മലയാള സിനിമയുടെയും കേരളക്കരയുടെയും എക്കാലത്തെയും അഭിമാന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി.നിരവധി വർഷങ്ങളായി അദ്ദേഹം മലയാളികളെ തന്നെ അഭിനയ മികവിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ കാലത്തും പല യുവ നടന്മാരെയും പിന്നിലാക്കിക്കൊണ്ട് മാറുന്ന ട്രെൻഡുകൾക്കൊപ്പം മമ്മൂട്ടിയും സഞ്ചരിക്കുന്നു.ഇപ്പോഴിതാ പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.അന്താരാഷ്ട്ര അക്ഷര മേളയിൽ സംസാരിക്കുകയായിരുന്നു ശോഭ ഡേ.
ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരായി ജനിക്കണം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു കൊണ്ടായിരുന്നു അവർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞു തുടങ്ങിയത്.മമ്മൂട്ടി എന്നാണ് അവർ അതിന് ഉത്തരമായി പറഞ്ഞത്.ഇത്ര നല്ല മാറിടമുള്ള പുരുഷനെ ഞാൻ കണ്ടിട്ടില്ലെന്നും,അദ്ദേഹത്തെ എന്നെങ്കിലും കണ്ടാൽ കുറച്ചു നിമിഷമെങ്കിലും ആ നെഞ്ചിൽ ചാഞ്ഞുകിടക്കണമെന്നാണ്.ശോഭയുടെ ഈ പരാമർശം ഒരു ചെറു ചിരിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.താൻ മമ്മൂട്ടിയെ ആദ്യമായി കാണുന്നത് ഒരു പഴയ ചിത്രത്തിൽ ആണെന്നും അന്നുമുതൽ താൻ അദ്ദേഹത്തിന്റെ ആരാധികയാണെന്നും ശോഭ പറയുന്നു.
‘ഹോളിവുഡിലോ,ബോളിവുഡിലോയുള്ള മറ്റൊരു നടനിലും കാണാത്ത പാറപോലെയുള്ള വിരിഞ്ഞ മാറിടം അദ്ദേഹത്തിനുണ്ട്.എനിക്കെന്ന് മമ്മൂട്ടിയെ കാണാൻ പറ്റുമെന്ന് ഇടയ്ക്ക് ഭർത്താവിനോട് ചോദിക്കും.കണ്ണുകളിൽ കരുണയും മൃദുലമായ പ്രകടനവുമാണ് അദ്ദേഹത്തിന്റേത്.എന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ ആ നെഞ്ചിൽ തല ചായ്ക്കണം,അത് സ്വർഗ്ഗമായിരിക്കും’. ഇത്തരത്തിൽ ആയിരുന്നു ശോഭ മമ്മൂട്ടിയെ കുറിച്ച് വാചാലയായി സംസാരിച്ചത്.പക്ഷേ നെഞ്ചിൽ തലചായ്ക്കാൻ മമ്മൂട്ടിയുടെ ഭാര്യ സമ്മതിക്കാൻ ഇടയില്ലെന്നും ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ
ബി ഉണ്ണികൃഷ്ണന്റെ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്നത്.’ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’എന്ന ടാഗ് ലൈനോട് ആണ് ക്രിസ്റ്റഫർ എത്തുന്നത്.അമലാപോൾ,സ്നേഹ,ഐശ്വര്യലക്ഷ്മി എന്നീ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്.തെന്നിന്ത്യൻ താരം വിനയ് റായ്,ശരത് കുമാർ,സിദ്ദിഖ്,ദിലീഷ് പോത്തൻ,വിനീതകോശി,വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.മമ്മൂട്ടി പോലീസ് ഉദ്യോഗസ്ഥനായ ചിത്രം ഒരു ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് കഥ പറയുന്നത്.