സോഷ്യൽ മീഡിയയിൽ സുപരിചിതയാണ് ഗ്ലാമി ഗംഗ. തന്റെ മേക്കപ്പ് വീഡിയോകളിലൂടെയാണ് ഗ്ലാമീ ഗംഗ ശ്രദ്ധ നേടുന്നത്. ഈയടുത്ത് ഗംഗയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് അമ്മയെയും സഹോദരിയും കുറിച്ചും ഒക്കെ ഗംഗ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഫ്ലവേഴ്സ് ഒരുകോടി, ജോഷ് ടോക്ക് തുടങ്ങിയ പരിപാടികളിലൂടെയാണ് ഗംഗ ജീവിതകഥ പങ്കു വെച്ചിട്ടുള്ളത്. ഇപ്പോഴിതാ ഗംഗയുടെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അവതാരകനായ കാർത്തിക് സൂര്യയും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന പോഡ് കാസ്റ്റിലൂടെയാണ് ഗംഗ മനസ്സ് തുറന്നിരിക്കുന്നത്. യൂട്യൂബ് തുടങ്ങുന്നതിനെക്കുറിച്ച് വിവാഹ സ്വപ്നങ്ങളെക്കുറിച്ചും എല്ലാം ഗംഗ സംസാരിക്കുന്നുണ്ട്.
ഇതിനിടെയാണ് അച്ഛനെക്കുറിച്ചും അച്ഛനിൽ നിന്ന് നേരിടേണ്ടിവന്ന ഇതൊരു അനുഭവങ്ങളെക്കുറിച്ചും ഗംഗ മനസ്സ് തുറന്നത്. സോഷ്യൽ മീഡിയയിലേക്കുള്ള തന്റെ കടന്നവരവിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. മിക്ക സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ പോലെയും ടിക്ക് ടോക്ക് ആയിരുന്നു തുടക്കം. എന്നാൽ തുടക്കത്തിൽ ബന്ധുക്കളെല്ലാം കുറ്റം പറയുമോ എന്ന പേടിയായിരുന്നു ഉണ്ടായിരുന്നത്. അമ്മയ്ക്കായിരുന്നു ടെൻഷൻ എന്നാണ് ഗംഗ പറയുന്നത്. അച്ഛനില്ലാതെ വളർന്നതിന്റെ പഴി കേൾക്കേണ്ടി വരുമോ എന്നൊക്കെ ആയിരുന്നു പേടി എന്നാണ് താരം പറയുന്നത്. പക്ഷേ പിന്നീട് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ അത് മാറി എന്നും താരം പറയുന്നു. എന്നാലും നാട്ടുകാർ എന്തെങ്കിലും കുറ്റം പറയും എന്നും ഗംഗ അഭിപ്രായപ്പെടുന്നുണ്ട്.
ശ്രദ്ധ നേടുന്നതുവരെ തങ്ങളെ കാണുമ്പോൾ കുടിയന്റെ ഭാര്യ പോകുന്നു കുടിയന്റെ മകൾ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിട്ടുള്ളത്. ആ വിളിയിൽ മാറ്റം വന്നു എന്നും അതിൽ താൻ അഭിമാനിക്കുന്നുമായും ഗംഗ പറയുന്നു. തന്റെ സ്ലാങ്ങിന്റെ പേരിൽ തുടക്കത്തിൽ ഗംഗയ്ക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു. തിരുവനന്തപുരം സ്ലാങ്കാണ് ഗംഗയ്ക്ക്. എന്നാൽ സ്വാഭാവികമായി സംസാരിക്കുമ്പോഴാണ് വീഡിയോയ്ക്ക് വ്യൂസ് കിട്ടുമെന്നാണ് ഗംഗ പറയുന്നത്. പിന്നാലെയാണ് താരം അച്ഛനെ കുറിച്ച് സംസാരിക്കുന്നത്. അച്ഛൻ തികഞ്ഞ മദ്യപാനിയായിരുന്നു. ഞങ്ങൾ ചെറുപ്പത്തിൽ എല്ലാം അമ്മയെ തല്ലാറുണ്ടായിരുന്നു എന്നും ഗംഗ പറയുന്നു. പക്ഷേ അപ്പോഴൊക്കെ എനിക്കിഷ്ടം അച്ഛനെ തന്നെയായിരുന്നു.
