നിരവധി വർഷങ്ങളായി ഇന്ത്യൻ സിനിമ ലോകത്തെയും കർണാടക സംഗീത ലോകത്തെയും പ്രശസ്ത പേരുകളിൽ ഒന്നാണ് ബോംബെ സിസ്റ്റേഴ്സ്.1963 മുതൽ കർണാടക സംഗീത ലോകത്ത് നിറഞ്ഞുനിൽക്കുന്നവരാണ് ഈ സഹോദരിമാർ. ഇപ്പോഴിതാ ഈ സഹോദരിമാരിലെ സി ലളിത ചെന്നൈയിൽ അന്തരിച്ച വിവരമാണ് പുറത്തുവരുന്നത്.85 വയസ്സായിരുന്നു.കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തമായ പേരുകളാണ് ബോംബെ സിസ്റ്റേര്‍സ് എന്ന് അറിയപ്പെടുന്ന സി ലളിതയുടെയും,സി സരോജത്തിന്റെയും.
നീണ്ട 5 പതിറ്റാണ്ട് ഒരുമിച്ചുള്ള സംഗീത ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്.എന്‍ ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശ്ശൂരിലാണ് ലളിതയും സരോജയും ജനിച്ചത്.ജനിച്ചത് കേരളത്തിലാണെങ്കിലും ഇരുവരും വളർന്നത് മുംബൈയിൽ ആയിരുന്നു.ബോംബെ സിസ്റ്റേഴ്സ് തങ്ങളുടെ സംഗീത ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ചെന്നൈയിൽ ആയിരുന്നു.ഇരുവരുടെയും ഒരു സംഗീത കച്ചേരിക്ക് ശേഷം ഒരു സ്വാമി ബോംബെ സിസ്റ്റേഴ്സ് എന്ന നാമം അനുഗ്രഹിച്ച് ആശീർവദിച്ച് നൽകിയതോടെയാണ് ഇരുവരും ഈ പേര് ഔദ്യോഗികമായി ഉപയോഗിക്കാൻ തുടങ്ങിയത്.
തമിഴ്,സംസ്കൃതം,കന്നഡ,തെലുഗു,ഹിന്ദി,മറാഠി ഭാഷകളില്‍ ബോംബെ സിസ്റ്റേഴ്സ് ആല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ട്.ഇരുവർക്കും സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും തനിച്ച് പാടേണ്ടി വരും എന്നതിനാൽ ആ അവസരങ്ങൾ എല്ലാം ഒഴിവാക്കുകയായിരുന്നു.രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികൾ അവതരിപ്പിക്കുകയും ശങ്കരാചാര്യ സ്തോത്രങ്ങൾ ഉൾപ്പെടെ ഗാനാത്മകമായി അവതരിപ്പിക്കുകയും ചെയ്തവരാണ് ലളിതയും സഹോദരി സരോജയും.സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ടു വാല്യങ്ങൾ എന്നിവയാണ് ഇരുവരും മലയാളത്തിൽ പുറത്തിറക്കിയ ആൽബങ്ങൾ.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും സംഗീത കലാനിധി,സംഗീത ചൂഡാമണി, കലൈമാമണി,സംഗീത കലാശിഖാമണി,എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ബഹുമതികളും ആണ് നീണ്ട 5 പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ഇരുവരും സ്വന്തമാക്കിയത്.ബോംബെ സിസ്റ്റേഴ്സ്നോടുള്ള ആദരസൂചകമായി 2020ൽ രാജ്യം ഇതുവരെയും പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഇരു സഹോദരിമാരും തമ്മിൽ ഒന്നര വയസ്സ് മാത്രം വ്യത്യാസമാണ് ഉള്ളത്.തമിഴ്നാട് മുൻ അഡ്വക്കറ്റ് ജനറൽ എൻ.ആർ ചന്ദ്രനാണു ലളിതയുടെ ഭർത്താവ്.