മലയാള സിനിമയിലെ കരുത്തുറ്റ നായക നടിമാരിൽ ഒരാളാണ് മമ്ത മോഹൻദാസ്. പല പ്രതിസന്ധികളെയും എന്തിന് ക്യാൻസറിനെ പോലും അതിജീവിച്ച് ചിരിച്ചുകൊണ്ട് വന്ന നടിയെന്ന നിലയിൽ മമ്ത മോഹൻദാസ് എന്നും ഒരു പ്രചോദനമാണ്. മംതയുടെ പ്രചോദനം താരത്തിന്റെ അമ്മയാണ്. അതേക്കുറിച്ച് മമ്ത എപ്പോഴും സംസാരിക്കാറുണ്ട്. വർഷത്തിലൊരു സിനിമയെങ്കിലും മമ്തയുടെതായി റിലീസ് ചെയ്യപ്പെടാറുണ്ട്. ഇന്ന് മമ്തയ്ക്ക് മാത്രമായി ഒരു വിഭാഗം പ്രേക്ഷകരും ആരാധകരും ഉണ്ടെന്നതാണ് സത്യം. ടു കൺട്രീസ്, മൈ ബോസ് തുടങ്ങിയ സിനിമകൾ ഇന്നും റിപ്പീറ്റഡ് വാല്യുവോടെ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അതിനൊരു കാരണം മമ്ത കൂടിയാണ്.
സിനിമയെക്കുറിച്ച് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമല്ല എല്ലാ സമകാലിക വിഷയങ്ങളിലും ഇടപെട്ട് സംസാരിക്കാൻ മമ്ത തയ്യാറാകാറുണ്ട്. മംതയുടെതായ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ലൈവ് ആണ്. സൗബിൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മംതയ്ക്ക് പുറമേ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നത്. മെയ് 26ന് ചിത്രം തീയേറ്ററുകളിൽ എത്തും. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്. സൗബിനെയും മംതയെയും കൂടാതെ സിനിമയിൽ പ്രിയ വാര്യർ, കൃഷ്ണപ്രഭ, അക്ഷത, രശ്മി സോമൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ ഇതാ സിനിമയുടെ പ്രമോഷനുവേണ്ടി ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ മമ്ത പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. വി കെ പ്രകാശിന്റെ സിനിമയിൽ കേന്ദ്ര കഥാപാത്രം ചെയ്തതിന്റെ സന്തോഷവും മമ്ത പ്രകടിപ്പിച്ചു. മയൂഖം കഴിഞ്ഞ സമയത്ത് ഒരു ആഡ് ഫിലിമിന് വേണ്ടി വി കെ പി ഓഡിഷൻ നടത്തിയിരുന്നു. അന്ന് എന്നെയും വേണ്ടെന്നു പറഞ്ഞ ആളാണ് അദ്ദേഹം. അദ്ദേഹത്തിന് ഒപ്പം ജോലി ചെയ്യാനായി കാത്തിരിക്കുകയായിരുന്നു ഞാൻ. അദ്ദേഹത്തിൻ്റെ സിനിമകൾ മാത്രമല്ല ക്യാരക്ടറും എനിക്കിഷ്ടമാണ്. ലാൽബാഗ് എന്ന സിനിമയിൽ ഞാൻ അദ്ദേഹത്തിന് ഒപ്പം പ്രവർത്തിച്ചിരുന്നു.
എൻറെ സൈക്യാട്രിസ്റ്റ് ആയി ആണ് അദ്ദേഹം അഭിനയിച്ചത്. ലൈവ് സിനിമയുടെ തുടങ്ങിയ സമയത്ത് ഞങ്ങൾ ഇത് ഓർക്കുന്നുണ്ടായിരുന്നില്ല. സംവിധായകനായാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. അഭിനേതാവ് ആണെന്ന് കാര്യം മറന്നു പോയിരുന്നു. ഇങ്ങനെ ഒരു കഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡ് ആയിരുന്നു. വി കെ പിയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷവതി ആയിരുന്നു. ഈ ക്യാരക്ടർ ചെയ്യുന്നതിന് മുമ്പ് ഞാൻ അങ്ങനെ അധികം പ്രിപ്പറേഷൻസ് ഒന്നും ചെയ്തിരുന്നില്ല. നമുക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അല്ലേ നമ്മൾ പല കാര്യങ്ങളും ഗൗരവത്തിൽ എടുക്കുകയുള്ളൂ.
അതേപോലെ ഫേക്ക് ന്യൂസ് അങ്ങനെയൊക്കെയുള്ള വിഷയങ്ങളെക്കുറിച്ച് പറയുന്ന ചിത്രം കൂടിയാണിത്. ഇതൊരു ക്യാരക്ടറിനെ ബേസ് ചെയ്ത് ഉള്ള സ്റ്റോറി ആണ്. സിനിമാ വിശേഷങ്ങളെക്കുറിച്ച് സംസാരിച്ചതിനുശേഷം അവതാരിക മംതയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെ കുറിച്ചാണ് പിന്നീട് തിരക്കിയത്. ഒരാൾ ജീവിതത്തിലേക്ക് വന്നു എന്ന് രേഖ പറഞ്ഞു തുടങ്ങിയപ്പോൾ മമ്തയ്ക്ക് ഞെട്ടൽ ആയിരുന്നു. പട്ടിക്കുട്ടിയുടെ കാര്യമാണ് ഞാൻ പറഞ്ഞത് എന്ന് അവതാരിക വിശദമാക്കി.
തന്റെ പ്രിയപ്പെട്ട ആളെ കുറിച്ചുള്ള ചോദ്യം വന്നതോടെ മമ്ത വാചാലയായി. ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇതായിരുന്നില്ല പ്രതീക്ഷിച്ചത്. പട്ടിക്കുട്ടി വന്നതിനുശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു. സിബ്ലിംഗ് ഇല്ലാത്തതിന്റെ കുറവ് ഇപ്പോൾ മാറി. അതേപോലെ മമ്മിയുടെ ക്യാരക്ടറിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ഇപ്പോൾ. എന്തെങ്കിലും പറഞ്ഞ വഴക്കുണ്ടാക്കിയാൽ മമ്മി അതൊക്കെ അപ്പോൾ തന്നെ മറക്കും.