നടൻ ഷെയിൻ നിഗത്തേയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്നും വിലക്കിയത് വലിയ ചർച്ചയായിരിക്കുകയാണ്. സെറ്റിലെ മോശം പെരുമാറ്റമാണ് ഇവർക്കെതിരെ നടപടി വരാൻ കാരണം. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്. മലയാള സിനിമയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഉണ്ടെന്നും ഇവരെ കുറിച്ചുള്ള വിവരം സർക്കാരിന് കൈമാറും എന്നുമാണ് സിനിമ സംഘടന തലപ്പത്തുള്ളവർ പറയുന്നത്. ഷെയ്ൻ നിഗത്തെ പിന്തുണച്ചുകൊണ്ട് നിർമ്മാതാവ് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര. ഷെയ്ൻ നിഗത്തിനെതിരെ ഫെഫ്ക്കെയും അമ്മ സംഘടനയും നടപടിയെടുക്കുന്നതിന് കുറച്ചുനാൾ മുൻപ് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര നടനെ കുറിച്ച് സംസാരിക്കുന്നത്.
ഷെയ്ൻ നിഗത്തിനെതിരെ മാത്രം എന്തുകൊണ്ടാണ് ആരോപണം ഉയരുന്നത് എന്നും, താൻ തന്നെ മറ്റു നടന്മാർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സാന്ദ്ര തോമസ് തുറന്നു പറഞ്ഞു. ഷെയിനെ ഇപ്പോൾ എല്ലാവരും കൂടെ അറ്റാക്ക് ചെയ്തു വെച്ചിരിക്കുകയാണ്. ഇനി അതിൽ നിന്ന് രക്ഷപ്പെടൽ ബുദ്ധിമുട്ടായിരിക്കും. ഇത്തരം പ്രശ്നങ്ങൾ എല്ലാ സെറ്റുകളിലും നടക്കുന്നുണ്ട്. എന്തുകൊണ്ട് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നുള്ളതും ചോദ്യമാണ്. ഷെയിൻ ഒരാൾ അല്ല ഇങ്ങനെ ചോദിക്കുന്നതും പെരുമാറുന്നതും ഒന്നും. ഞാനും വേറെ എത്രയോ പ്രൊഡ്യൂസർമാരും പല ആക്ടേഴ്സിന്റെയും പേരിൽ പരാതി കൊടുത്തിട്ടുണ്ടല്ലോ. ഇവിടെ അത് ചർച്ചയായിട്ടില്ലല്ലോ. എല്ലാം ഒതുക്കി തീര്ക്കപ്പെട്ടതല്ലേ ഉള്ളൂ. എന്തുകൊണ്ട് ഷെയിനിന്റെ പേര് മാത്രം പറയുന്നു പറയുന്നു.
പറയുമ്പോൾ എല്ലാം പറയണം അതൊരു ചെറിയ പയ്യനാണ്. ആ പയ്യന്റെ മാനസികാവസ്ഥ കൂടി ആലോചിച്ചുനോക്കൂ. എല്ലാവർക്കും ഈ പറയുന്ന മൂഡ് സ്വിങ്സും കാര്യങ്ങളും ഉണ്ടാകും. അമ്മയും പെങ്ങളും സിനിമയിൽ ഇടപെടുന്നു എന്നു പറയുന്നു. വേറെ ആരാ ഉള്ളത്. നല്ല സിനിമയായിരിക്കണമെന്ന് ഏതൊരു അമ്മയും പെങ്ങളും ആഗ്രഹിക്കും എന്നും സാന്ദ്ര തോമസ് പറയുന്നു. തൻറെ കയ്യിൽ നിന്ന് ഒരു സിനിമ തട്ടിയെടുത്തു കൊണ്ടുപോയതാണ് കരിയറിൽ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സംഭവം എന്ന് സാന്ദ്ര തോമസ് പറയുന്നുണ്ട്. ഏത് സിനിമ എന്ന ചോദ്യത്തിന് ആദ്യം മടിച്ചെങ്കിലും ഓം ശാന്തി ഓശാന എന്ന സിനിമയാണെന്നും സാന്ദ്ര മറുപടി നൽകി.
ഞാൻ കുഞ്ഞിനെപ്പോലെ സ്നേഹിച്ചവളർത്തിയ സിനിമയായിരുന്നു. അന്ന് അത് ഭയങ്കര വിഷമം ഉള്ള കാര്യമായിരുന്നു. കാരണം എനിക്ക് പേഴ്സണലി ഫേവറേറ്റ് ആയ സിനിമയായിരുന്നു. നടന്റെ പേരിലാണ് സിനിമ മാറിപ്പോയത്. പുള്ളിക്ക് ചെറിയ ബാനറിൽ ചെയ്യാൻ താല്പര്യമില്ലെന്നാണ് പറഞ്ഞത്. അന്ന് സക്കറിയയുടെ ഗർഭിണികൾ പോലുള്ള ചെറിയ സിനിമകളാണ് ചെയ്യുന്നത്. എന്നോട് അവർ മാപ്പുപറഞ്ഞു. സാന്ദ്രയ്ക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ഇവർ പൈസയുടെ കണക്കൊക്കെ പറഞ്ഞപ്പോൾ എനിക്ക് വേണ്ടത് മാപ്പാണെന്ന് ഞാൻ പറഞ്ഞു.
ഒരു അപ്പോളജി ലെറ്റർ തന്നാൽ സമാധാനം ആകുമോ എന്ന് ബി ഉണ്ണികൃഷ്ണൻ ചോദിച്ചു. അതുമതി എന്ന് പറഞ്ഞു അവർക്കൊക്കെ അത്ഭുതമായിരുന്നു. പ്രൊഡ്യൂസറെ പറ്റിച്ച് ഇത്രയും പൈസ ചെലവാക്കിയിട്ട് എന്നോട് പറയാതെ പോയപ്പോൾ 25 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് വാദിക്കുമ്പോഴാണ് ഞാൻ പറയുന്നത് എനിക്ക് അപ്പോളജി ലെറ്റർ മതിയെന്ന്. സംവിധായകൻ ജൂഡ് ആന്റണിയും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും മാപ്പ് എഴുതിത്തന്നു. അത് ഞാൻ ഫ്രൈഡേ ഫിലിം ഹൗസിൽ കൊണ്ടുപോയി ഫ്രെയിം ചെയ്തുവെച്ചു എന്നും സാന്ദ്ര തുറന്നു പറയുന്നു.