എല്ലായിടത്തും പോവുമ്പോൾ അച്ഛൻറെ കൈയും പിടിച്ചാണ് പോകുന്നത് എന്നും ഗംഗ ഓർക്കുന്നുണ്ട്. മദ്യപിക്കുമ്പോൾ അച്ഛൻ ഭാര്യയെയും മക്കളെയും മറക്കും എന്നാണ് താരം പറയുന്നത്. ഒടുവിൽ ഞങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ചത് എന്നാണ് ഗംഗ പറയുന്നത്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അമ്മയ്ക്ക് അച്ഛനോട് സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു എന്നാണ് ഗംഗ പറയുന്നത്. അച്ഛന് ഉപേക്ഷിച്ചെങ്കിലും ഗംഗക്ക് കുടുംബത്തിനും അദ്ദേഹത്തിൻറെ ഉപദ്രവം നേരിടേണ്ടി വന്നിരുന്നു. ഞങ്ങൾ വാടക വീട്ടിലേക്ക് മാറിയതിനുശേഷം അച്ഛൻറെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. വളരെയധികം ഡ്രാമ നിറഞ്ഞ ബാല്യമായിരുന്നു എന്നും ആ ഡ്രാമ കാരണം ഇപ്പോഴും എനിക്ക് ഇരുട്ടിനെ പേടിയാണ് എന്നാണ് ഗംഗ പറയുന്നത്.
ലൈറ്റ് ഓഫ് ചെയ്യുമ്പോൾ ഞാൻ കരയുമെന്നാണ് താരം പറയുന്നത്. അതുകാരണം ബാധ കയറിയതാണെന്ന് പറഞ്ഞ് കുറെ ചരട് ജപിച്ചു കെട്ടിയിരുന്നു എന്നും ഗംഗ ഓർക്കുന്നു. തങ്ങളുടെ ജീവിതത്തിലെ സുരക്ഷയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. മൂന്ന് പെണ്ണുങ്ങൾ മാത്രമുള്ള ജീവിതം അത്രയും സുരക്ഷിതമല്ല. അതിനാൽ കത്തിയും മുളകുപൊടിയും ഒക്കെ എടുത്തു വെച്ചാണ് കിടക്കുന്നത്. പേപ്പർ സ്പ്രേ കൊണ്ട് നടക്കാറുണ്ടെന്നും എന്നാൽ അതൊന്നും മറ്റാരെയും ഒഴിവാക്കാൻ അല്ല സ്വന്തം അച്ഛനെ ഭയന്നാണ് എന്നാണ് ഗംഗ പറയുന്നത്. ഇപ്പോഴും കണ്ണടച്ചാൽ അച്ഛൻറെ രൂപം മുന്നിൽ വന്നു നിൽക്കുമെന്നും അതുതന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും ഗംഗ പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹങ്ങളും പങ്കുവയ്ക്കുന്നുണ്ട്. തൻറെ അമ്മയുടെ അവസ്ഥ തനിക്ക് വരരുതെന്ന് ആണ് ഗംഗ പറയുന്നത്. ഒന്നിനുവേണ്ടിയും മാറുന്ന ആളാവരുത് എന്നെയും മാറ്റാൻ ശ്രമിക്കരുതെന്നാണ് ഗംഗയുടെ നിബന്ധന. നല്ല വൈബ് ഉള്ള ആളായിരിക്കണം എന്നും ഗംഗ പറയുന്നുണ്ട്.