ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ശക്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ച് അർജൻറീന ലോകജേതാക്കളായി.ഓരോ നിമിഷവും ആവേശവും ആകാംക്ഷയും നിറഞ്ഞ മത്സരത്തിൽ മുൻ ലോക ഫ്രാൻസിനെ 4-2 നാണ് പെനാൽറ്റിയിൽ അർജൻറീന തകർത്തത്.36 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അർജൻറീന ലോകകിരീടത്തിൽ മുത്തമിടുന്നത്.ഇതിനുമുമ്പ് 1978 ലും 1986 ലും അർജൻറീന ലോകകപ്പ് ജേതാക്കൾ ആയിരുന്നു.തൻറെ അവസാനത്തെ ലോകകപ്പിന് ഇറങ്ങിയ മെസ്സി ആരാധകരെയും തൻറെ രാജ്യത്തെയും ലോക നെറുകയിൽ എത്തിച്ചാണ് മടങ്ങുന്നത്.
ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയുമാണ് അർജൻറീനക്കായി ഗോൾ നേടിയത്.ഡി മരിയയുടെയും കരിയറിലെ അവസാനത്തെ ലോകകപ്പ് ആണിത്.അവസാനം മത്സരത്തിൽ ഗോൾ നേടിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞത് കാണാനാകുമായിരുന്നു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ആയിരുന്നു ഫ്രാൻസിന്റെ തിരിച്ചടി ഗോളുകൾ.80 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും മറ്റൊരു മുന്നേറ്റത്തിലൂടെ അടുത്ത മിനിറ്റിൽ തന്നെ ഗോൾ വല കുലുക്കുകയും ചെയ്ത എംബാപ്പെ ആയിരുന്നു ഫ്രാൻസിന്റെ ആക്രമണത്തിൻറെ കുന്തമുന.
നിശ്ചിത സമയത്തിൽ മത്സരം സമനിലയിൽ കലാശിച്ചതോടെ മത്സരം അധികസമയത്തിലേക്ക് കടന്നു.അധികസമയത്തിന്റെ ആദ്യപകുതിയിൽ മെസ്സിയും രണ്ടാം പകുതിയിൽ പെനാൽറ്റി യിലൂടെ എംബാപ്പെയും ഗോൾ നേടിയതോടെ മത്സരം ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. മത്സരത്തിൽ ഉടനീളം അർജൻറീന ആയിരുന്നു ആക്രമിച്ചു കളിച്ചത്.ആദ്യ ഗോൾ വഴങ്ങിയിട്ടും കളിയുടെ താളം കണ്ടെത്താനാവാതെ വിഷമിച്ച ഫ്രാൻസ് രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിലാണ് തിരിച്ചുവന്നത്.എന്നാൽ ആ തിരിച്ചുവരവ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തുണച്ചില്ല.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ ആദ്യ കിക്ക് എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചെങ്കിലും കോമാൻറെ കിക്ക് മാർട്ടിനെസ് തട്ടിയകറ്റുകയും മേനിയുടെ കിക്ക് പോസ്റ്റിന് പുറത്തേക്ക് അടിച്ചു പോവുകയും ചെയ്തു.അർജൻറീനയുടെ ഭാഗത്ത് ആദ്യ കിക്ക് എടുത്ത മെസ്സിയും,ഡിബാല,പാരദെസ്, മോണ്ടിയാല്‍ എന്നിവരും ഗോൾവല കുലുക്കി. ഇതോടെ അർജൻറീന ജയം ഉറപ്പിച്ചിരുന്നു. അതിനിടെ സൂപ്പർതാരം ലയണൽ മെസ്സി 2 റെക്കോർഡുകളും ഫൈനൽ മത്സരത്തോടെ തന്നെ പേരിൽ കുറിച്ചിരുന്നു.
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്.25 മത്സരങ്ങള്‍ കളിച്ച ജര്‍മനിയുടെ ലോതര്‍ മത്തേയൂസിന്റെ റെക്കോഡാണ് തന്റെ 26 ആം മത്സരത്തിൽ മെസ്സി മറികടന്നത്.രണ്ടാം റെക്കോർഡ് ആയി ഒരു ലോകകപ്പിലെ എല്ലാ നോക്കൗട്ട് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും മെസ്സി തൻറെ പേരിൽ കുറിച്ചു.തൻറെ അവസാന ലോകകപ്പിൽ ലോകകീടം നേടിയതിനൊപ്പം ഒരുപിടി റെക്കോർഡുകളും നേടി തന്റെ മടക്കം രാജകീയമാക്കുകയാണ് ഈ സിംഹരാജാവ്.