പ്രേമം എന്ന ട്രെൻഡ് സെറ്റർറിന് വർഷങ്ങൾക്കുശേഷം അൽഫോൺസ് പുത്രൻ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമായിരുന്നു ഗോൾഡ്.എന്നാൽ ചിത്രത്തിന് ലഭിച്ച വൻ ഹൈപ്പിനോട് നീതിപുലർത്താൻ ചിത്രത്തിനായില്ല.അതിനാൽ തന്നെ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്.ലിസ്റ്റിൻ സ്റ്റീഫന് ഒപ്പം ഗോൾഡിന്റെ സഹനിർമ്മാതാവ് കൂടിയാണ് പൃഥ്വിരാജ്.ഇപ്പോഴിതാ കാപ്പ സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഒരു ചോദ്യത്തിനുള്ള പൃഥ്വിരാജിന്റെ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.
പൃഥ്വിരാജിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ആയിരുന്നു ചോദ്യമുയർന്നത്.പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഈ വർഷം നിർമ്മിച്ച മൂന്ന് പടങ്ങളും വൻ വിജയമായിരുന്നല്ലോ അതുകൊണ്ടാണോ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നത് എന്നായിരുന്നു ഒരു റിപ്പോർട്ടറുടെ ചോദ്യമുയർന്നത്. എന്നാൽ വിജയിച്ച സിനിമകളുടെ കൂട്ടത്തിൽ ഗോൾഡ് ഇല്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘ഗോൾഡ് തിയേറ്ററുകളിൽ വർക്കായില്ല എങ്കിലും ഞങ്ങൾക്ക് ലാഭകരമായിരുന്നു’ എന്നായിരുന്നു മറുപടി.
ചോദ്യത്തിന് ഉത്തരമായി ചിത്രങ്ങൾ വിജയിച്ചതുകൊണ്ടാണോ റെയ്ഡ് ഉണ്ടായത് എന്ന് തന്നോടല്ല ആദായനികുതി വകുപ്പിനോടാണ് ചോദിക്കേണ്ടത് എന്നും പൃഥ്വി പറഞ്ഞു. അതേസമയം ബോളിവുഡിൽ ഷാരൂഖ് ഖാൻ ചിത്രം പഠാനുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങൾ ദൗർഭാഗ്യകരം ആണെന്നും പൃഥ്വി പറഞ്ഞു.ഒരു കലാരൂപത്തെ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും വിധേയമാക്കുന്നതിൽ ദുഃഖമുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.മറ്റൊരു ചോദ്യത്തിന് മറുപടിയായി ഐഎഫ്എഫ്കെ മേളയിൽ നടന്ന വിവാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
കടുവയുടെ മികച്ച വിജയത്തിനുശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ.ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.ജി.ആർ ഇന്ദുഗോപന്റെ നോവലായ ഇന്ദുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്.ജി.ആർ ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ ഫണ്ട് ശേഖരണാർത്ഥം നിർമ്മിക്കുന്ന ചിത്രം തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് പറയുന്നത്.തിയറ്റര് ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകൾക്കും ചിത്രത്തിൻറെ നിർമ്മാണ പങ്കാളിത്തം ഉണ്ട്.