മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയായ നടിയാണ് ഗായത്രി സുരേഷ്. തൻറെ നിഷ്കളങ്കതയും മറയില്ലാത്ത സംസാരവും ആണ് ഗായത്രിയെ ജനപ്രിയ ആക്കുന്നത്. മിസ് കേരള മത്സരാർത്ഥിയായ ഗായത്രി തൃശ്ശൂർ സ്വദേശിയാണ്. തൃശ്ശൂർ സ്ലാങ്ങിലുള്ള ഗായത്രിയുടെ സംസാരത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഗായത്രി ഇടം നേടുകയായിരുന്നു. ഗായത്രിയുടെ അഭിമുഖങ്ങൾക്കും ഒരുപാട് ആരാധകരുണ്ട്. തന്റെ മനസ്സിലുള്ളത് മറയില്ലാതെ പറയുന്ന ഗായത്രി പലപ്പോഴും അതിനാൽ വെട്ടിലാകുകയും ചെയ്തിട്ടുണ്ട്. ട്രോളൻമാരുടെ സ്ഥിരം ഇര ആണ് ഗായത്രി. എങ്കിലും തന്നെ നിലപാടുകളും അഭിപ്രായങ്ങളും ഗായത്രി മാറ്റാറില്ല. 2014ലാണ് ഗായത്രി മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്നത്.
തൊട്ടടുത്ത വർഷം ജമ്നാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായിക ആയി അരങ്ങേറുകയും ചെയ്തു. മനസ്സിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് ഗായത്രിയുടെ ശീലം. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞത് മുതൽ ട്രോളുകൾ നിരോധിക്കണമെന്ന് പറഞ്ഞു വരെ ഗായത്രി വെട്ടിലാക്കിയിട്ടുണ്ട്. എങ്കിലും തനിക്കെതിരെ വരുന്ന വിവാദങ്ങൾ ഒന്നും ഗായത്രിയെ ബാധിക്കാറില്ല. വിവാദങ്ങളെ പുഞ്ചിരിയോടെയാണ് ഗായത്രി നേരിടാറുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഗായത്രി നടത്തിയ തുറന്നുപറച്ചിൽ വാർത്തകൾ ഇടം നേടുകയാണ്. തനിക്ക് യഥാർത്ഥ ജീവിതത്തിൽ ഒരു സൈക്കോ ഇൻ കൗണ്ടർ ഉണ്ടായതിനെക്കുറിച്ചാണ് ഗായത്രി മനസ്സ് തുറന്നത്.
വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അഭിമുഖത്തിനിടെ റിയൽ ലൈഫിൽ വല്ല സൈക്കോ ഇൻ കൗണ്ടർ ഉണ്ടായിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് താരം മറുപടി പറയുകയായിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. ആ ചോദ്യത്തിന് ഗായത്രി നൽകിയ മറുപടി ഉണ്ട് എന്നായിരുന്നു. പിന്നാലെയാണ് ഗായത്രി കഥയിലേക്ക് കടന്നത്. ഞങ്ങൾ തമ്മിൽ ഒരുമിച്ച് വർക്ക് ചെയ്തതായിരുന്നു ബാങ്കിൽ വച്ചിട്ട്. ഞാൻ എല്ലാവരോടും ഫ്രീ ആയി സംസാരിക്കുമായിരുന്നു. അപ്പോൾ ഇത് അയാൾ തെറ്റിദ്ധരിച്ചിട്ട് അപ്പോൾ അയാൾക്ക് തുടങ്ങിയതാണെന്നാണ് ഗായത്രി പറയുന്നത്. എത്രയൊക്കെ പറഞ്ഞിട്ടും അയാൾക്കൊന്നും മനസ്സിലാവുന്നില്ല.
എൻറെ ഫ്ലാറ്റിൻ അടുത്ത് വന്ന് നിൽക്കുക, ഫ്ലാറ്റിൽ വന്ന് ബെല്ലടിക്കുക, ഫ്ലാറ്റിന് താഴെ നിൽക്കുക, ഞാൻ പോകുന്ന സമയത്തൊക്കെ എൻറെ പിന്നാലെ വരിക, ഞാൻ അമ്പലത്തിൽ പോയാൽ അവിടേയ്ക്ക് വരും ഇതൊക്കെയായിരുന്നു പരിപാടി എന്നാണ് ഗായത്രി തുറന്നു പറയുന്നത്. തന്നെ തുടർച്ചയായിട്ട് ഇങ്ങനെ ഫോളോ ചെയ്യുമായിരുന്നു എന്നും താരം പറയുന്നു. തനിക്ക് പിന്നീട് ഭയങ്കര ഭയപ്പെടുത്തുന്നതായി തുടങ്ങി. എന്തായിരിക്കും ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല എന്നാണ് ഗായത്രി ആശങ്കപ്പെടുന്നത്. അത്തരം എന്തൊക്കെ വാർത്തകളാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെ പേടിയാകാൻ തുടങ്ങി എന്നും ഗായത്രി പറയുന്നു. അതിനാൽ ഞാൻ അയാളെ എല്ലാത്തിൽ നിന്നും ബ്ലോക്ക് ചെയ്തു വഴുതി പോയിക്കൊണ്ടിരിക്കുകയായിരുന്നു എന്നും ഗായത്രി പറയുന്നു.
എന്നാൽ അപ്പോഴും അയാൾ ഒഴിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. വേറെ വേറെ നമ്പറുകളിൽ നിന്നും മെസ്സേജ് അയക്കാൻ ഒക്കെ തുടങ്ങിയെന്ന് ഗായത്രി പറയുന്നത്. ഒടുവിൽ ഒരു രക്ഷയും ഇല്ല എന്ന് തോന്നിയപ്പോൾ താൻ തന്നെ സംസാരിച്ചു തീർക്കാമെന്ന് തീരുമാനിച്ചു എന്നാണ് ഗായത്രി പറയുന്നത്. തുടർന്ന് ഒന്ന് സംസാരിച്ച് ഡീൽ ചെയ്ത് വിട്ടിട്ടുണ്ട്. എന്താവും എന്നൊന്നും അറിയില്ലെന്നും ഗായത്രി പറയുന്നുണ്ട്. താരം മുൻപ് നൽകിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകുന്നത്. അതേസമയം മലയാളത്തിനു പുറമേ തെലുങ്കിലും സജീവമായി മാറുകയാണ് ഗായത്രി. എസ്കേപ്പ് ആണ് ഗായത്രി അഭിനയിച്ച അവസാനം മലയാളത്തിൽ ഇറങ്ങിയ സിനിമ.