നിരവധി വർഷങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് ഖുശ്ബു.മലയാള സിനിമ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഖുശ്ബു.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ജയറാം,ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെല്ലാം ഒപ്പം ഖുശ്ബു ഇതിനകം അഭിനയിച്ചുകഴിഞ്ഞു.സിനിമയിലെ പോലെ തന്നെ രാഷ്ട്രീയ രംഗത്തും ഖുശ്ബു സജീവമാണ്. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയും പിന്നീട് ദേശീയ വനിതാ കമ്മീഷൻ അംഗത്വം താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ഖുശ്ബു ഭർത്താവും നടനും സംവിധായകനുമായ സുന്ദറിന് ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ആണ് ഏറെ ശ്രദ്ധ നേടുന്നത്.’ഒപ്പമുള്ള യാത്ര തുടരുന്നു,4 ചിത്രങ്ങളിൽ ഞങ്ങളുടെ ജീവിതം.അന്നുമുതൽ ഇന്നുവരെ ഒന്നും മാറിയിട്ടില്ല.എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നതിന് നന്ദി.സ്നേഹിക്കുക,വഴക്കിടുക,ശാസിക്കുക, എല്ലാറ്റിനുമുപരിയായി എന്നെ മനസ്സിലാക്കുക, എന്നെ സ്നേഹിക്കുക.ഞാൻ എന്താണോ അതിനെ നിങ്ങൾ അംഗീകരിക്കുന്നു.ജീവിതത്തിൽ നിങ്ങളെ എനിക്ക് ഭർത്താവായി ലഭിച്ചത് അനുഗ്രഹമായി കാണുന്നു.
23 വർഷങ്ങൾ തികയുന്നു,പ്രിയ ഭർത്താവിന് ആശംസകൾ.ഇത്തരത്തിൽ ആയിരുന്നു ഖുശ്ബു തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.ചെന്നൈയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന സുന്ദറിനും ഖുശ്ബുവിനും അവന്ദിക,അനന്ദിത എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഉള്ളത്.അടുത്തിടെ,കുട്ടിക്കാലത്ത് പിതാവിൽ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് ഖുശ്ബു തുറന്നുപറഞ്ഞിരുന്നു. എട്ടു വയസ്സു മുതൽ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്.ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിലും മറ്റും വലിയ രീതിയിൽ ചർച്ചയായിരുന്നു.
1980 ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള ഖുശ്ബുവിന്റെ അരങ്ങേറ്റം. പിന്നീടുള്ള തന്നെ ചലച്ചിത്ര ജീവിതത്തിൽ ഏതാണ്ട് നൂറിലധികം ചിത്രങ്ങളിലാണ് വിവിധ ഭാഷകളിൽ താരം അഭിനയിച്ചത്.മലയാളത്തിലും ഖുശ്ബു ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വംശി പെഡപ്പിള്ളി സംവിധാനം ചെയ്ത വിജയ് ചിത്രം വാരിസിലാണ് ഖുശ്ബു അവസാനമായി അഭിനയിച്ചിരുന്നത്.എന്നാൽ ചിത്രത്തിലെ താരത്തിന്റെ രംഗങ്ങൾ വെട്ടി മാറ്റിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ചിത്രം തിയേറ്ററിൽ പ്രദർശിച്ചപ്പോൾ ഒന്നും പ്രേക്ഷകർക്ക് ഖുശ്ബുവിന്റെ രംഗങ്ങൾ കാണാൻ സാധിക്കാത്തത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.