2009 ജനുവരി 15 ന്യൂയോർക്ക് ലഗാർഡിയ എയർപോർട്ട് സമയം വൈകിട്ട് 3:26. യു എസ് എയർവെയ്സിന്റെ ക്യാക്റ്റസ് 1549 എന്ന വിമാനം 150 യാത്രക്കാരുമായി നോർത്ത് കരോളിനിയിലെ ഷാലേറ്റിലേക്ക് പുറപ്പെട്ടു. ക്യാപ്റ്റൻ ചെസ്ലി സല്ലൻബെർഗറും, കോ പൈലറ്റ് ജെഫ്രീ സെയിൽസും ആയിരുന്നു കോക്പിറ്റിൽ. സുരക്ഷിതമായി ടേക്ക് ഓഫ് ചെയ്ത വിമാനം ആകാശത്ത് 2800 അടി ഉയരത്തിൽ ശാന്തമായി വിമാനത്തിന് മുന്നിലേക്ക് കാനഡ ഗീസ് എന്ന ദേശാടനപ്പക്ഷിക്കൂട്ടം ഇരച്ചു കയറിയത്. എന്തെങ്കിലും ചെയ്യാനാകും മുൻപ് ഏകദേശം മൂന്ന് മുതൽ 6 കിലോഗ്രാം വരെ ഭാരം വരുന്ന ഒരു കൂട്ടം പക്ഷികൾ വിമാനത്തിലേക്ക് ഇടിച്ചു കയറുന്നു. വിമാനത്തിന്റെ എഞ്ചിനുകളിലും പക്ഷികളുടെ അവശിഷ്ടം കുടുങ്ങി പ്രവർത്തന രഹിതമായി.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുൻപ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഉടൻതന്നെ തിരികെ ലഗാർഡിയ എയർപോർട്ടിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ചു. തിരികെ പറക്കാൻ നിർദ്ദേശം ലഭിച്ചില്ലെങ്കിലും 42 വർഷത്തെ പറക്കൽ വൈദഗ്ത്യം ഉള്ള മുൻ മിലിട്ടറി പൈലറ്റ് ആയിരുന്ന സള്ളിയുടെ മറുപടി മറ്റൊന്നായിരുന്നു. റൺവേയിൽ ഇറങ്ങാനുള്ള ആയുസ്സ് തൻറെ വിമാനത്തിന് ഇല്ല. മുന്നിലെ ശൂന്യതയ്ക്ക് താഴെ വിശാലമായ ന്യൂയോർക്ക് നഗരം പരന്നു കിടക്കുന്നു. ഒരേയൊരു വഴി വിശാലമായൊഴുകുന്ന ഹട്സൺ നദിയാണ്. ആലോചിക്കാൻ സമയവുമില്ല ഇരുപതിനായിരം മണിക്കൂർ ഫ്ലൈയിങ് എക്സ്പീരിയൻസ് ഉള്ള ക്യാപ്റ്റൻ സള്ളിക്ക് മുന്നിലുള്ള ഒരേയൊരു വഴി യാതൊരു മുൻപരിചയവുമില്ലാത്ത വാട്ടർ ലാൻഡിങ് മാത്രമായിരുന്നു.
തൊട്ടടുത്ത നിമിഷം തന്നെ 150 യാത്രക്കാരും അഞ്ച് ക്രൂ മെമ്പേഴ്സും അടങ്ങുന്ന വിമാനം ഹഡ്സെൻ നദിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. ക്യാപ്റ്റന്റെ ജീവിതത്തിലെ സങ്കീർണമായ നിമിഷം. റൺവേയിൽ എങ്ങനെയാണോ വിമാനം ഇറക്കുന്നത് അതേ കൃത്യതയോടെ തന്നെ വേണം വെള്ളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനായി. ഒന്ന് പാളിയാൽ വിമാനം തകരുകയോ മുങ്ങി പോവുകയോ ചെയ്യാം. യാത്രക്കാർക്ക് അപായ സൂചന നൽകി പരിഭ്രാന്തരാകാതെ സുരക്ഷിതമായിരിക്കാൻ നിർദ്ദേശിച്ചു വിമാനം നദിയുടെ ആഴങ്ങളിലേക്ക് ഇടിച്ചിറക്കി. മിനിറ്റുകളുടെ സങ്കീർണതയ്ക്കും അങ്കലാപ്പിനും ഒടുവിലെ ശാന്തത. നദിക്കുമീതെ ഒരു വലിയ മത്സ്യത്തെ പോലെ യുഎസ് എയർവേസിന്റെ കാക്റ്റസ് 1549 വിമാനം ശാന്തനായി.
മനസ്സാന്നിധ്യം വീണ്ടെടുത്ത് ക്യാപ്റ്റൻ സള്ളിയും മറ്റു ജീവനക്കാരും ചേർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതരായി വിമാനത്തിന്റെ വിങ്സിലും സേഫ്റ്റി സ്ലൈഡ്സിലും ആയി ഇറക്കി നിർത്തി. അന്ന് മൈനസ് 6 ഡിഗ്രിയിൽ ഹഡ്സെനിലെ കൊടും തണുപ്പിൽ വിമാനത്തിലെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. നദിയിലേക്ക് വീണ വിമാനത്തിന്റെ അടുത്തേക്ക് ഞൊടിയിടയിൽ ന്യൂയോർക്ക് വാട്ടർ വേയുടെ ബോട്ടുകൾ പാഞ്ഞെത്തി യാത്രക്കാരെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി.
മുഴുവൻ യാത്രക്കാരും ഇറങ്ങിയ ശേഷവും വിമാനത്തിനുള്ളിലൂടെ രണ്ട് റൗണ്ട് നടന്ന ആരും ബാക്കിയില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ക്യാപ്റ്റൻ ബോട്ടിലേക്ക് കയറിയത്. പിന്നെ നടന്നത് ചരിത്രമാണ്, അൽഭുതമാണ്. ലോകം അതിനെ മിറാക്കിൾ ഓൺ ദ ഹട്ട്സൺ എന്ന് വിളിച്ചു. ക്യാപ്റ്റന്റെ നിശ്ചയദാർഢ്യവും യുഎസ് വ്യോമസേന പൈലറ്റ് എന്ന അനുഭവസമ്പത്തുമാണ് യന്ത്ര തകരാറിലായ വിമാനം സുരക്ഷിതമായി ഇറക്കാൻ സഹായിച്ച ഘടകം.