മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്ക വർഷങ്ങൾ നീണ്ട തൻറെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് നൽകി പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടുന്ന മമ്മൂക്കയെ കുറിച്ച് നടൻ നന്ദകിഷോർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെറും മൂന്നു സിനിമകളിൽ മാത്രമേ മമ്മൂക്കക്കൊപ്പം അഭിനയിച്ചിട്ടുള്ളൂ എങ്കിലും മമ്മൂക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നടനാണ് നന്ദകിഷോർ. ജയരാജ് സംവിധാനം ചെയ്ത ലൗഡ്സ്പീക്കർ എന്ന സിനിമയിൽ ആണ് ആദ്യമായി നല്ല കിഷോർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
ആ സിനിമയിൽ ചെറിയ വേഷമാണ് നന്ദകിഷോർ ചെയ്തത്. വരിക്കാശ്ശേരി മനയിൽ ആയിരുന്നു നന്ദകിഷോറിന്റെ കുറച്ച് രംഗങ്ങൾ ഷൂട്ട് ചെയ്തത്. അവിടെവെച്ച് മമ്മൂക്കയുമായി പരിചയപ്പെട്ടു. ശേഷം തൃശ്ശൂർ ലുലുവിൽ സിനിമയുടെ മറ്റൊരു ഭാഗം ചിത്രീകരിക്കാൻ എത്തിയപ്പോൾ നന്ദകിഷോർ എഴുതിയ രണ്ടു പുസ്തകങ്ങൾ മമ്മൂക്കയ്ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു ഇതിൽ ഒരെണ്ണം കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയതാണെന്ന്. ആ പുസ്തകം മമ്മൂക്ക സ്വീകരിച്ചതിനുശേഷം കുറച്ചുനേരം കഴിഞ്ഞ് നന്ദ കിഷോറിന്റെ അടുത്ത് വന്ന് നിന്ന് സംസാരിക്കുവാനും തമാശകൾ പറയുവാനും തുടങ്ങി. അത്രയും വലിയ ഒരു ആർട്ടിസ്റ്റ് ഇങ്ങോട്ട് വന്നു വർത്താനം പറഞ്ഞപ്പോൾ നന്ദകിഷോറിൻ്റെ മനസ്സിൽ നല്ല സന്തോഷം തോന്നി.
ആ സിനിമയ്ക്ക് ശേഷം പിന്നീട് ഇരുവരും തമ്മിൽ കണ്ടിട്ടില്ല. അങ്ങനെ ഒരിക്കൽ പ്രാഞ്ചിയേട്ടൻ എന്ന സിനിമയുടെ ഷൂട്ടിംഗ് തൃശ്ശൂർ വന്നപ്പോൾ നന്ദകിഷോർ മമ്മൂക്കയെ കാണാൻ പോയി. മമ്മൂക്കയുടെ അടുത്ത് ചെന്നപ്പോൾ തന്നെ മമ്മൂക്ക നന്ദകിഷോറിനെ വന്ന് കെട്ടിപ്പിടിച്ചു. അനവധി ആളുകൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുമ്പോൾ മമ്മൂക്ക ഇങ്ങോട്ട് വന്ന് നന്ദകിഷോറിനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. ആ സമയത്ത് കേരള വിഷൻ ചാനലിൽ രാഷ്ട്രീയ സാമൂഹ്യ വിമർശന ഒരു പരിപാടി നന്ദകിഷോർ അവതരിപ്പിച്ചിരുന്നു. ആ പരിപാടി എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ എപ്പോഴും കാണാറുണ്ട് എന്ന് മമ്മൂക്ക നന്ദകിഷോറിനെ കെട്ടിപ്പിടിച്ചു പറഞ്ഞു.
മമ്മൂക്കയുടെ ആ വാക്കുകൾ കേട്ട് നന്ദകിഷോർ അവിടെ തളർന്നിരുന്നു പോയി. അന്ന് ഒരു ലോക്കൽ ചാനൽ ആയിരുന്ന കേരളവിഷന്റെ പരിപാടി അദ്ദേഹം കാണുകയും അതിൽ തന്നെ നോട്ടീസ് ചെയ്യുകയും ചെയ്തത് അറിഞ്ഞ് നന്ദകിഷോർ സന്തോഷത്താൽ തളർന്നിരുന്നു പോയി. പിറ്റേദിവസം വീണ്ടും ഷൂട്ടിംഗ് കാണാൻ പോയി. ആ ദിവസം മമ്മൂക്ക നന്ദകിഷോറും ആയി ഒന്നരമണിക്കൂർ നേരം സംസാരിച്ചിരുന്നു. പിന്നെയാണ് ഉട്ടോപ്പിയയിലെ രാജാവ് എന്ന കമൽ സംവിധാനം ചെയ്ത സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. കൂടാതെ ഗാനഗന്ധർവ്വൻ എന്ന സിനിമയിലും ഇരുവരും ഒന്നിച്ചു.