മാളികപ്പുറം എന്ന ഉണ്ണിമുകുന്ദൻ നായകനായ ചിത്രത്തിൻറെ ഭാഗമായി ഉണ്ടായ വിവാദങ്ങളും ഉണ്ണിമുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോൺവിളി വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.എന്നാൽ ഈ വിഷയത്തിൽ നടൻ ബാലയുടെ പ്രതികരണം എന്ന നിലയിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളല്ല ഈ വീഡിയോയിൽ ഉള്ളതെന്നും തൻറെ പഴയ അഭിമുഖത്തിൽ നിന്ന് കട്ട് ചെയ്തതാണെന്നും ഉള്ള പ്രതികരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല.
എല്ലാവര്ക്കും നമസ്കാരം. കുറച്ചുനേരം മുമ്പ് ഒരു വീഡിയോ കണ്ട് ഞാൻ ചിരിച്ചുപോയി.ഞാൻ എന്തൊക്കെയോ പറഞ്ഞുവെന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് ഇട്ടിരിക്കുകയാണ്.ഞാൻ വളരെ വ്യക്തമായിട്ട് എന്റെ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിരുന്നു.ഞാൻ പറഞ്ഞത് മീഡിയയില്ലെങ്കില്‍ നടനില്ല,അല്ലെങ്കില്‍ നടനില്ലെങ്കില്‍ മീഡിയ എല്ല എന്നാണ്.നമ്മള് എല്ലാവരും ഫാമിലിയായിട്ട് ഒന്നിച്ചുപോകണം എന്ന തരത്തിലാണ് ഞാൻ സംസാരിച്ചത്.
എന്തൊക്കെയോ ഞാൻ പറയാത്ത കാര്യങ്ങള്‍ ഞാൻ അവര്‍ക്ക് ഇന്റര്‍വ്യു കൊടുത്തതുപോലെ എന്റെ പഴയ വീഡിയോയിലുള്ളത് കട്ട് ചെയ്ത് ഇട്ടിരിക്കുകയാണ്.അവര്‍ തന്നെ ഞാൻ പറഞ്ഞതുപോലെ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയതാണെന്നും ബാല പറയുന്നു.മാളികപ്പുറം എന്ന ചിത്രത്തെ വിമർശിച്ച് യൂട്യൂബിൽ റിവ്യൂ പോസ്റ്റ് ചെയ്ത വ്ളോഗറെ നടൻ ഉണ്ണി മുകുന്ദൻ ഫോൺ വിളിക്കുന്നതും തുടർന്ന് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ അരമണിക്കൂർ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മൂന്നു വീഡിയോകളിൽ മാളികപ്പുറം ചിത്രത്തെ വ്ളോഗർ വിമർശിച്ചിരുന്നു.വീഡിയോയിൽ തന്റെ കുടുംബത്തെ അപമാനിച്ചു എന്നും താൻ മാളികപ്പുറം ചിത്രം ഭക്തിയുടെ പേരിൽ വിറ്റ് കാശാക്കി എന്നും വ്ളോഗർ വീഡിയോയിൽ പറഞ്ഞതാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചത്.വ്യക്തിപരമായ വൈരാഗ്യമാണോ റിവ്യൂവിന് കാരണമെന്ന ചോദ്യത്തിൽ തുടങ്ങിയ തർക്കം ഒടുവിൽ പലഭാഷകളിലുള്ള അസഭ്യവർഷമായി അവസാനിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.