സിനിമയിൽ താരങ്ങളുടെ ഇടപെടൽ മൂലം കരിയർ നശിച്ചു പോവുകയും പ്രതിസന്ധികൾ നേരിടേണ്ടി വരികയും ചെയ്തവരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. താരങ്ങൾ നിർബന്ധിച്ചത് മൂലം അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും ഒഴിവാക്കിയതിനെ കുറിച്ചും നമ്മൾ കേട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തനിക്കെതിരെ ഒരു നാടൻ നടത്തിയ നീക്കങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചായഗ്രഹകൻ ഉത്പൽ വി നായനാർ മാസ്റ്റർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ആർട്ടിസ്റ്റ് റെക്കമെന്റ് ചെയ്യുന്നത് ഒരു കണക്കിന് നല്ലതാണ്. പക്ഷേ പണ്ടൊന്നും അങ്ങനെ ചെയ്യാറില്ലായിരുന്നു. അത് പൂർണമായും സംവിധായകൻറെ തീരുമാനമായിരുന്നു കാരണം അവർക്കാണ് അറിയുക ഓരോ ടെക്നീഷ്യന്മാരും എങ്ങനെയാണ് ചെയ്യുന്നതെന്ന്.
പക്ഷേ ഇന്നതല്ല ഇന്നൊരു ഗ്രൂപ്പായിട്ടാണ് വർക്ക് ചെയ്യുന്നത്. ഒരു ഗ്രൂപ്പിൽ മാത്രമേ വർക്ക് ചെയ്യുമെന്ന് അവസ്ഥയായി മാറിയിട്ടുണ്ട്. മലയാള സിനിമയിൽ ഞാൻ ഒരു ചെറിയ ഉദാഹരണം പറയാം. എൻറെ ജീവിതത്തിൽ ഞാൻ ഇന്നുവരെയും ആർട്ടിസ്റ്റിന്റെ റെക്കമെന്റഷനിൽ പോയിട്ടില്ല. എനിക്കുവേണ്ടി പറയാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരോട് വേണമെങ്കിലും എനിക്കത് പറയാമായിരുന്നുവെങ്കിലും മമ്മൂക്ക യോടും ദിലീപിനോടും ഒക്കെ പറയാനാകും. പക്ഷേ ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്റെ സ്വഭാവം കൊണ്ടും വർക്ക് കൊണ്ടും ആകാം 80 ഓളം സിനിമകൾ ചെയ്തത്. വിനയന്റെ ഇൻഡിപെൻഡൻസ് ഞാനായിരുന്നു ചെയ്തത്. അടുത്ത പടം നമുക്ക് ചെയ്യാമെന്ന് വിനയേട്ടൻ പറഞ്ഞു.
ആർട്ടിസ്റ്റിന്റെ പേര് ഞാൻ പറയില്ല പക്ഷേ ആ നടനുമായി നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് വിനയേട്ടൻ ചോദിച്ചു. ഞാൻ മുമ്പ് അയാളുടെ പടത്തിൽ പത്ത് ദിവസം വർക്ക് ചെയ്തിട്ടുള്ളതാണ് എന്താണ് പ്രശ്നം എന്ന് അറിയില്ല നിന്നെ വേണ്ട എന്ന് പുള്ളി പറഞ്ഞതായി വിനയേട്ടൻ പറഞ്ഞു. ഞാൻ ഫ്ലാഷ് ബാക്ക് ആലോചിച്ചു എടുത്തു. അന്ന് മൊബൈൽ അധികം പ്രചാരത്തിൽ ഇല്ല. ഫോൺ ആണ് ഉള്ളത്. മെസ്സേജ് അയക്കുക മാത്രമാണ് ചെയ്യാനാവുക. ഇൻകമിങ്ങ് വരെ കാശു കൊടുക്കുന്ന കാലമാണ്. ഒരോണത്തിന് എനിക്കൊരു മെസ്സേജ് വന്നു മലയാളത്തിലെ ഒരു ലീഡിങ് നടി ആയിരുന്നു ഹാപ്പി ഓണം എന്നായിരുന്നു. ഞാൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് മലയാളത്തിൽ ഇന്നും പ്രശസ്തനായ ആ നടൻ എന്നെ വിളിച്ചു. ഈ നടി നിങ്ങൾക്ക് മെസ്സേജ് അയച്ചിരുന്നുവല്ലോ അവർ ഇപ്പോൾ എവിടെയാണ് എന്ന് ചോദിച്ചു. ഞാൻ എനിക്കറിയില്ല എന്ന് പറഞ്ഞു അദ്ദേഹം ഫോൺ കട്ട് ചെയ്തു.
