ബാലതാരമായി ബിഗ് സ്ക്രീനിൽ തിളങ്ങിയപ്പോൾ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ താരമാണ് സജിത ബേട്ടി. ബാലതാരമായി തന്നെ എത്തിയതുകൊണ്ട് മലയാളികൾ അന്നുമുതൽ പ്രിയങ്കരി തന്നെയാണ്. ഇപ്പോഴും പൂച്ചക്കണ്ണുള്ള സജിത ബേട്ടിയുടെ കഥാപാത്രങ്ങളും സജിത ബേട്ടിയുടെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. സജിത ഒരു കുട്ടി കുറുമ്പുള്ള കുട്ടിയായി വന്നു പിന്നീട് മലയാളികളുടെ മനസ്സിലേക്ക് കയറിയ നായിക എന്ന് തന്നെ പറയാം. ഇപ്പോൾ താരം അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ഒരു വാർത്ത തന്നെയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോൾ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ സജിത തിരിച്ചുവരവ് നടത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
അതുതന്നെയാണ് ഇപ്പോൾ എല്ലാവരെയും ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. സജിത ബേട്ടിയുടെ വിവാഹ ബന്ധത്തെ കുറിച്ചുള്ള പലകാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുമ്പോഴും, അതിനെയൊക്കെ മറികടന്ന് വർഷങ്ങൾക്ക് ശേഷം സജിത വീണ്ടും മിനി സ്ക്രീൻ രംഗത്തേക്ക് എത്തുന്നത് തന്നെയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. മലയാളികൾക്ക് വളരെയധികം സന്തോഷമുള്ള വാർത്തയാണിതെന്ന് ഏറ്റെടുക്കുകയാണ്. ഗർഭിണിയായ അഞ്ചാം മാസം വരെ അഭിനയരംഗത്ത് ഉണ്ടായിരുന്ന സജിത പിന്നാലെ ഒട്ടും സജീവമല്ലാതെ മാറുകയായിരുന്നു. കൊഞ്ചി കുഴഞ്ഞുള്ള സംസാരം കേൾക്കാൻ കൊതിയാകുന്നു എന്നാണ് മലയാളികൾ എപ്പോഴും സജിതയെ കുറിച്ച് പറയാറുള്ളത്.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലൂടെയാണ് സജിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്ന് തന്നെ പറയാം. ഒരുകാലത്ത് മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുള്ള താരം തന്നെയാണ് സജിത. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ തിരിച്ചു വരവിൽ ഒരുങ്ങുമ്പോൾ അതും പ്രേക്ഷകർക്ക് ഇരട്ടി മധുരം. ഉപ്പും മുളകും പ്രേക്ഷക സ്വീകാര്യത നേടിയ ഒരു സീരിയൽ തന്നെയാണ്. സാധാരണ കണ്ടുവരുന്ന കണ്ണീർ പരമ്പരകളെ ഒക്കെ ഒഴിച്ചു മാറ്റി നിർത്തിയാൽ ഉപ്പും മുളകും എന്നും വ്യത്യസ്ത നിറഞ്ഞ ഒരു സീരിയൽ തന്നെയാണ്.
അതുകൊണ്ട് മലയാളികൾ എപ്പോഴും ഉപ്പും മുളകിനെ കുറിച്ച് ശ്രദ്ധിക്കാനും പറയാറുമുണ്ട്. ഓരോ ദിവസവും മികച്ചത് മാത്രമാണ് ഉപ്പും മുളകും നൽകുന്നത്. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും രസകരമായി ഇമോഷണൽ ആയി മലയാളികൾക്ക് മുന്നിലേക്ക് എത്തിക്കുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷക സ്വീകാര്യത തന്നെയാണ് എന്നും പരമ്പരയുടെ മാറ്റുകൂട്ടുന്നത്. ആ സീരിയലിലൂടെ തന്നെ സജിത തിരിച്ചുവരുമ്പോൾ മലയാളികൾക്ക് ഇരട്ടി സന്തോഷം എന്നു പറയുന്നു.