ഭദ്രൻറെ സംവിധാനത്തിൽ ഒരുങ്ങിയ സ്ഫടികം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.1995 മാര്‍ച്ച് 30നാണ് വർഷങ്ങൾക്കു മുമ്പ് സ്ഫടികം മലയാള പ്രേക്ഷകർക്കും മുന്നിലെത്തിയത്. ഇത് ആദ്യമായാണ് ഇത്രയധികം സ്ക്രീനുകളോട് കൂടി റീമാസ്റ്റർ ചെയ്ത് മലയാളത്തിൽ ഒരു ചിത്രം പ്രദർശനത്തിന് എത്തിയത്.ഏകദേശം 145 ഓളം സ്ക്രീനുകളിലാണ് കേരളമൊട്ടാകെ സ്ഫടികം റീ റിലീസ് ചെയ്തത്.മലയാളികളുടെ മനസ്സിൽ എക്കാലവും ഇടം നേടിയ അതുല്യ കഥാപാത്രങ്ങളാണ് ചിത്രത്തിലെത്.അവയെ അനശ്വരമാക്കിയത് നിരവധി ചെറുതും വലുതുമായ കലാകാരന്മാരാണ്.
ഇപ്പോൾ ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് അത്തരം ചെറിയ കലാകാരന്മാരെ സോഷ്യൽ മീഡിയ പല സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി കൊണ്ടു വന്നിരുന്നു.ഇപ്പോഴിതാ അത്തരത്തിൽ ചിത്രത്തിൽ ഒരു ചെറു കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രൻ എന്ന നടനാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ ഓന്ത് ഗോപാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രൻ ഒറ്റ സീനിൽ മാത്രമാണ് വന്നു പോകുന്നത്.ഇപ്പോഴിതാ സ്ഫടികം ഫോർ കെ യിൽ വീണ്ടും തിയേറ്ററുകളിൽ കാണാൻ എത്തിയിരിക്കുകയാണ് ചന്ദ്രൻ.ചിത്രത്തിലെ ഒരു കോടതി രംഗത്തിലാണ് ചന്ദ്രൻറെ ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.
എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട ആടുതോമയുടെ കേസ് വിളിക്കുന്നതിന് മുന്‍പ് കോടതി വിളിക്കുന്ന കേസാണ് ഓന്ത് ഗോപാലന്റേത്. വാഴക്കുളം സെമിനാരി വക ശീമപ്പന്നിയെ പരാമര് കൊടുത്ത് കൊന്ന കേസിലെ പ്രതിയാണ് ചിത്രത്തില്‍ ഓന്ത് ഗോപാലന്.ഓന്ത് ഗോപാലന്റെ കേസ് വിളിക്കുമ്പോൾ അടുത്ത കേസുമായി കാത്തുനിൽക്കുന്ന മോഹൻലാലിനെയും രാജൻ പി ദേവിനെയും നമുക്ക് ഈ സീനിൽ കാണാനാകും. ഫേസ്ബുക്കിലെ ഒരു സിനിമാ ഗ്രൂപ്പിൽ ജോസ്മോൻ വർഗീസ് എന്ന പ്രേക്ഷകനാണ് ചിത്രം കാണാൻ എത്തിയ ചന്ദ്രനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചത്.
ഒരുകാലത്ത് ബോഡി ബിൽഡർ എന്ന നിലയിലും നാടക രംഗത്തും സജീവമായിരുന്നു ചന്ദ്രൻ.പല ചിത്രങ്ങളിലും സീരിയലുകളിലും ചെറിയ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ലഭിച്ചതിനെ തുടർന്ന് ചന്ദ്രൻ അഭിനയമേഖല വിട്ടിരുന്നു.ചിത്രം പുറത്തിറങ്ങി 25 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ചിത്രത്തിൻറെ റീമാസ്റ്റർ പതിപ്പ് അണിയറ പ്രവർത്തകർ പുറത്തിറക്കാൻ ആലോചിച്ചിരുന്നത്.എന്നാൽ ആ സാഹചര്യത്തിൽ കോവിഡ് പ്രതിസന്ധികളും എല്ലാം സ്തംഭനാവസ്ഥയിൽ ആയതും ചിത്രത്തിൻറെ റീ മാസ്റ്ററിങ്ങ് ജോലികൾക്ക് തടസ്സമായി.