ലോകത്തിലെ ഏറ്റവും മോശം അനുഭവങ്ങൾ നേരിട്ട് രാജ്യങ്ങളുടെ പട്ടിക എടുത്താൽ മുൻപന്തിയിൽ ഉള്ള രാജ്യമായിരിക്കും ലാവോസ്. ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തവും ക്രൂരമായ ബോംബ് വർഷം നേരിട്ട രാജ്യമാണിത്. 1964 ഡിസംബറിനും 1970 മാർച്ചിനും ഇടയിൽ 26 കോടി ബോംബുകളാണ് അമേരിക്ക ലാവോസിലേക്ക് വർഷിച്ചത്. അതിൽ പല ബോംബുകളും ഇന്നും പൊട്ടിത്തെറിച്ചിട്ടില്ല. അങ്ങനെ ലാവോസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വീണ്ടെടുക്കുന്ന ബോംബുകൾ പ്രദർശനത്തിന് വെച്ചിട്ടുള്ള കാഴ്ചബംഗ്ലാവ് ആണ് യു എക്സ് ഓ ലാവോസ് വിസിറ്റേഴ്സ് സെൻറർ. നിർവീര്യമാക്കപ്പെട്ട ബോംബുകൾ പ്രദർശിപ്പിക്കാനായി ഒരിടം.
ഇങ്ങനെ ഒരു വിശേഷണത്തിൽ ലോകത്തെ തന്നെ ഏറ്റവും വിചിത്രമായ പ്രദർശനശാലകൾ ഒന്നായിരിക്കും ഇത്. ഇന്നും ആയിരക്കണക്കിന് ബോംബുകളാണ് ലാവോസിന്റെ പല ഭാഗങ്ങളായി ചിതറി കിടക്കുന്നത്. ഈ ബോംബ് കണ്ടെത്തി നിർവീര്യമാക്കുന്ന ദൗത്യത്തിൻ്റെ വിശദാംശങ്ങളെ കുറിച്ചും എക്സ് ഓ ലാവോസ് വിസിറ്റേഴ്സ് സെൻററിൽ വിശദീകരിക്കുന്നുണ്ട്. വിയറ്റ്നാം യുദ്ധ കാലത്താണ് അമേരിക്ക ലാവോസിനെ ശത്രുപക്ഷത്തേക്ക് നിർത്തിയതും ആക്രമണം നടത്തിയതും. ലാവോസിലെ ഒരു രാഷ്ട്രീയകക്ഷിക്ക് വടക്കൻ വിയറ്റ്നാമുമായുള്ള ബന്ധമായിരുന്നു ആ രാജ്യത്തിൻറെ തലവര തന്നെ മാറ്റിയത്.
വിയറ്റ്നാമിലേക്ക് സാധനസാമഗ്രികൾ എത്തുന്ന മാർഗങ്ങൾ അടയ്ക്കുന്നതിൻ്റെ ഭാഗമായാണ് ലാവോസും അമേരിക്കൻ റാഡറിലേക്ക് പറയുന്നത്. അതോടെ ലാവോസ് എന്ന കൊച്ചു രാജ്യത്തിനെ വർത്തമാനവും ഭാവിയും ആകെ മാറിമറിയുകയായിരുന്നു. നമ്മുടെ അയൽ രാജ്യമായ മ്യാൻമറിനോട് ചേർന്നു കിടക്കുന്ന രാജ്യമാണ് ലാവോസ്. മറ്റൊരു ഏഷ്യൻ രാജ്യത്തിനും ഇല്ലാത്ത യാത്രാനുഭവം സഞ്ചാരികൾക്ക് നൽകാൻ തെക്ക് കിഴക്കൻ ഏഷ്യയിലെ കടൽത്തീരമില്ലാത്ത ഏക രാജ്യമായ ലാവോസിന് സാധിക്കും.
74 ലക്ഷം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ വിസ ആവശ്യമില്ലാത്ത നാടാണ് ലാവോസ്. 30 ദിവസം വരെ വിസ അറിവിൽ പ്രകാരം ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇവിടെ താമസിക്കാം. ഇതിനായി ആറുമാസം വാലിഡിറ്റി ഉള്ള ഇന്ത്യൻ പാസ്പോർട്ട് കരുതേണ്ടതുണ്ട്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ലാവോസിലെ വിനോദസഞ്ചാര സീസൺ. പ്രകൃതി ഭംഗി ആണ് ലാവോസിന്റെ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള പ്രധാന സവിശേഷത.
കാടും, ഗുഹകളും, ജലപാതകളുമെല്ലാം നിറഞ്ഞ ലാവോസ് പ്രകൃതിസ്നേഹികൾക്ക് പറ്റിയ ഇടമാണ്. പല സാഹസിക വിനോദങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ദശലക്ഷം ആനകളുടെ നാട് എന്ന വിശേഷണം ലാവോസിന് ലഭിക്കുന്നത് തന്നെ പ്രകൃതിയുമായി ഈ രാജ്യത്തിലുള്ള അഭേദ്യ ബന്ധത്തിൻറെ തെളിവാണ്. ഇന്നും 80% ലാവോസുകാരുടെ പ്രധാന വരുമാനം കൃഷിയോ അനുബന്ധ തൊഴിലുകളോ ആണ്. പ്രതിവർഷം ഇരുപതിനായിരം ടൺ കാപ്പി ഉത്പാദിപ്പിക്കുന്ന നാട് കൂടിയാണ് ലാവോസ്.