ഹൈദരാബാദിലെ ഒരു സലൂണിൽ മുടി കഴുകുന്നതിനിടെ ഒരു സ്ത്രീക്ക് സ്ട്രോക്ക് ഉണ്ടായിരുന്ന വാർത്ത തെല്ല് ആശങ്കയോടെയാണ് ചിലരെങ്കിലും വായിച്ചിട്ടു ഉണ്ടാവുക. നടുവേദന എല്ലാവരെയും മനസ്സിൽ വന്ന ഒരു ചിന്തയാണ് സലൂണിൽ പോയി മുടി കഴുകുമ്പോൾ സ്ട്രോക്ക് ഉണ്ടാകുമോ എന്നത്. ഇന്നത്തെ കാലത്ത് മുടി നല്ലതുപോലെ കഴുകാനായി നിരവധി ആളുകൾ ബ്യൂട്ടിപാർലറുകളെ ആശ്രയിക്കാറുണ്ട്. മുടി കഴുകാനായി മാത്രം. മുടി വെട്ടുന്നതിനും മുടിയിൽ ട്രീറ്റ്മെൻറ് ചെയ്യുന്നതിന് മുമ്പായും മുടി കഴുകുന്നത് പതിവാണ്.
എന്നാൽ ബ്യൂട്ടിപാർലറുകളിൽ ഒരു ബേസനിലേക്ക് തല ചായ്ച്ച് വെച്ചതിനുശേഷം ആണ് മുടി കഴുകുന്നത്. അങ്ങനെ കിടക്കുമ്പോൾ ചിലപ്പോൾ തലച്ചോറുമായി ബന്ധിപ്പിക്കുന്ന കഴുത്തിന് പിന്നിലെ രക്തക്കുഴൽ അമർന്നു പോകാൻ സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് സ്ട്രോക്ക് ഉണ്ടാക്കാൻ കാരണമാകുന്നത്. സലൂണുകളിൽ മുടി കഴുകാൻ പോകുമ്പോൾ, മുടി കഴുകാൻ നേരം തല പുറകിലേക്ക് ചായ്ച്ചുവെച്ച് തല കഴുകുന്ന ഒരു സിങ്കിലേക്ക് മുടിയിട്ട് കഴുകാറാണ് പതിവ്. പക്ഷേ ആ സമയം തലയ്ക്ക് ശരിയായ രീതിയിലുള്ള സപ്പോർട്ട് ലഭിക്കാതെ വരുമ്പോൾ കഴുത്ത് കൂടുതൽ വളക്കേണ്ടി വരും.
അങ്ങനെ കഴുത്ത് വളക്കുന്നതിലൂടെയാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. തല കഴുകുമ്പോൾ മാത്രമല്ല കഴുത്ത് മസാജ് ചെയ്യുമ്പോഴും ഇതേ അവസ്ഥ ഉണ്ടാകും. മസാജ് ചെയ്യുന്ന സമയത്ത് കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ തിരിക്കുമ്പോൾ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകും. സ്ത്രീകളെക്കാൾ പുരുഷന്മാരിൽ ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണത്രേ. സ്ട്രോക്ക് സാധ്യതകൾ മുൻപ് പ്രകടമായിട്ടുള്ളവരിൽ ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ വെർട്ടിബ്രെൽ ആർട്ടെറി സാധാരണയിൽ കട്ടി കുറഞ്ഞവരിലും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്.
ഇതിനുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ്? തലകറക്കം, കാഴ്ചമങ്ങൽ, മരവിച്ച മുഖം, ഓക്കാനം, കൈകാലുകളുടെ ബലക്ഷയം, കുഴഞ്ഞുപോകുന്ന സംസാരരീതി, കഴുത്തുവേദന തുടങ്ങിയവയൊക്കെയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. ഇത്തരം അവസ്ഥകൾ പ്രകടമായാൽ അവയെ അവഗണിക്കരുത്. സക്കീല ഇത്തരം രോഗലക്ഷണങ്ങൾ എപ്പോൾ ഉണ്ടാകും എന്നതും ആശയക്കുഴപ്പത്തിൽ ആക്കുന്ന കാര്യമാണ്. സലൂണിൽ നിന്ന് ഇറങ്ങിയ ഉടനെ അല്ലെങ്കിൽ ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷമോ രോഗലക്ഷണങ്ങൾ പ്രകടമാകാൻ സാധ്യതകളുണ്ട്. ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം നിർണയിക്കാൻ സഹായിക്കുന്ന പല പരിശോധനകളും ഇന്ന് നിലവിലുണ്ട്. ഇവയിൽ സിറ്റി സ്കാൻ, എം ആർ ഐ സ്കാൻ തുടങ്ങിയവ ഉൾപ്പെടുന്നു. ന്യൂറോളജിക്കൽ പരിശോധനയിലൂടെ രോഗനിർണയം നടത്താവുന്നതാണ്.