മലയാള സിനിമയിൽ യുവതാരങ്ങളുടെ അനാസ്ഥ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഷയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമ സംഘടനകൾ കൈയൊഴിക്കുകയും ചെയ്തു. പ്രതിഫലം കൂട്ടി ചോദിക്കൽ, സെറ്റിലെ മോശം പെരുമാറ്റം തുടങ്ങിയവയാണ് നടന്മാർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ. ശ്രീനാഥ് കാരണം ഷൂട്ടിംഗ് മുടങ്ങുന്നു. ഷയിൻ നിഗവും കുടുംബവും കാരണം സിനിമ ചിത്രീകരണത്തിന് പ്രശ്നങ്ങൾ എന്നീ പരാതികൾ സംഘടനകൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇവരുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ വ്യക്തമാക്കിയത്. നിലവിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. സിനിമയോട് സഹകരിക്കാതിരിക്കൽ അംഗീകരിക്കാതിരിക്കാൻ പറ്റുന്ന കാര്യമല്ല എന്ന് ധ്യാൻ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തൻറെ സുഹൃത്താണെങ്കിലും ഇത്തരം കാര്യങ്ങളിൽ പിന്തുണയ്ക്കാൻ പറ്റില്ലെന്നും, ശ്രീനാഥിന്റെ കാര്യത്തിൽ വിഷമം ഉണ്ടെന്നും ധ്യാൻ പറഞ്ഞു. രാവിലെ എഴുന്നേറ്റ് വരിക എന്നത് പലർക്കും ബുദ്ധിമുട്ടുണ്ടായിരിക്കും. പക്ഷേ എന്നാൽ പോലും നമ്മൾ ഒരു കോൾ ടൈം പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് വരാതിരിക്കുമ്പോഴാണ് ഈ പ്രശ്നം. അല്ലെങ്കിൽ കൃത്യമായി പറയണം. സീനിയേഴ്സ് ആക്ടർമാർ ഉൾപ്പെടെ കാത്തിരിക്കുക എന്ന പരിപാടി എനിക്ക് ഒന്നും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്.
നമ്മൾ സ്വകാര്യമായി എന്തു ചെയ്യുന്നു എന്ന് വേറൊരാൾ നോക്കണ്ട. പക്ഷേ ഓഫീസ് ജോലി ആയാലും നമ്മൾ കൃത്യസമയത്ത് പഞ്ച് ചെയ്തു കയറാറില്ല. എത്ര ദിവസം നമുക്ക് ഉഴപ്പൻ പറ്റും. അവിടെയാകുമ്പോൾ ഈ പേടിയുണ്ട്. സിനിമയിൽ മാത്രമേ തോന്നുന്ന സമയത്ത് വരാൻ തോന്നുകയുള്ളൂ. അത് ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണ്. ശ്രീനാഥ് ഭാസിയുടെ കേസിൽ എനിക്ക് മനസ്സിലായത് ഭാസിയുടെ ലൈഫ് സ്റ്റൈൽ അങ്ങനെയാണ്. ഭാസി നൈറ്റ് പേഴ്സൺ ആണ്. ഞാൻ ഗൂഢാലോചനയിൽ ഭാസിക്ക് ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്. അന്നൊന്നും ഈ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എല്ലാ സിനിമയിലും ഇല്ല. ചില സിനിമയിൽ അവർക്ക് ഫ്രീഡം കിട്ടുമ്പോൾ ആയിരിക്കും അവർ ഉഴപ്പ് കാണിക്കുന്നത്.
മറ്റൊരുവശം ശ്രീനാഥ് ഭാസി സമയം പാലിക്കാത്ത പ്രശ്നമുണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അപ്പോൾ അങ്ങനെയുള്ളവരുടെ അടുത്ത് ഡയറക്ടേഴ്സ് പോവാതിരിക്കുക. ശ്രീനാഥ് എൻറെ അടുത്ത സുഹൃത്താണ്. സുഹൃത്ത് മോശം കാര്യം ചെയ്യുമ്പോൾ കൂട്ടുനിൽക്കുന്നത് ശരിയല്ല. കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോൾ ഭാസിയുമായി സംസാരിച്ചിരുന്നു. അവൻ അവന്റെ രീതിയിൽ കുറച്ച് കാര്യങ്ങൾ പറഞ്ഞു. നമുക്ക് അങ്ങനെ ഒരാളെ അടിമുടി മാറ്റാൻ ഒന്നും പറ്റില്ലല്ലോ. ഇഷ്ടമുള്ളയാൾ അങ്ങനെയൊരു കാര്യം ചെയ്യുമ്പോൾ നമുക്ക് ഒരു സങ്കടം ആണെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. സിനിമാരംഗത്തെ ലഹരി ഉപയോഗത്തിന്റെ വിഷയം ഇവരുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതില്ലെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. എന്റെ അറിവിൽ വലിക്കുന്ന ഒരുപാട് സിനിമക്കാരുണ്ട്.
ഒന്നും രണ്ടും മൂന്നുമല്ല. ഒട്ടുമിക്ക സിനിമക്കാരും വലിച്ചിരുന്നതാണ്. അതിൽ സീനിയേഴ്സും ജൂനിയേഴ്സും ഉണ്ട്. പക്ഷേ അതിൽ പലരും നിർത്തി. പലരും കുറച്ചു വളരെ ചുരുക്കം ആളുകളെ ഇത് ഉപയോഗിക്കുന്നത് എന്നും ധ്യാൻ പറയുന്നു. നിരവധി പേർ നിലവിലെ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നിർമ്മാതാക്കളുമായി സഹകരിക്കുന്നവർ മാത്രമേ ഇനി മലയാള സിനിമയിൽ തുടരു എന്നാണ് നിർമ്മാതാവ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അല്ലാത്തവരെ വീട്ടിൽ ഇരുത്താനാണ് തീരുമാനം. ന്യായമായ പ്രതിഫലം അല്ല പലരും ചോദിക്കുന്നത്. നിർമ്മാതാവ് മരം കുലുക്കി അല്ല പണം കൊണ്ടുവരുന്നത് എന്ന് താരങ്ങൾ മനസ്സിലാക്കണം എന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. സാന്ദ്ര തോമസ് ഉൾപ്പെടെയുള്ള നിർമാതാക്കളും സമാനപ്രസ്താവനകൾ നടത്തിയിട്ടുണ്ട്.