മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് കുതിരവട്ടം പപ്പു. മരിച്ചിട്ട് വർഷങ്ങളായിട്ടും നടൻ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. അത്രമാത്രം തമാശ നിറഞ്ഞ റോളുകളും ചെയ്തു. ഏയ് ഓട്ടോ, മിന്നാരം, മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടന്റെ മിക്ക ഡയലോഗുകളും മലയാളികൾക്ക് കാണാം പാഠമാണ്. വ്യത്യസ്തമായ സംസാര ശൈലിയാണ് കുതിരവട്ടം പപ്പുവിനെ എന്നും തുണച്ചത്. തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കുറച്ചുസമയം മാത്രമേ നടനെ കാണുന്നുവെങ്കിലും നായികയുടെ അമ്മാവൻ കഥാപാത്രം നടനെ മികച്ചതാക്കി. ടാസ്കി വിളിയെടാ എന്നാ ഡയലോഗ് ഇന്നും പ്രേക്ഷകരിൽ ഇന്നും ചിരി ഉണർത്തുന്നു.
കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ഇന്ന് സിനിമകളിൽ പ്രവർത്തിക്കുന്നുണ്ട്.2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെ ആയിരുന്നു ബിനു സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ക്യാരക്ടർ റോളുകളിലൂടെയാണ് നടൻ ശ്രദ്ധ നേടിയത്. സൗദി വെള്ളക്കാ ഉൾപ്പെടെ ഉള്ള സിനിമകളിൽ ബിനു പപ്പു അഭിനയിച്ച വേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകശ്രദ്ധ നേടി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബിനു പപ്പു പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. സിനിമകൾക്കായി മാസങ്ങൾ തോറും മാറിനിൽക്കുന്നത് മൂലം തന്റെ കുടുംബത്തെ മിസ്സ് ചെയ്യുന്നുവെന്നും ബിനു പറയുന്നു.
അച്ഛനുണ്ടായിരുന്ന കാലത്ത് ഇങ്ങനെയായിരുന്നു എന്ന് നടൻ വ്യക്തമാക്കി. ഇന്ന് വീട്ടുകാരെ വീഡിയോ കോൾ ചെയ്യാം. എന്നാൽ അന്ന് അത് പറ്റില്ല. അച്ഛൻ എന്ന വ്യക്തി സിനിമകളിൽ മാത്രമായിരുന്നു എനിക്ക്. പിടിഎ മീറ്റിങ്ങുകളിൽ അമ്മ, ചേട്ടൻ ന ചേച്ചിയുമാണ് വരിക. അച്ഛൻ വരില്ല. അച്ഛനെ എവിടെയും പ്രസന്റ് ചെയ്യാൻ പറ്റുന്നില്ല. ആ പേരിൽ നമുക്ക് എല്ലായിടത്തും ആക്സസും സ്പേസും ഉണ്ട്. പക്ഷേ അങ്ങനെ ഒരാളുടെ കൈപിടിച്ചുകൊണ്ട് ഒരു സ്ഥലത്ത് പോകാൻ പറ്റിയില്ല. അച്ഛൻ മരിച്ചപ്പോൾ തനിക്ക് 18 വയസ്സ് ആയിരുന്നു. അന്ന് തനിക്ക് അച്ഛൻ മരിച്ചു എന്നത് ഉൾക്കൊള്ളാൻ പറ്റിയില്ല. അച്ഛൻ ഇല്ലല്ലോ എന്ന ചിന്ത ഇടയ്ക്ക് വരും. എൻറെ കല്യാണം കുറച്ച് പ്രശ്നങ്ങളോടെയാണ് നടന്നത്.
അച്ഛനുണ്ടായിരുന്നെങ്കിൽ അങ്ങനെ ഒരു പ്രശ്നമുണ്ടാകില്ലെന്ന് ഞാൻ ഇപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ബിനു പറയുന്നു. വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരാണ് ബിനു പപ്പുവും ഭാര്യയും. അച്ഛൻറെ വീട്ടിലെ പെരുമാറ്റത്തെ കുറിച്ചും ബിനു പറയുന്നു. വീട്ടിൽ അച്ഛന് നിറയെ വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു. അച്ഛൻ വന്നാൽ വീട്ടിൽ ആഘോഷമാണ് പെട്ടെന്നൊരു ദിവസം അച്ഛൻ പോകും പിന്നെ നിശബ്ദതയാണ്. അച്ഛൻറെ കുട്ടിക്കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അച്ഛൻ ജനിച്ച് പതിനാലാം ദിവസം അച്ഛൻറെ അച്ഛൻ മരിച്ചു. അച്ഛന് 14 വയസ്സായപ്പോഴേക്കും അമ്മയും മരിച്ചു.
ഒരു കുട്ടിക്ക് ഉണ്ടാവാൻ പാടില്ലാത്ത കുട്ടിക്കാലം ആയിരുന്നു അച്ഛന്റേത് എന്ന് ബിനു പറയുന്നു. 2000 ഫെബ്രുവരി മാസത്തിലാണ് കുതിരവട്ടം പപ്പു മരിക്കുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പപ്പുവിന്റെ മകൻ എന്ന ലേബൽ അല്ല ബിനു പപ്പു സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഏറെക്കാലം സിനിമ ലോകത്തെ വെല്ലുവിളികൾ അതിജീവിച്ചാണ് ബിനു മുഖ്യധാരയിലേക്ക് ഉയർന്നത്. സല്യൂട്ട്, സുന്ദരി ഗാർഡൻസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായി വേഷം നടൻ ചെയ്തു. ഓപ്പറേഷൻ ജാവയാണ് നടന് കരിയറിൽ വഴിത്തിരിവായത്.