ഇന്നലെയാണ് പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചത്. നാടക രചയിതാവ് സംവിധായകൻ പ്രഭാഷകൻ അവതാരകൻ എന്നീ നിലയിലെല്ലാം ശ്രദ്ധേയനായിരുന്നു എങ്കിലും, ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ അറിയപ്പെട്ടത്. കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒരൊറ്റ ഗാനമാണ് പ്രസാദിനെ ശ്രദ്ധേയനാക്കിയത്. ഈ ഗാനം പോലെ തന്നെയായിരുന്നു അദ്ദേഹത്തിൻറെ ബാല്യകാല സൗഹൃദം ജീവിതത്തിലും പ്രതിഫലിച്ചത്. ഈ പാട്ട് എഴുതിയത് പോലെ തന്നെ ‘നീ കടിച്ചു പാതി തന്നു’ എന്ന് എഴുതിയതുപോലെതന്നെ പ്രസാദിന് ഉടൽ തന്നെ പകുത്ത് കൊടുത്തിട്ടുണ്ട് സ്കൂൾ കാലം മുതലേ അറിയാവുന്ന ഒരു കൂട്ടുകാരൻ.
മൂന്നുവർഷം മുമ്പാണ് വൃക്ക രോഗത്തെ തുടർന്ന് അവശനായ പ്രസാദിന് അജ്ഞാതനായ കൂട്ടുകാർ തൻറെ വൃക്ക പകുത്തു നൽകിയത്. ആ സുഹൃത്ത് ഇന്നും അജ്ഞാതനായി തുടരുകയാണ്. കൂട്ടുകാരൻറെ വൃക്കയിൽ പ്രസാദ് മൂന്ന് വർഷത്തിലേറെ ജീവിച്ച ശേഷമാണ് അദ്ദേഹത്തെ തേടി മരണം എത്തിയത്. 2003 ൽ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചു മാമ്പഴം എന്ന ചിത്രത്തിലൂടെയാണ് ഗാനരചന രംഗത്തിലൂടെ പ്രസാദ് സിനിമയിലേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, തൽസമയം ഒരു പെൺകുട്ടി തുടങ്ങി 25 ഓളം സിനിമകൾക്ക് ഗാനം എഴുതി.
കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ജലോത്സവത്തിലെ കേരനിരകളാടും എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് പ്രസാദ്. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി പാട്ടുകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. നേർക്കുനേരെ എന്ന ചിത്രത്തിന് കഥയെഴുതി. 1993 സംഗീത് ശിവൻറെ സംവിധാനത്തിൽ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹമായ ജോണിക്ക് തിരക്കഥയും സംഭാഷണം എഴുതി. ഏഷ്യാനെറ്റ് സുപ്രഭാതം പരിപാടിയുടെ അവതാരകനായിരുന്നു അദ്ദേഹത്തിൻറെ തുടക്കം.
തട്ടിൻ പുറത്ത് അച്യുതൻ ആണ് അദ്ദേഹം ഗാനരചന നടത്തിയ അവസാന ചിത്രം. താര സംഘടന അമ്മ അടുത്തിടെ ദുബായിൽ അവതരിപ്പിച്ച സ്റ്റേറ്റ് ഷോയിൽ പഞ്ചഭൂതങ്ങളെ ആലേഖനം ചെയ്തു അവതരിപ്പിച്ച തീം സോങ് എഴുതിയതും പ്രസാദ് തന്നെ ആയിരുന്നു. 50 വർഷത്തിനിടെ രചിക്കപ്പെട്ട കേരള തീം പാട്ടുകളിൽ തെരഞ്ഞെടുത്ത പത്തുപാട്ടുകളിലൊന്ന് പ്രസാദിന്റെ കേരനിരകളാടും എന്ന ഗാനമാണ്. കരിയറിൽ ശോഭിക്കുന്നതിനിടെ അദ്ദേഹത്തെ തളർത്തിയത് വൃക്ക സംബന്ധമായ അസുഖം ആയിരുന്നു. 2018 ജനുവരിയിലാണ് പ്രസാദിന് വൃക്ക രോഗം കണ്ടെത്തിയത്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തി കൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്.
എന്നാൽ ഡയാലിസിസ് അല്ല മൃഗം മാറ്റലാണ് ഏറ്റവും നല്ല പോംവഴി എന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അനുയോജ്യമായ വൃക്ക ലഭിക്കാതെ വന്നു. ആ പ്രതിസന്ധിയിൽ നിൽക്കവേ ആണ് സ്വന്തം വൃക്ക നൽകാമെന്ന് പറഞ്ഞ സുഹൃത്ത് മുന്നോട്ടുവന്നത്. പ്രസാദ് വിലക്കിയിട്ടും ആ സുഹൃത്ത് പിന്നോട്ട് പോകാതെ സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്നു. തനിക്ക് വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും കൊടുക്കുമെന്ന മട്ടിൽ നിർബന്ധമായി. പരിശോധിച്ചപ്പോൾ പ്രസാദിന് വൃക്ക ചേരും. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് വൃക്ക മാറ്റിവയ്ക്കൽ നടത്തി.
2019 ഡിസംബറിലാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. സ്കൂളിൽ പ്രസാദിൻ്റെ ജൂനിയർ ആയിരുന്നു വൃക്ക നൽകിയ സുഹൃത്ത്. പിന്നീട് കുറച്ചുകാലം ഒന്നിച്ച് ജോലി ചെയ്തു. കുട്ടിക്കാലം മുതലേ അറിയുമെങ്കിലും ഗാഡ ബന്ധം അല്ലായിരുന്നു എന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. വൃക്ക നൽകുമ്പോൾ കൂട്ടുകാരൻ ഒന്നേ പറഞ്ഞുള്ളൂ, ഇത് രഹസ്യമായിരിക്കണം. അന്ന് കൂട്ടുകാരന് കൊടുത്ത വാക്ക് മരണംവരെ കാത്തുസൂക്ഷിച്ചു. ഇന്നും അജ്ഞാതനായി തുടരുകയാണ് പ്രസാദിന്റെ ബാല്യകാല സുഹൃത്ത്.