വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരു പിടി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളുടെ ശ്രദ്ധേയ യുവതാരമായി വളർന്ന കലാകാരിയാണ് അനശ്വര രാജൻ.തണ്ണീർ മത്തൻ ദിനങ്ങൾ,ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് അനശ്വരയെ മലയാളികൾക്ക് കൂടുതൽ പ്രിയപ്പെട്ടവൾ ആക്കി മാറ്റിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ഓൺലൈൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ അനശ്വര പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് പോകുന്നതിനിടയിൽ ബസ്സിൽ നേരിടേണ്ടിവന്ന ഒരു മോശം അനുഭവത്തെക്കുറിച്ചാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.അന്ന് താൻകുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു.അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്.ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല.ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയഭോഗം ചെയ്യുന്നതാണ്.
അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും.അതിനു മുൻപ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല.ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു.ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി.ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്.അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്.അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ,അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും.
അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും.അതാണ് ഇപ്പോഴും ആ സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്നെ ചിന്തിപ്പിക്കുന്ന കാര്യം,അനശ്വര പറയുന്നു.പിന്നീട് മുതിർന്ന കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടോ, എന്ന അവതാരികയുടെ ചോദ്യത്തിന് ഇല്ല, അത്തരത്തിൽ നേരിടേണ്ടി വന്നാൽ എല്ലാം തിരിച്ചറിയുന്ന പ്രായമാണ് പ്രതികരിക്കുക തന്നെ ചെയ്യും എന്നാണ് അനശ്വരയുടെ മറുപടി.നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയവിലാസമാണ് അനശ്വരയുടെ അവസാനം റിലീസ് എത്തിയ ചിത്രം. അർജുൻ അശോകൻ,ഹക്കീം ഷാജഹാൻ,മമിതാ ബൈജു,മിയ ജോർജ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.