സെർബിയയ്ക്കെതിരെയുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട്.ഇതോടെ താരത്തിന് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ബ്രസീലിയൻ ടീം മാനേജ്മെൻറ് വ്യക്തമാക്കി.
സെർബിയയ്ക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് മുന്നേറ്റത്തിന് ഇടയിൽ സെർബിയൻ ഡിഫൻസിന്റെ ടാക്ളിങ്ങിൽ നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്.പരുക്കിനെ തുടർന്ന് അദ്ദേഹത്തെ ഉടനെ തന്നെ കളിയിൽ നിന്ന് പിൻവലിച്ചിരുന്നു.
സെർബിയയ്ക്ക് എതിരായ മത്സരം ബ്രസീലിയൻ സ്ട്രക്കർ റിച്ചാലിസണിൻറെ ഇരട്ട ഗോളിലൂടെ ബ്രസീൽ തകർപ്പൻ ജയം നേടിയിരുന്നു.എന്നാൽ വിജയത്തിനിടയിലും നെയ്മറിന്റെ പരിക്ക് ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറിയിരുന്നു.
പരിക്കിനെ തുടർന്ന് നടത്തിയ സ്കാനിംങിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ടീം ഡോക്ടർ നെയ്മറിന് വിശ്രമം അനുവദിക്കുകയായിരുന്നു.ആദ്യ മത്സരത്തിൽ തന്നെ സംഭവിച്ച നെയ്മറിന്റെ പരിക്കും തുടർന്ന് ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായതും ബ്രസീലിൻറെ ലോകകപ്പിലെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പരിക്കേറ്റ നെയ്മറിന് രണ്ട് ദിവസത്തേക്ക് പൂർണവിശ്രമം ആണ് ടീം ഡോക്ടർ നിർദ്ദേശിച്ചിരുന്നത്.അതിനുശേഷം നടത്തുന്ന സ്കാനിംങ് റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കും മൂന്നാം മത്സരം നെയ്മർ കളിക്കുമോ ഇല്ലയോ എന്നുള്ളത് എന്നാണ് ടീം മാനേജ്മെൻറ് നേരത്തെ വ്യക്തമാക്കിയിരുന്നത്.പക്ഷേ മൂന്നാം മത്സരത്തിൽ കളിപ്പിച്ച് പരിക്ക് കൂടുതൽ ഗുരുതരമാക്കേണ്ട എന്ന നിലപാടിലാണ് ഇപ്പോൾ ടീം മാനേജ്മെൻറ്.