരുന്നു. പിന്നെ പരമാവധി 15 മിനിറ്റ് ഉണ്ടായിരുന്നുള്ളൂ മരണം സംഭവിച്ചു. ഡോക്ടർ ഓടിപ്പോകുന്നത് കണ്ടു എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായി. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഡോക്ടർ പോകണ്ട എന്ന് പറഞ്ഞതുകൊണ്ട് നിന്നതാണ്.
മരണത്തിന് അന്നും എല്ലാ ചെക്കപ്പും നടത്തിയതാണ്. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാൽ വൈകിട്ട് ആയപ്പോഴേക്കും വീക്കായി കണ്ടെത്താൻ സാധിക്കില്ല എന്നാണ് ഡോക്ടർമാരൊക്കെ ഈ രോഗത്തെക്കുറിച്ച് പറയുന്നത്. 48 വയസ്സായിരുന്നു. മൂന്നുവർഷമായി മരിച്ചിട്ട്. കൊറോണ സമയത്ത് സാഗറും അനിയനും വീട്ടിൽ ഉണ്ടായിരുന്നു. ആ സമയത്ത് അമ്മയുമായി ഭയങ്കര അറ്റാച്ച്ഡ് ആയി. ഇപ്പോഴും അവൻ റിക്കവർ ആയിട്ടില്ല. താഴെയുള്ളവൻ പിന്നെയും റിക്കവർ ആയിട്ടുണ്ട്.
പക്ഷേ അവനിപ്പോഴും മോചനം ആയിട്ടില്ല. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ കണ്ണ് നിറയും. ബിഗ് ബോസിൽ അവൻ വരുമ്പോൾ കാണാം എന്ന് അമ്മ പറയുമായിരുന്നു. ഇന്നത് യാഥാർത്ഥ്യമായി. അമ്മയുടെ അനുഗ്രഹം വാങ്ങിയിട്ടാണ് അവൻ പോയത്. പക്ഷേ കാണാൻ അവളില്ലെന്ന് മാത്രം. അവൾ കാണുന്നുണ്ടാകും എന്നും അദ്ദേഹം പറയുന്നു.