തെന്നിന്ത്യയിലെ യുവതികളുടെ പുരുഷ സങ്കല്പത്തിന്റെ അവസാനവാക്കായിരുന്നു ഒരു കാലഘട്ടത്തിൽ നടൻ മാധവൻ. കാഴ്ചയിലെ ഭംഗിയുടെ പേരിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട തെന്നിന്ത്യൻ നടന്മാരിൽ ഒരാൾ മാധവൻ ആണ്. മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ ആയിരുന്നു ചോക്ലേറ്റ് ബോയ് എങ്കിൽ തമിഴിൽ അത് മാധവൻ ആയിരുന്നു. മണി രത്നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമയിലൂടെയാണ് മാധവൻ പ്രേക്ഷക പ്രീതി നേടുന്നത്. പിന്നീട് അങ്ങോട്ട് കുറച്ചു വർഷങ്ങൾ മാധവൻ തരംഗം തന്നെ തമിഴകത്ത് അല അടിച്ചു. 2000 ആയിരുന്നു അലൈപായുതേ റിലീസ് ചെയ്തത് റിലീസ് ചെയ്തത്. അടുത്തവർഷം തന്നെ മിന്നലെ എന്ന ഹിറ്റ് സിനിമയും നടനെ തേടി വന്നു. ഗൗതം വാസുദേവൻ മേനോന്റെ ആദ്യസിനിമയായിരുന്നു മിന്നലെ.
രണ്ടു സിനിമകളുടെ വിജയവും ഈ സിനിമകളിലെ ഹിറ്റ് ഗാനങ്ങളും മാധവനേ തുണച്ചു. കന്നത്തിൽ മുത്തമിട്ടാൽ ജയ് ജയ് തുടങ്ങിയ നിരവധി സിനിമകൾ മാധവനെ തേടി വന്നു. എല്ലാ ചോക്ലേറ്റ് ഹീറോകൾക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ ഉണ്ടാവുന്ന മാർക്കറ്റ് ഇടിവ് മാധവനെയും ബാധിച്ചു. ഇക്കാലത്തെ ഹിന്ദി സിനിമകളിൽ സഹ നായക വേഷം ചെയ്യാൻ നടൻ തയ്യാറായി. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് മാധവന് സാധ്യമാവുകയും ചെയ്തു. വെട്ടൈ, വിക്രം വേദ തുടങ്ങിയവ വൻ ജനപ്രീതി നേടി. മാധവന്റെ ലൈഫ് സ്റ്റൈലും സാമ്പത്തികശേഷിയും ആണ് ആരാധകർ ഇന്ന് ചർച്ചയാകുന്നത്. രണ്ട് പതിറ്റാണ്ടിൽ അധികമായി സിനിമ രംഗത്ത് തുടരുന്ന മാധവൻ കോടികളുടെ ആസ്തിയുണ്ട്. സിനിമയിൽ നിന്നല്ലാതെ വരുമാനവും ഉണ്ട്. 105 കോടിയുടെ ആസ്തിയാണ് അത്രേ നടന് ഉള്ളത്.
സിനിമയ്ക്ക് പുറമേ പരസ്യങ്ങളിൽ നിന്നും വലിയ വരുമാനം നടന് ലഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 64 കോടി രൂപയുടെ പേഴ്സണൽ ഇൻവെസ്റ്റ്മെന്റ് നടനുണ്ട്. ഒരുകോടിക്കും രണ്ടുകോടിക്കും ഇടയിൽ ഒരു വർഷം ടാക്സും നൽകുന്നു. 2011 ലാണ് ചെന്നൈയിൽ ഒരു ആഡംബര വസതി നടൻ വാങ്ങുന്നത്. 18 കോടി രൂപയ്ക്ക് അടുത്താണ് ഇതിൻറെ വില. ഇതിനുപുറമേ മുംബൈയിലും മറ്റുമായി പല നിക്ഷേപങ്ങളും മാധവൻ ഉണ്ട്. ആഡംബര കാറുകളുടെ വലിയൊരു ശേഖരവും മാധവൻ ഉണ്ട്. കരിയറിൽ ചോക്ലേറ്റ് ബോയ് ഇമേജ് പോയി അവസരങ്ങൾ കുറഞ്ഞ സമയത്ത് നടന് മാർക്കറ്റ് കുറഞ്ഞെങ്കിലും പിന്നീട് ഉണ്ടായ തിരിച്ചുവരവ് നടൻറെ സാമ്പത്തിക നിലയുയർത്തി. 2016 മുതൽ 2020 വരെയുള്ള കണക്കെടുത്താൽ നടന്റെ വരുമാനം ഒന്നര മടങ്ങ് വർദ്ധിച്ചു.