രശ്മി രാജന് കോട്ടയം മെഡിക്കൽ കോളേജ് അങ്കണത്തിൽ സഹപ്രവർത്തകർ കണ്ണീരോടെ യാത്രാമൊഴിയേകിയ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറക്കുന്നത്. എല്ലാവരും കണ്ണീരോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആകില്ല. രാവിലെ 10 മണിയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് ഭർത്താവ് വിനോദും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിനും വച്ചു.
രണ്ടുമാസം മുൻപ് വ്യാപക പരാതി ഉണ്ടായതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലിൽ നിന്ന് വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ഭക്ഷ്യ സുരക്ഷ നടപടികൾ പ്രഹസനമായതിനായി ആക്ഷേപം. പലയിടത്തും പേരിന് മാത്രമാണ് പരിശോധന എന്ന് ആരോപിക്കുന്നു. അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ ഏറ്റ് ആയിരുന്നു കോട്ടയത്ത് ചികിത്സയിലായിരുന്ന നഴ്സു മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തിച്ചത് അന്വേഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട നഗരത്തിലെ ഹോട്ടലുകളിൽ കർശന പരിശോധന വേണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നെങ്കിലും ഒരിടത്ത് പോലും പരിശോധന ഉണ്ടായില്ല എന്ന ആക്ഷേപമുണ്ട്. കോട്ടയത്ത് ഉള്ള പാർക്ക് ഹോട്ടലിൽ നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നേഴ്സ് രശ്മി രാജ് മരിച്ചത്. 33 വയസ്സ് ആയിരുന്നു രശ്മിക്ക്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശർദ്ദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു.
മൂന്നുദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നു എന്നും, ആന്തരിക അവയവങ്ങളിൽ ഉണ്ടായ അണുബാധ മൂലമാണ് മരണം എന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ഓൺലൈനായി പാർക്ക് ഹോട്ടലിൽ നിന്ന് 29ന് കുഴിമന്തി വരുത്തി കഴിച്ചത് തനിക്കും ഭാര്യക്കും രണ്ടു കുട്ടികൾക്കും ഭക്ഷ്യവിഷബാധ ഏറ്റതിനാൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരംപുഴ സ്വദേശി ജിജു പറയുന്നു. ശർദ്ദി വയറിളക്കം തലവേദന ഇവയായിരുന്നു ബാധിച്ചത്. തനിക്ക് വലിയ പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും ഭാര്യക്കും മക്കൾക്കും സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ എന്ന് ജിജു പറഞ്ഞു.
മൂന്നര വയസ്സുള്ള മകളെ പനിചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു പോകും വഴിയാണ് ഈ ഹോട്ടലിൽ നിന്ന് അൽഫാം കുഴിമന്തി കഴിച്ചത്. അന്തകനോ പാർക്കിലെ അൽഫാം എന്നുള്ള രീതിയിലുള്ള ക്യാപ്ഷോടുകൂടിയുള്ള ചിത്രങ്ങളും വീഡിയോസും കഴിഞ്ഞ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അസ്വസ്ഥത തുടങ്ങുകയായിരുന്നു.
ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്മിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച രാത്രി ആയിരുന്നു മരണം. മൂന്നുദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നു എന്നും ആന്തരിക അവയവങ്ങളിൽ ഉണ്ടായ അണുബാധ മൂലമാണ് മരണം എന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.