സിനിമയിലെ ചതിക്കുഴികൾക്ക് പുതിയ മാനം നൽകി ജൂഡ് ആൻറണി ജോസഫ്. 10 ലക്ഷം രൂപ വാങ്ങിയശേഷം അവസാന നിമിഷം സിനിമയിൽ നിന്നും പെപ്പെ എന്ന ആൻറണി വർഗീസ് പിന്മാറി എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് പെപ്പെ എന്നും ജൂഡ് ആൻറണി പറഞ്ഞു. ഇത്തരം നന്ദിയില്ലാത്തവർ സിനിമയിൽ വരുന്നുണ്ട്. പെപ്പേ ഉടായിപ്പിന്റെ ഉസ്താദ് ആണെന്നും ജൂഡ് ആൻറണി ജോസഫ് ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2018ലെ പ്രളയം ഇതിവൃത്തമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 ന് റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. നാല് ദിവസം കൊണ്ട് ചിത്രം വാരിയത് 23 കോടിയാണ്.
സിനിമയുടെ ആഗോള കളക്ഷൻ ആണിത്. ഇതോടെ ഓ ടി ടി സാറ്റലൈറ്റ് തിയേറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിൽ നിന്നും സിനിമ സാമ്പത്തികമായും ലാഭമായി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ നിന്നും മാത്രം ലഭിച്ചത് ഒൻപതു കോടിയാണ്. യുഎഇ കളക്ഷൻ 9.3 കോടി. അങ്ങനെ തൻറെ സ്വപ്നസിനിമ വമ്പൻ ഹിറ്റ് ആയതിനുശേഷം ആണ് ജൂഡ് സിനിമയിലെ ചതിയെ കുറിച്ച് പറയുന്നത്. വന്ന വഴി മറക്കുക നന്ദിയില്ലാതിരിക്കുക എന്നൊക്കെയാണ് പറയേണ്ടത്. ഇപ്പോൾ ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുടെയൊക്കെ പേരിൽ വരുന്ന കുറ്റം കഞ്ചാവ് അടിച്ചു എന്നതാണ്. ഇതൊന്നുമല്ലാതെ സാധാരണ മനുഷ്യനായിട്ട് പെപ്പേ എന്ന ഒരാളുണ്ട്, ആൻറണി വർഗീസ്.
അയാളെ ഭയങ്കര സംഭവമായി വളരെ നല്ലവൻ വിചാരിച്ചു എല്ലാവരും ഇരിക്കുകയാണ്. ഞാൻ ഒരിക്കൽ പ്രൊഡ്യൂസ് ചെയ്യാതിരുന്ന ഒരു സിനിമയുണ്ട് എൻറെ കയ്യിൽ കാശ് ഉണ്ടായിരുന്നിട്ടല്ല എൻറെ ഒരു സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്ത് നിന്ന് 10 ലക്ഷം രൂപ വാങ്ങിച്ചിട്ട് അവന്റെ പെങ്ങളുടെ കല്യാണം നടത്തിയെന്നും ജൂഡ് ആരോപിച്ചു. എന്നിട്ട് 18 ദിവസം മുമ്പ് സിനിമയിൽ നിന്ന് പിന്മാറി. ഞാൻ മിണ്ടാതിരുന്നത് എന്താണെന്ന് വെച്ചാൽ എൻറെ അസോസിയേഷൻസ് ആണ് ആ പ്രോജക്ട് ചെയ്തത്. അവൻ ഒരു ചീത്ത പേരു വരണ്ട എന്ന് വിചാരിച്ചാണ് മിണ്ടാതിരിക്കുകയായിരുന്നു എന്നും അപ്പോൾ കഞ്ചാവും ലഹരിയും ഒന്നുമല്ല വിഷയം മനുഷ്യത്വമാണ് വേണ്ടതെന്നും ജൂഡ് വ്യക്തമാക്കുന്നു. ആൻറണി സാധാരണക്കാരനാണ്.
അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. വൃത്തികേട് കാണിച്ചിട്ട് അവൻ ആരവം എന്ന സിനിമ ചെയ്തു. അത് ചിത്രീകരിച്ചിട്ടു വേണ്ടെന്ന് വെച്ച ശാപമാണ് എന്നും ജൂഡ് പറഞ്ഞു. എൻറെ പ്രൊഡ്യൂസർ മുടക്കിയ കാശ് അവൻ തിരിച്ചു തന്നു എത്രയോ കാലം കഴിഞ്ഞിട്ട്. അവനെന്നും ഒരു യോഗ്യതയുമില്ലാത്ത ആളാണ്. പല്ലിശേരിയില്ലെങ്കിൽ അവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം നന്ദിയില്ലാത്തവർ സിനിമയിൽ വരുന്നുണ്ട്. ഷെയിൻ നിഗത്തിന്റേയും ശ്രീനാഥ് ഭാസിയുടെയും പേരാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. യഥാർത്ഥ നായകൻ ഒളിച്ചു നിൽക്കുകയാണ് അവൻ ഉടായിപ്പിൻറെ ഉസ്താദാണ്. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നാണ് അവൻ സിനിമയിൽ നിന്ന് പിന്മാറിയതിന് കാരണമായി ചൂണ്ടിക്കാട്ടിയതെന്നും ജൂഡ് ആരോപിക്കുന്നുണ്ട്.