മലയാളികൾ ഏറ്റെടുത്ത മലയാളികളുടെ സ്വന്തം ഗായികയാണ് ഗായിക ജ്യോത്സന. ഇപ്പോഴും ചിരിച്ചുകൊണ്ട് ഗാനങ്ങൾ പാടി മലയാളികളെ രസിപ്പിക്കുന്ന ഒരു ഗായിക എന്ന് തന്നെയാണ് ജ്യോത്സനയെ നമ്മൾ വിളിക്കുന്നത്. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അധികമൊന്നും താരം പങ്കുവെക്കാറില്ല. എന്നിരുന്നാലും ആരാധകരെപ്പോഴും ജ്യോത്സനയുടെ ജീവിതത്തെക്കുറിച്ച് അറിയാൻ ആകാംക്ഷ ഭരിതരായിരിക്കാറുണ്ട്. ജോത്സ്ന അത്രമേൽ മലയാളത്തിൽ നിരവധി ഗാനങ്ങൾ പാടി മലയാളികളെ രസിപ്പിച്ച ഒരു ഗായക തന്നെയാണ്. പണ്ടുമുതൽക്കേ തന്നെ ഗായികയായി മലയാള സിനിമയിൽ നിൽക്കുന്നതുകൊണ്ട് ആരാധകർക്ക് ജോസ്നേയെ കുറിച്ച് അറിയാനും വളരെയധികം ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത് വല്ലാത്ത ഒരു വിഷമ വിയോഗം തന്നെയാണ്.
ആ വിയോഗത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ജോത്സ്ന പങ്കുവയ്ക്കുന്നത്. തന്റെ കുടുംബത്തിൽ വലിയൊരു തീരാനഷ്ടം തന്നെയാണ് ജ്യോത്സനയ്ക്ക് സംഭവിച്ചിരിക്കുന്നത്. എൻറെ വീട്ടിലെ കെടാവിളക്ക് അണഞ്ഞു എന്നാണ് പറയുന്നത്. ആ ചിരി മാഞ്ഞതും അപ്രതീക്ഷിതമായ മരണത്തിൽ തകർന്ന ജ്യോത്സനയുടെ അമ്മമ്മയുടെ വേർപാടിനെ കുറിച്ച് തന്നെയാണ് ഇപ്പോൾ സംസാരിക്കുന്നത്. അമ്മൂമ്മയുടെ മരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചത് തന്നെയാണ് ഇപ്പോൾ വൈറലാകുന്നത്. താരം പങ്കുവെക്കുന്ന വിശേഷങ്ങള് വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രിയപ്പെട്ട മുത്തശ്ശി നഷ്ടമായതിനെ കുറിച്ച് കഴിഞ്ഞ ദിവസം പങ്കുവെച്ച ഈ പോസ്റ്റിൽ നിരവധി പേർ അനുശോചനം അറിയിച്ചെത്തുന്നുണ്ട്.
പ്രിയപ്പെട്ട അമ്മുമ്മ കുറച്ചുദിവസങ്ങൾക്കു മുൻപ് മരിച്ചു എന്നാണ് ജ്യോത്സന കുറിച്ച്. അമ്മമ്മയെ ഓർക്കുമ്പോൾ വീടാണ് ഓർമ്മ വരുന്നത് എന്നാണ് ജ്യോത്സന പറഞ്ഞത്. ആ സ്നേഹവും ആർദ്രതയും വിശുദ്ധിയും ഞാൻ ഓർക്കുന്നു എന്നും, അമ്മമ്മയുടെ സമാനതകളില്ലാത്ത മാമ്പഴ പുളിശ്ശേരിയും പാവയ്ക്കാ പുളിയിഞ്ചിയും കിട്ടാൻ കൊതിയോടെ കാത്തിരുന്നത് ഞാൻ ഓർക്കുന്നു എന്നും ജ്യോത്സന സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം അമ്മമ്മയോടൊപ്പം തൻറെ മകൻ ഇരിക്കുന്ന ചില ചിത്രങ്ങളും ജ്യോത്സന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആരാധകരും അനുശോചനം അറിയിച്ചു ആദരാഞ്ജലികൾ അറിയിച്ചു സംഭവിച്ച വിയോഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പറയുന്നു.
97 വയസ്സുവരെ പ്രായമായ അമ്മൂമ്മ സന്തോഷത്തോടെയാണ് ജീവിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രമാണ് ഓർമ്മക്കുറവിന്റെ ലക്ഷണങ്ങൾ കാണിച്ചത്. എല്ലാ ടിവി സീരിയലുകളുമായി അമ്മമ്മ അപ്ഡേറ്റ് ആയിരുന്നു. അഭിമാനിയായ ഒരു ക്രിക്കറ്റ് പ്രേമി. എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ച മുത്തശ്ശിമാരുടെ സ്നേഹവും വാത്സല്യവും എല്ലാം അമ്മുമ്മയിൽ നിന്നാണ്. അവരെ സങ്കടപ്പെടുത്തുകയില്ല അവരെ ആഘോഷിക്കുക. ചുറ്റുമുള്ള എല്ലാവരുടെയും സ്നേഹത്തോടെ ജീവിതം നയിച്ചവർ കഷ്ടപ്പാടുകൾ അല്ലാതെ സമാധാനത്തോടെ കടന്നുപോയി. ജീവിതത്തിലും മരണത്തിലും ദൈവമായുള്ള ഒന്ന് എല്ലാവരുടെയും പ്രിയപ്പെട്ട തങ്കമണി മുത്തശ്ശി എന്നുമായിരുന്നു ജ്യോത്സനയുടെ കുറിപ്പ്.