സ്വന്തം വ്യക്തിത്വവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ നൽകിയ ഹർജിയിൽ കോടതിയിൽ നിന്ന് അനുകൂല വിധി.കോടതിവിധി പ്രകാരം ബച്ചന്റെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിൻറെ ചിത്രമോ ശബ്ദമോ ഇനിമുതൽ ഉപയോഗിക്കാൻ ആകില്ല.
മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയാണ് അമിതാബച്ചന് വേണ്ടി ഹാജരായത്.ജസ്റ്റിസ് നവീൻ ചാവ്ലയാണ് വിധി പ്രഖ്യാപിച്ചത്.ഹർജിക്കാരൻ അറിയപ്പെടുന്നയാളും,നിരവധി സിനിമ പരസ്യങ്ങളിൽ അഭിനയിക്കുന്ന ആളായതുകൊണ്ടും അദ്ദേഹത്തിൻറെ താരപദവി അനുമതിയില്ലാതെ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധിയുടെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും,ടെലികോം സേവനദാതാക്കളോടും ഇതുമായി ബന്ധപ്പെട്ട കണ്ടെൻറുകൾ നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
അനുവാദമില്ലാതെ ചിത്രമോ ശബ്ദമോ ഉപയോഗിക്കുന്നത് ഹർജിക്കാരന് അപകീർത്തി ഉണ്ടാക്കുകയോ,മാനസിക വിഷമം ഉണ്ടാക്കുന്നതിനോ കാരണമായേക്കാം.വ്യക്തിത്വ അവകാശങ്ങളെ പബ്ലിസിറ്റി അവകാശം എന്നും അറിയപ്പെടുന്നു. പേര്, ചിത്രങ്ങള്‍ എന്നിവയുടെ വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനുള്ള ഒരു വ്യക്തിക്കുള്ള അവകാശങ്ങളാണിത്.
കോൻ ബനേഗാ കരൊർപതിയിലെ തൻറെ രൂപവും ശബ്ദവും തെറ്റായ രീതിയിൽ ബന്ധപ്പെടുത്തിയെന്ന് അമിതാഭ് ബച്ചൻ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. കൂടാതെ പുസ്തക കമ്പനികൾക്ക് എതിരെയും വസ്ത്ര കമ്പനികൾക്കെതിരെയും സമാന ഉത്തരവ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.