മലയാളികൾ ഇരുകയും നീട്ടി ഈയിടയ്ക്ക് സ്വീകരിച്ച ഒരു ചിത്രമാണ് ‘ന്ന താൻ കേസ് കൊട്’. ചാക്കോച്ചൻ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെ എത്തിയ ചിത്രം വളരെ ഹിറ്റായി മാറിയിരുന്നു. സാമൂഹിക പ്രതിബന്ധങ്ങളെയും സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം വളരെ ഗംഭീരമായി തന്നെയാണ് മലയാളികളെ ഏറ്റെടുത്തത്. ജനങ്ങൾക്ക് രാഷ്ട്രീയക്കാരോടും സർക്കാരോടും ചോദിക്കേണ്ട ചില ചോദ്യങ്ങൾ സിനിമയിലൂടെ ചോദിച്ചു എന്നുള്ളതാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ ഒരു വക്കീലിനെ എല്ലാവർക്കും ഓർമ്മ കാണും. ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂർ.
ഇപ്പോഴിതാ തൻറെ രണ്ടാമത്തെ വിവാഹത്തിന് ഒരുങ്ങുന്നു എന്ന് അറിയിച്ചിരിക്കുന്ന ഷുക്കൂറിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഭാര്യയായ പി എ ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹം കഴിക്കുന്നത് എന്നാണ് ഈ ഒരു വിവാഹത്തിൻറെ പ്രത്യേകത. കാഞ്ഞങ്ങാട് സബ് രജിസ്റ്റർ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യൽ മാരേജ് നിയമം വകുപ്പ് 15 പ്രകാരം വിവാഹിതരാകുന്നു എന്നതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ രസകരമായ വാർത്ത. അദ്ദേഹത്തിന്റെ ഷുക്കൂർ വക്കീൽ കഥാപാത്രം മലയാളികൾ ‘ന്ന താൻ കേസ് കൊട്’ ചിത്രത്തിലൂടെ ഏറ്റെടുത്തിരുന്നു. വളരെ രസകരമായി തന്നെയാണ് ഇദ്ദേഹം ആ ഒരു കഥാപാത്രം അവതരിപ്പിച്ചത്.
അതുകൊണ്ടുതന്നെയാണ് മലയാളികൾ ഇപ്പോഴും ഷുക്കൂർ വക്കീലിനെ ഓർക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് കൂടി വളരെ രസകരമായി തോന്നുന്നുകൊണ്ട് ആരാധകർ തന്നെ ഏറ്റെടുക്കുന്നു. ഇപ്പോഴത്തെ ട്രെൻഡിങ് ആണല്ലോ വക്കീലെ വക്കീലും നടത്തിക്കോ ഒരു കല്യാണം എന്നുള്ളതാണ് ആരാധകരും ഇപ്പോൾ പിന്തുണച്ചുകൊണ്ട് പറയുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ എല്ലാവരും വൈറൽ ആക്കുകയാണ് ഇപ്പോൾ ഷുക്കൂർ വക്കീലിന്റെ ഈ ഫേസ്ബുക്ക് കുറിപ്പ്. ഇതിന് പിന്നിലൊരു കാരണം ഉണ്ടെന്ന് അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. മുസ്ലിം വ്യക്തി നിയമത്തിൽ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ അവകാശം പൂർണമായും പെൺമക്കൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്നും ഷുക്കൂർ പോസ്റ്റിൽ പറയുന്നുണ്ട്.
ഇതെന്താണ് സംഭവം എന്ന് അറിഞ്ഞവരാണ് കൂടുതലും ഈ പോസ്റ്റ് ഭൂരിഭാഗം വായിക്കുന്നത്. ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു വിവാഹം കൂടി ജീവിതത്തിൽ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങൾ അങ്ങനെയാണ്. നമ്മൾ വിധേയരാകും. പറഞ്ഞു വന്നത് ഈ വരുന്ന മാർച്ച് എട്ടിന് എൻറെ രണ്ടാമത്തെ വിവാഹമാണ്. വിശദമായി പറയാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതുന്നത്. 1994 ഒക്ടോബർ 6ന് ആയിരുന്നു എൻറെ ആദ്യ വിവാഹം. ഇസ്ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടിൽ ആലിക്കുട്ടിയും കെഎം സാറയുടെയും മകൾ പി എ ഷീനയും മതാചാര പ്രകാരം നിക്കാഹ് കഴിച്ചു.
