തൃശ്ശൂർ നഗരത്തിൽ ലഹരിയുടെ ഇടപാടുകൾ കൂടി വരികയാണ്. പരിശോധനകൾ വ്യാപകമായതോടെ നിരവധി ആളുകളാണ് ഇപ്പോൾ കുടുങ്ങുന്നത്. കൂടുതലും ലഹരി കടത്തുകളിൽ മുന്നിൽ നിൽക്കുന്നത് യുവതികളാണ്. സംശയം തോന്നില്ല എന്ന കാരണത്താൽ ആകും കൂടുതലും യുവതികൾ ഈ ലഹരി കടത്തിന്റെ ഭാഗമാകുന്നത്. കൂടാതെ ആർഭാടമായി ജീവിക്കാനും ലഹരി കടത്ത് ഇവർ ഒരു ആയുധം ആക്കി. മാറ്റുന്നു 17.5 ഗ്രാം എംഡി എം എയുമായി സീരിയൽ സഹ സംവിധായകയെയും സുഹൃത്തിനെയും സിറ്റി പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ചൂണ്ടൽ പുതുശ്ശേരി സ്വദേശി സുരഭി, കണ്ണൂർ സ്വദേശി പ്രിയ എന്നിവരാണ് അതി മാരക മയക്കുമരുന്ന് ആയി പിടിയിൽ ആയത്. അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്. സംസ്ഥാനതര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള രണ്ട് യുവതികൾ വൻതോതിൽ ലഹരി മരുന്നു വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ആവശ്യക്കാർ എന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എംഡി എം എയുമായി എത്താമെന്ന് ഇവർ ഏറ്റത്. ഇരുചക്ര വാഹനത്തിൽ ലഹരി മരുന്നുമായി എത്തിയ യുവതികളെ പോലീസ് വളഞ്ഞിട്ടു പിടികൂടി. ഇവർ പതിവായി ലഹരി മരുന്നു ഉപയോഗിക്കാറുണ്ട് എന്നും പോലീസിന് വിവരം ലഭിച്ചു. ഒരുപാട് ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണ് പ്രിയ പരിചയപ്പെട്ടത്.
വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ച് സുരഭിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. സുരഭിയും പ്രിയയും തൃശ്ശൂരിൽ ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറും ആണ്. ഫാഷൻ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭർത്താവുമായി തെറ്റി പിരിഞ്ഞിരിക്കുകയാണ്. തുടർന്നാണ് സുരഭിയെ പരിചയപ്പെടുന്നത് ഒരുമിച്ച് താമസിക്കുന്നതും. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കിൽ ബംഗളൂരിൽ പോയാണ് എംഡി എം എ വാങ്ങാനുള്ളതെന്ന് പോലീസ് പറയുന്നു. ബംഗളൂരിൽ ആയിരം രൂപയ്ക്ക് വാങ്ങുന്ന ഒരു ഗ്രാം എംഡി എം എ നാട്ടിൽ 2000 രൂപക്കാണ് യുവതികൾ വില്പന നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒരു പാർട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഐ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാൻ ആകാത്ത നിലയിലേക്ക് മാറിയെന്നും സുരഭി പോലീസിനോട് പറഞ്ഞു. എൻഡി എം എ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള മാർഗം എന്ന നിലയ്ക്കാണ് വില്പനയും തുടങ്ങിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻമാഫിയുമായി ഇവർക്ക് നേരിട്ട് ബന്ധം ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. കൂടാതെ ബംഗ്ലൂരിൽ ഇവരുടെ കൂടെ മുറിയെടുത്ത് താമസിക്കാൻ താല്പര്യമുള്ളവരെ പണം വാങ്ങി താമസിപ്പിച്ചിരുന്നു. ഏഴുമാസത്തിനിടെ ലക്ഷങ്ങൾ വില വരുന്ന സിന്തറ്റിക് ലഹരി മരുന്നുകൾ അടക്കമാണ് ജില്ലയിൽ നിന്നും പിടികൂടിയത്.
ലഹരി വേട്ടയിൽ അകത്തായവരിൽ യുവാക്കളും വിദ്യാർത്ഥികളും ആണ് കൂടുതലുള്ളത്. തമിഴ്നാട് ഉൾപ്പെടെ അന്തർ സംസ്ഥാനങ്ങളിൽ നിന്നാണ് സുലഭമായി ലഹരി എത്തുന്നത്. നിയമത്തിന്റെ കുറുക്കുവഴികൾ പ്രയോജനപ്പെടുത്തി ചെറിയ അളവിൽ ചെറിയ പൊതികളാക്കിയാണ് സ്കൂൾ പരിസരങ്ങളിലും മറ്റും കഞ്ചാവ് കച്ചവടം നടത്തുന്നത്. കുട്ടികളെ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നതിന് ഒപ്പം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു നൽകാൻ വാഹകരായും വില്പനക്കാരായും ഇവരെ വൻകിട കച്ചവടക്കാർ ഉപയോഗിച്ചു വരികയാണ്.