മരണത്തിൻറെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് മോളി കണ്ണമാലി. ശ്വാസകോശ അണുബാധയെ തുടർന്ന് ഏറെക്കാലം കൊച്ചിയിലെ ആശുപത്രിയിൽ കഴിഞ്ഞ മോളിയുടെ ചികിത്സയ്ക്കുവേണ്ടി മക്കൾ സഹായം തേടിയെത്തിയത് വാർത്തയായി മാറിയിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മോളിയെ ഏറ്റവും അധികം വേദനിപ്പിച്ചത് കിടക്കാൻ സ്വന്തമായി ഒരു കിടപ്പാടം ഇല്ലെന്ന് ആയിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ബാങ്ക് ജപ്തി ചെയ്യുവാൻ പോവുകയാണ് എന്ന ദുഃഖകരമായ വാർത്തയാണ് ചാരിറ്റി പ്രവർത്തകൻ ഫിറോസ് വീട്ടിലെത്തിയപ്പോൾ മോളി കണ്ണമാലി വേദനയോടെ പങ്കുവെച്ചത്.
ഇപ്പോഴിതാ നടിയുടെ വീടിൻറെ ആധാരം ബാങ്കിൽ നിന്നും തിരിച്ചെടുത്തു നൽകിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വീഡിയോ പങ്കുവെച്ചാണ് ഈ സന്തോഷവാർത്ത ഫിറോസ് പ്രേക്ഷകരെ അറിയിച്ചത്. ഈ പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിൻറെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെ പേരിൽ ഇനി ആരും ഒരു രൂപ പോലും ഫേസ്ബുക്കിലൂടെ പറഞ്ഞത്. നിങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്തുവാൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കുമെന്നും ഫിറോസ് പറഞ്ഞു. ഫിറോസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്; ഇതിൻറെ പേരിൽ ഇനി ആരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്.
ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്തുവാൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും. ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുമ്പ് അത്യാസന്ന നിലയിൽ ചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. തുടർ ചികിത്സക്കും ഹോസ്പിറ്റൽ ബില്ലടയ്ക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സയ്ക്ക് 2 ലക്ഷത്തി അമ്പതിനായിരം രൂപ നൽകിയിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു. അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ചു പറഞ്ഞത് വീട് ജപ്തി ആകുവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എൻറെ കുടുംബം.
ഈ മാസം ഇരുപതിനാണ് ലാസ്റ്റ് ഡേറ്റ്. ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകും എന്നായിരുന്നു അന്നന്റെ കൈപിടിച്ചു കരഞ്ഞു പറഞ്ഞത്. അല്ലാഹുവിൻറെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കുവാൻ സാധിച്ചു. പിന്നെ മോളി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം എന്നാണ് ഫിറോസ് കുന്നുംപറമ്പിൽ കുറച്ചിരിക്കുന്നത്.