മലയാളികൾക്ക് സുപരിചിതമായ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ചു രഞ്ജിമാർ. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ ഏറെയും നിറസാന്നിധ്യമാണ്. ഇപ്പോഴിതാ തൻറെ ജീവിതത്തെക്കുറിച്ച് രഞ്ജു മനസ്സ് തുറക്കുകയാണ്. വഴിതെറ്റി വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ് താനെന്ന് പറയുന്നത് രഞ്ജു പൊരുതി നേടിയതാണ് ഇന്ന് കാണുന്ന ജീവിതം എന്നു പറയുന്നു. ബിസിനസ് രംഗത്തേക്ക് ഇറങ്ങും എന്നൊന്നും വിചാരിച്ചിട്ടില്ല. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഇപ്പോഴും പ്ലാനിങ് ഇല്ലാതെയാണ് പോകുന്നത്. ചൂണ്ടിക്കാണിക്കാൻ എനിക്കൊരു ഗുരു ഇല്ല. അങ്ങനെ പഠിക്കാനുള്ള അവസരം ഒന്നും കിട്ടിയില്ല എല്ലാം ദൈവാനുഗ്രഹമാണ് ഞാൻ കാണുന്നത് എന്നാണ് താൻ കരുതുന്നതെന്ന് രഞ്ജു പറയുന്നത്.
ജീവിതത്തിലെ വലിയ ടേണിങ് പോയിൻറ് ആയി രഞ്ജു ചൂണ്ടിക്കാണിക്കുന്നത് രവി പിള്ളയുടെ മകളായ ആരതിയുടെ മേക്കപ്പ് ആണ്. ഏഴുദിവസം നീണ്ടുനിന്ന ചടങ്ങ് ആയിരുന്നു അതെന്നും താരം ഓർക്കുന്നു. ഫീൽഡിൽ വന്നതിനുശേഷം എനിക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ടെന്നും അവർ പറയുന്നു. പിന്നാലെ തൻറെ സുഹൃത്തിനെ കുറിച്ചും സംസാരിക്കുകയാണ് രഞ്ജു. എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു ആൺ സുഹൃത്ത് എനിക്കുണ്ടായിരുന്നു. 12 വർഷം മുമ്പ് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അത് ബ്രേക്ക് അപ്പ് ആയി. എന്റെ സുഹൃത്താണെന്ന് പറയുമ്പോൾ അതിന്റെതായ ക്വാളിറ്റി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഒരു കുഞ്ഞിനെ പോലെയാണ് ഞാൻ സ്നേഹിച്ചത് എന്നാണ് രഞ്ജു പറയുന്നത്.
അതേസമയം ആരെ സ്നേഹിച്ചാലും 99% വിട്ടുകൊടുക്കണം. ഒരു ശതമാനം നമ്മൾക്കായി വയ്ക്കണമെന്ന് ആണ് രഞ്ജു അഭിപ്രായപ്പെടുന്നത്. തന്നെ സംബന്ധിച്ച് താൻ ബന്ധത്തിൽ 100% കൊടുത്തു പോയി. അത് എൻറെ മിസ്റ്റേക്ക് ആയിരുന്നു എന്നും അവർ തുറന്നുപറയുന്നുണ്ട്. എന്തൊക്കെയോ മിസ് കമ്മ്യൂണിക്കേഷൻ സംഭവിച്ചു. തന്റെ ഹൃദയം മുറിച്ചു നോക്കിയാൽ പകുതി ഭാഗത്ത് അവനെ കാണാമെന്നും രഞ്ജു പറയുന്നുണ്ട്. ഫൈറ്റ് ചെയ്തു വന്ന ആളാണ് ഞാൻ. അത്രയും ബോൾഡ് ആയ ഞാൻ എങ്ങനെയാണ് ഒരാൾക്കും കയറിയിരിക്കാൻ പറ്റാത്ത ഒരു സ്ഥലം അയാൾക്ക് കൊടുത്തു എന്ന് മനസ്സിലാവുന്നില്ല എന്ന് രഞ്ജു പറയുന്നു. എന്നാൽ ഇപ്പോൾ രഞ്ജു ഹാപ്പി അല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ ഹാപ്പി അല്ലെന്ന് തന്നെയാണ് പറയുക എന്നും അവർ പറയുന്നു.
ചെറിയൊരു മാനസിക വിഷമത്തിലാണ് എന്ന് പറയുന്നത് തെറ്റ് തോന്നുന്നില്ലെന്നും പറയുന്നു. എൻറെ മകൾ മരിച്ച സമയത്ത് വലിയ ഡിപ്രെസെഡ് ആയിരുന്നു വർക്ക് ചെയ്യാൻ ഒന്നും താൽപര്യമുണ്ടായിരുന്നില്ല എന്നും രഞ്ജു പറയുന്നു. അതേസമയം നടിയെ ആക്രമിച്ച സമയത്ത് പ്രതികരിച്ചതോടെ ചില ആർട്ടിസ്റ്റുകൾക്ക് രഞ്ജു ശത്രുവായി എന്നും രഞ്ജു വെളിപ്പെടുത്തുന്നുണ്ട്. ആ വലയത്തിൽ പെട്ടവർ ആരും എന്നെ വിളിക്കാതായി. എൻറെ മേക്കപ്പ് സാധനങ്ങൾ പൂപ്പൽ വന്നു തുടങ്ങി. ലൈഫ് അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ താൻ ഇത്ര വിഷാദത്തിലായിരുന്നു എന്നത് ആർക്കും അറിയില്ലായിരുന്നു എന്നാണ് രഞ്ജു പറയുന്നത്.
ആ സമയത്ത് താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. അപ്പോഴാണ് തേടി മാമന്തയുടെ ഫോൺകോൾ വരുന്നതെന്നും രഞ്ജു പറയുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മംതയാണെന്ന് പറയുന്നതും അതുകൊണ്ടാണ്. മംതയുടെ കൂടെയാണ് ഞാൻ പിന്നെയും തുടങ്ങിയത് എന്നും രഞ്ജു പറയുന്നു. ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ച് രഞ്ജു സംസാരിക്കുന്നുണ്ട്. ഭാവനയെ എനിക്ക് ഏത് പാതിരാത്രിയിലും വിളിക്കാം. എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹാരം ലഭിക്കും. രമ്യ നമ്പീശൻ, അനുശ്രീ, കൃഷ്ണപ്രഭ, ആശാ ശരത് ഇവരെല്ലാം തൻറെ അടുത്ത സുഹൃത്തുക്കൾ ആണെന്നും രഞ്ജു പറയുന്നു.