പിന്നീട് എനിക്ക് ഒരു സംവിധായകൻറെ കോൾ വന്നു. ഒരു പടമുണ്ട് പെട്ടെന്ന് ചെയ്യണമെന്ന് പറഞ്ഞു. ആരാണ് നടൻ എന്ന് ചോദിച്ചപ്പോൾ ഈ നടനാണെന്ന് പറഞ്ഞു. അപ്പോൾ തന്നെ ഇത് പോയെന്ന് ഞാൻ മനസ്സിൽ കണക്കുകൂട്ടി. ഞാൻ ആഗ്രഹങ്ങൾ ഒന്നും വെച്ചില്ല ഞാൻ വിചാരിച്ചതുപോലെ ഞാൻ ആ പടത്തിൽ നിന്നും പുറത്തായി. പിന്നീട് ഞാൻ ഉറങ്ങുമ്പോൾ ഒരു സംവിധായകൻ വിളിച്ചു. ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ചിട്ട് ഊണില്ല എന്ന് പറയുന്നതും മാതിരി. ഒരു സിനിമയുണ്ടെന്നു പറഞ്ഞു നടൻ ആരെന്ന് ചോദിച്ചപ്പോൾ ഈ നടനായിരുന്നു. ഇതുവരെയും ഞാൻ ഒരു ആർട്ടിസ്റ്റിനോട് പോയി അപേക്ഷിച്ചിട്ടില്ല. എനിക്ക് അന്ന് സിനിമകൾ കുറവായിരുന്ന കാലമായിരുന്നു. അതിനാൽ എന്താണ് പ്രശ്നം എന്ന് അറിയാൻ ആ നടനെ കാണാൻ ഞാൻ തീരുമാനിച്ചു തുടർച്ചയായി രണ്ടു പടമാണ് ആ നടൻ മുടക്കിയത്.
ഞാൻ അദ്ദേഹത്തെ കണ്ടു സഹായത്തിന് അല്ല വന്നത് എങ്കിലും ഞാൻ വേണ്ട എന്ന് പറയരുത് എന്ന് പറഞ്ഞു. ഞാൻ ആർക്കുവേണ്ടിയും റെക്കമെന്റ് ചെയ്യില്ല ആരു വന്നാലും എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് നടൻ പറഞ്ഞു. ഈ പടം എന്നാൽ ഒന്നും ചെയ്യരുത് എനിക്കും ജീവിക്കണം എന്ന് ഞാൻ പറഞ്ഞു. അന്ന് എനിക്ക് ഒരു തമിഴ് സിനിമ ഉണ്ടായിരുന്നു തീർക്കാൻ. അതിനുശേഷം ഈ സിനിമയ്ക്കായി തിരുവനന്തപുരത്തേക്ക് വരണം. ഒരുമാസം കഴിഞ്ഞ് വരുമെന്ന് വീട്ടിൽ പറഞ്ഞിറങ്ങി. എവിടെയാണ് വരേണ്ടത് എന്നറിയാൻ വിളിച്ചപ്പോൾ മാനേജറും സംവിധായകനും ഫോൺ എടുക്കുന്നില്ല. ഒടുവിൽ ഒരു അസിസ്റ്റൻറ് പയ്യനെ വിളിച്ചു അപ്പോഴാണ് അറിയുന്നത് എന്നെ ഒഴിവാക്കിയെന്ന്. എനിക്ക് പകരം വന്നത് എൻറെ അസിസ്റ്റൻറ് ആയിരുന്ന പയ്യനായിരുന്നു.
അദ്ദേഹം ഇന്ന് സംവിധായകൻ ഒക്കെയാണ്. അതെനിക്ക് വല്ലാതെയായി എൻറെ ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച സംഭവമായിരുന്നു. പിന്നീട് ചെന്നൈയിൽ വെച്ച് ആ സംവിധായകനെ കണ്ടു. എന്താണ് ഒഴിവാക്കാൻ കാരണം എന്ന് ഞാൻ ചോദിച്ചു. ഈ നടൻ പറഞ്ഞതാണ് എന്നെ മാറ്റാൻ എന്നും. എനിക്ക് ഇന്നും അറിയില്ല എന്തുകൊണ്ടാണ് ആ നടൻ എനിക്ക് ഉപദ്രവം ചെയ്തത് എന്ന്. ഞാൻ പിന്നീട് ആ നടൻറെ മറ്റൊരു സിനിമ ചെയ്തു. അത് സംവിധായകൻ വലിയ ആളായതുകൊണ്ടായിരുന്നു. പിന്നീട് ഒരു പടത്തിലും ആ നടൻ എന്നെ കട്ട് ചെയ്തു. പക്ഷേ അതോട് ഞാൻ തീരുമാനിച്ചു ഭക്ഷണം കിട്ടാതെ പോയാലും ഈ നടൻറെ മുഖത്ത് ഞാൻ ക്യാമറ വെക്കില്ല എന്ന്. ആരാണ് ആ നടനെന്ന ചോദ്യങ്ങളാണ് കമന്റിൽ നിറയുന്നത്. ചില കമന്റുകൾ പറയുന്നത് ആ നടൻ ജയറാം ആണെന്നാണ്.