ആദരണീയനായ പാലക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂർ കാടങ്കോട് നസീമ മനസിലിൽ വെച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്. ഒക്ടോബർ 9 മുതൽ ഞാനും ഷീനയും ഒന്നിച്ച് ജീവിച്ചു. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്നു പെൺമക്കൾ വന്നു. മൂന്ന് പെൺമക്കളുടെ പിതാവായി സ്വർഗ്ഗം ഉറപ്പിച്ചിരുന്ന ഭാഗ്യവാനാണ് ഞാൻ. മരണം കൺമുന്നിലൂടെ മിന്നി മാഞ്ഞു പോയ രണ്ട് അസാധാരണ സന്ദർഭങ്ങളിൽ ആണ് ജീവിതവുമായി ബന്ധപ്പെട്ട് ചില വേവലാതികൾ ഉള്ളിൽ ഉടലെടുത്തത്. ഇന്ന് ഓർക്കാൻ ഭയപ്പെടുന്ന 2017ലെ അതിഭീകരമായ ഒരു അപകടത്തിൽ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയാണെങ്കിലും ഞാൻ ബാക്കിയായി.
മൂന്നുവർഷങ്ങൾക്ക് ശേഷം 2020 മറ്റൊരു അപകടത്തിൽ തലനാഴിക്ക് രക്ഷപ്പെട്ടു. മരണം തൊട്ടു തലോടി പോയ രണ്ടുനേരത്തും ജീവൻ കാവലായത് സീറ്റ് ബെൽറ്റ് ആയിരുന്നു. ഞാൻ മരണപ്പെട്ടാൽ പലർക്കും സങ്കടം വരും. എഫ്ബിയിൽ സുഹൃത്തുക്കളുടെ പോസ്റ്റുകൾ വന്നേക്കാം. ഖബറടക്കവും പ്രാർത്ഥനയും കഴിഞ്ഞ് ബന്ധുക്കൾ പിരിയും. അവസാനം വീട്ടുകാർ മാത്രം. എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്. കടം വല്ലതും തീർക്കാൻ ഉണ്ടോ. സമ്പാദ്യങ്ങൾ മക്കൾക്കുള്ളതല്ലേ തുടങ്ങിയ ചോദ്യങ്ങൾ. എൻറെ ഞങ്ങളുടെ ജീവിത സമ്പാദ്യങ്ങൾ മൂന്നു മക്കൾക്കും കിട്ടേണ്ടതല്ലേ. സംശയം എന്തിരിക്കുന്നു അവർക്ക് തന്നെ കിട്ടണം. അതെന്താ അങ്ങനെ ഒരു ചോദ്യം കിട്ടില്ല അതുതന്നെ മുസ്ലിം പേഴ്സണൽ ലോ ആപ്ലിക്കേഷൻ ആക്ട് കാരണമാണ് അങ്ങനെ കിട്ടില്ല എന്ന് പറയുന്നത്.
ഈ നിയമപ്രകാരം ഇന്ത്യയിലെ മുസ്ലീമിന്റെ പിന്തുടർച്ച നിയമം മുസ്ലിം പേഴ്സണൽ ലോ അപ്രകാരം ഇത് സംഭവിക്കുന്നു. എന്താണ് ശരിയാ എന്നതിനെക്കുറിച്ച് 1937 നിയമമൊന്നും പറയുന്നില്ല. എന്നാൽ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതി അനുസരിച്ച് ഞങ്ങളുടെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ മക്കൾക്ക് ലഭിക്കും. അത് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്.
ഇതിൻറെ ഏക കാരണം ഞങ്ങൾക്ക് ആൺമക്കൾ ഇല്ല എന്നതാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ മുഴുവൻ സ്വത്തുക്കളും മക്കൾക്ക് കിട്ടിയേനെ. ജനിച്ചത് പെൺകുട്ടികൾ ആയതുകൊണ്ട് മാത്രം കടുത്ത വിവേചനം മക്കൾക്ക് നേരിടേണ്ടി വരുന്നു. അല്ലാഹുവിനു മുന്നിലും ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് പൂർത്തീകരിക്കുന്നത്.