ഐൻസ്റ്റീനിനേക്കാൾ ഉയർന്ന ഐക്യു ഉള്ള പെൺകുട്ടിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മെക്സിക്കോ സിറ്റിയിൽ നിന്നുള്ള ആധാര പേരെസ് സാഞ്ചസ് എന്ന 11 വയസ്സുകാരി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കാൻ ഒരുങ്ങുകയാണ്. സി എൻ സി ഐ സർവ്വകലാശാലയിൽ നിന്നും സിസ്റ്റം എൻജിനീയറിങ് ബിരുദം നേടിയ സാഞ്ചസ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ സ്പെഷ്യലൈസ് ചെയ്ത ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബിരുദ്ധവും നേടി കഴിഞ്ഞു. ഓട്ടിസം ബാധിതയാണ് ഈ പെൺകുട്ടി എന്നതാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്.
സാഞ്ചസിന്റെ ഐക്യു സ്കോർ 162 ആണ്. ഇത് ഐൻസ്റ്റീനിനേക്കാൾ കൂടുതലാണ്. 160 നടുത്തായിരുന്നു ഐന്സ്റ്റീനിന്റെ ഐക്യു സ്കോർ. ഈ പ്രതിഭ ഒരു പൊതു പ്രഭാക്ഷക കൂടിയാണ്. ബഹിരാകാശ യാത്രിക ആകുക എന്നതാണ് സാഞ്ചസിന്റെ ലക്ഷ്യം. ഓട്ടിസം ബാധിത ആയതിന്റെ പേരിൽ ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വലിയ അവഗണനകളും പരിഹാസങ്ങളും നേരിടേണ്ടി വന്നിരുന്നു. എങ്കിലും അഞ്ചാമത്തെ വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു വർഷത്തിനുശേഷം മിഡിൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി.
സാഞ്ചസ് ഇപ്പോൾ ഒരു ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. യുവ വിദ്യാർത്ഥികൾക്കിടയിൽ ബഹിരാകാശ പരിവേഷണവും ഗണിതവും പ്രോത്സാഹിപ്പിക്കുന്ന ഏജൻസി ആണിത്. വളരെ ദരിദ്ര കുടുംബത്തിൽ ജനിച്ച സാൻജസിന് ഓട്ടിസം ആണെന്ന് അവളുടെ മാതാപിതാക്കൾ തിരിച്ചറിയുന്നത് മൂന്നാം വയസ്സിലാണ്. അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ഉള്ള അവഗണനകളും പരിഹാസങ്ങളും പതിവായതോടെ സാഞ്ചസിനെ മൂന്നു തവണ അടുപ്പിച്ച് സ്കൂൾ മാറ്റിയതാണ് അവളുടെ അമ്മ മാധ്യമങ്ങൾക്ക് നൽകിയ ആഭിമുഖ്യത്തിൽ പറയുന്നത്.
പക്ഷേ അപ്പോഴും അവളുടെ ബുദ്ധിശക്തി തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു എന്നും അമ്മ പറയുന്നു. പിന്നീട് അവളെ നോക്കിയിരുന്ന തെറാപ്പിസ്റ്റ് ആണ് അവളുടെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞതും കഴിവുള്ള കുട്ടികൾക്കുള്ള ഒരു സ്കൂളായ സെൻറർ ഫോർ അറ്റൻഷൻ ടു ടാലെന്റിനോട് സാഞ്ചസിന് പ്രവേശനം നൽകുന്നതും ആവശ്യപ്പെടുകയും ചെയ്തത്. തുടർന്നാണ് സ്കൂൾ അധികൃതർജസിന്റെകാലും സ്റ്റീഫൻ ഹോക്കിനെക്കാളും ഉയർന്നതാണ് സ്ഥിരീകരിച്ചത്.