ലോകകപ്പ് ഗ്രൂപ്പ് ഏ യിലെ ഒന്നാം സ്ഥാനത്തിനായി ഹോളണ്ടും ഇക്വഡോറും ഇന്ന് രാത്രി 9.30ന് ഖത്തറിലെ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.ഇരുടിമുകളും മത്സരത്തിൽ ജയത്തോടെയാണ് ഒന്നാം സ്ഥാനത്തിനായി കൊമ്പുകോർക്കുന്നത്. 6.30 നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറും സെനഗലും തമ്മിൽ ഏറ്റുമുട്ടും.ഇരുവർക്കും ടൂർണമെന്റിൽ നിലനിൽക്കുന്നതിന് ജയം അനിവാര്യമാണ്.
ആദ്യ മത്സരത്തിൽ സെനഗലിനെതിരെ നേടിയ വിജയത്തിൻറെ തകർപ്പൻ വിജയത്തോടെയാണ് ഹോളണ്ട് ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ അവരുടെ സ്റ്റാർ സ്ട്രൈക്ക് ഡീ പേ ഇന്നത്തെ മത്സരത്തിൽ ആദ്യ ഇവനിൽ ഇറങ്ങുന്നത് ടീമിന് കൂടുതൽ ശക്തി പകരുന്നു.
നിരവധി വർഷങ്ങൾക്കുശേഷം ഒരു ആതിഥേയ ടീമിനെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തി എന്ന നേട്ടത്തോടെയാണ് ഇക്വഡോർ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.നായകൻ വാലൻസിയയുടെ തകർപ്പൻ ഫോമാണ് ഇക്വഡോറിന് കരുത്ത് പകരുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ വാലൻസിയ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നത് സംശയമാണ്.
കരുത്തരായ സെനഗലിനെതിരെ ഒരു വിജയം മാത്രം മുന്നിൽകണ്ടാണ് ഖത്തർ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.വർഷങ്ങൾക്കുശേഷം ഉദ്ഘാടന മത്സരം തോൽക്കുന്ന ആതിഥേയർ എന്ന നാണംകെട്ട നേട്ടം കൈവരിച്ച ഖത്തറിന് ഇന്ന് ജയിച്ചില്ലെങ്കിൽ ടൂർണ്ണമെൻറ് പുറത്തു പോകേണ്ടിവരും.അൽമോഫ്അലി,അക്രം അഫീഫ് എന്നീ സ്ട്രൈക്കർമാരിലാണ് ഖത്തർ പ്രതീക്ഷ അർപ്പിക്കുന്നത്.
മികച്ച രീതിയിൽ ഹോളണ്ടിനെതിരെ കളി പുറത്ത് എടുത്തിട്ടും ചെറിയ പാളിച്ചകൾ കൊണ്ട് ജയം അകന്നുപോയ നിരാശയിലാണ് സെനഗൽ. ഇക്വഡോറിനെതിരെ ഒരു മത്സരം കൂടി ശേഷിക്കുന്ന സെനഗലിന് കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ ഒഴിവാക്കി ഒരു വമ്പൻ വിജയം നേടേണ്ടതുണ്ട്.