ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് നടൻ കിഷോർ. വില്ലൻ വേഷവും, സ്വാഭാവിക കഥാപാത്രങ്ങളും നായക വേഷവും എല്ലാം ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ച കിഷോർ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെയാണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. മിനി സ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും കിഷോർ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം അഭിനയ ലോകത്ത് നിന്നും മാറി നിൽക്കേണ്ടി വന്ന കിഷോർ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ സസ്നേഹം ഉൾപ്പെടെയുള്ള പരമ്പരകളിൽ കിഷോർ ഇപ്പോൾ അഭിനയിക്കുന്നുണ്ട്.
ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചും എല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. സീരിയലുകളിൽ നിന്നും സീരിയലുകളിലേക്ക് അഭിനയിക്കാൻ ഓടവേ ഒരു പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷൻ വച്ചാണ് കിഷോറിന് വയ്യാതെ ആകുന്നത്. അധികം വൈകാതെ തന്നെ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ പരിശോധനകൾ കഴിഞ്ഞപ്പോൾ ലിവറിന് പ്രശ്നം ഉണ്ടെന്നും കണ്ടുപിടിച്ചു. തുടർന്ന് കുറച്ചുകാലം അതിനുള്ള മരുന്ന് കഴിച്ച് മുന്നോട്ട് പോയി. ഒന്നര വർഷത്തോളം ആ ആശുപത്രിയിൽ തന്നെ ചികിത്സ തുടരുകയും ചെയ്തു. എന്നാൽ അത്രയും കാലം എന്താണ് അസുഖം എന്ന് കണ്ടുപിടിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
എല്ലാമാസവും ആശുപത്രിയിൽ പോകണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. മാത്രമല്ല വിറയലും ക്ഷീണവും. അഭിനയിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും അതിനു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. അത്രത്തോളം മോശമായിരുന്നു കിഷോറിന്റെ ആരോഗ്യ അവസ്ഥ. അങ്ങനെയാണ് സീരിയലുകളിൽ നിന്നും കിഷോറിന് ബ്രേക്ക് എടുക്കേണ്ടി വന്നത്. തുടർന്ന് എല്ലാ മാസവും ആശുപത്രിയിലായിരുന്നു ജീവിതം. ആദ്യമൊക്കെ ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയിൽ പിടിച്ചുനിന്നു. എന്നാൽ നാളുകൾ കഴിയുംതോറും ആരോഗ്യ അവസ്ഥ മോശമായി വരികയായിരുന്നു.
അതിനൊപ്പം സമ്പാദ്യങ്ങളും ഇല്ലാതായി തുടങ്ങി. അപ്പോഴൊക്കെ സംഘടനയും സുഹൃത്തുക്കൾ ഒക്കെ ഒരു പരിധിവരെ സഹായിച്ചിരുന്നു. എന്നാൽ അതു കഴിഞ്ഞപ്പോൾ ലിവർ വരെ അങ്ങ് മാറ്റി വച്ചാലോ എന്ന് ആലോചിച്ചു. അങ്ങനെയിരിക്കയാണ് എല്ലാവരുടെയും ആവശ്യപ്രകാരം ആശുപത്രി ഒന്ന് മാറ്റി കാണിച്ചത്. പക്ഷേ നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും മെഡിക്കൽ കോളേജിൽ വെച്ചാണ് കിഷോറിന്റെ ശരിയായ പ്രശ്നം കണ്ടുപിടിച്ചത്. പീറ്റ്യൂട്ടറി ഗ്ലാനിനകത്ത് ഒരു സിസ്റ്റ് ആയിരുന്നു. എത്ര ചികിത്സിച്ചിട്ടും മാറ്റം വരാതെ വന്നപ്പോഴാണ് ഇത് കണ്ടെത്തിയത്. തൈറോയ്ഡ് കൂടിയ നിലയിലായിരുന്നു. കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ വരാവുന്ന ഒരു അസുഖമാണിത്.
എന്നാൽ വളരെ കോമൺ അല്ല. തിരിച്ചറിയാതെ പോയതിനാൽ പതുക്കെ അതിന്റെ വളർച്ച കണ്ണിലേക്കു എത്തിയിരുന്നു. എടുത്തു കളഞ്ഞാലും ഗ്ലാൻഡ് പ്രവർത്തിക്കണം എന്നില്ല അതായിരുന്നു അവസ്ഥ. കണ്ണിലെ കാഴ്ച എപ്പോൾ വേണമെങ്കിലും പോകാമായിരുന്നു. അത് ഞാൻ കണ്ണും ഇതിൻറെ വളർച്ചയും എല്ലാമാസവും ഇപ്പോഴും പരിശോധിക്കുന്നുണ്ട്. സ്ഥിരമായി സ്റ്റിറോയ്ഡ് കഴിക്കുന്നുണ്ട്. ഷുഗർ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാണ്. തൽക്കാലം സർജറി വേണ്ടെന്നുവച്ചു. അതിൻറെ വളർച്ച നോക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വീട്ടിൽ മറ്റു വരുമാന മാർഗത്തിന് മറ്റാരുമില്ല. ചികിത്സയ്ക്കായി മാസം 2 ലക്ഷം രൂപയോളം ചിലവ് ഉണ്ടായിരുന്നു. ഇപ്പോൾ 20000 മരുന്നിന് മാത്രം വില.
ഇതിന് പുറമെ സ്കാനിംഗ് മറ്റു ചിലവുകളും ഉണ്ട്. സ്റ്റിറോയ്ഡിന്റെ പുറത്താണ് ഇപ്പോൾ ജീവിക്കുന്നത്. ഓടിനടന്ന് സീരിയൽ ചെയ്യാനാകില്ല. ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം. ഷുഗർ ഒരിക്കലും നിയന്ത്രിക്കാൻ ആകില്ല. ഇൻസുലിൻ എടുത്താലും 400 500 ലാണ് നിൽക്കുന്നത്. പിന്നെ തൈറോയ്ഡ് ആരോഗ്യപ്രശ്നങ്ങൾ നിരവധി ഉണ്ടെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യമുള്ളതിനാൽ വീണ്ടും അഭിനന്ദന ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സ നടത്തിയിരുന്ന കാലത്ത് ഒപ്പം അഭിനയിച്ചിരുന്നവരും, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും ഏറെ സഹായിച്ചിട്ടുണ്ട്.
മാത്രമല്ല സർക്കാരിൻറെ പക്കൽ നിന്നും സഹായവും കിട്ടിയിരുന്നു. അതിനിടയിലാണ് അച്ഛൻറെ മരണം സംഭവിച്ചത്. ഒരു ദിവസം അച്ഛൻ അനങ്ങുന്നില്ല സംസാരിക്കുന്നില്ല എന്ന് പറഞ്ഞാണ് അമ്മ കിഷോറിനെ ഫോൺ വിളിച്ചത്. അന്നത്തെ ദിവസം മരുന്നിന്റെ ഇരട്ടി ഡോസ് വായിൽ ഇട്ടിരുന്നു. കിഷോറിന്റെ ഭാര്യ ചെന്നു നോക്കുമ്പോൾ അച്ഛൻറെ കൃഷ്ണമണികൾ ഒക്കെ മുകളിലായിരുന്നു. അങ്ങനെ അച്ഛൻറെ മരണവും സംഭവിച്ചു. നിലവിൽ ഏഷ്യാനെറ്റിലെ സസ്നേഹം എന്ന പരമ്പരയിലെ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുകയാണ് കിഷോർ ഇപ്പോൾ.