കഴിഞ്ഞ കുറച്ചു നാളുകളായി ലീഗിൻറെ അംഗത്വ ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുകയാണ്.ഡിസംബർ മാസം 31നാണ് ഈ അംഗത്വ വിതരണം ക്യാമ്പയിൻ അവസാനിപ്പിച്ചത്.ഇതിനുശേഷം തിരുവനന്തപുരം ജില്ലയിലെ അംഗത്വ പട്ടിക പരിശോധിച്ചപ്പോഴാണ് ലീഗ് നേതൃത്വം ഞെട്ടിയത്.ബോളിവുഡ് താരം ഷാരൂഖ് ഖാനും,മെഗാസ്റ്റാർ മമ്മൂട്ടിയും ആസിഫ് അലിയും,എന്തിന് മിയ ഖലീഫ വരെ പട്ടികയിൽ ഉണ്ട്.ഇത് വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലീഗ് നേതൃത്വം. നടന്നത് സൈബർ ആക്രമണം ആണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
മുസ്ലിംലീഗിന്റെ തിരുവനന്തപുരം ജില്ലയിലെ അംഗത്വ പട്ടികയിലാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും,ആസിഫ് അലിയും,മിയ ഖലീഫയും ഇടം നേടിയത്. അംഗങ്ങളുടെ എണ്ണം പിടിപ്പിച്ചു കാണിക്കാനുള്ള ലീഗിൻറെ ശ്രമങ്ങളാണ് ഇതെന്നാണ് ഉയരുന്ന ആരോപണങ്ങൾ.എന്നിരുന്നാലും ഈ സംഭവത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ലീഗ്.മെമ്പർഷിപ്പിനായി ഉപയോഗിച്ച ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് വിശദീകരണം.തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ പിഴവ് കണ്ടെത്തിയത്.
വീടുകൾ കയറിയിറങ്ങി പാർട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നത്.ഇത്തരത്തിൽ അംഗത്വം എടുക്കുന്നവരുടെ പേരും,ആധാർ നമ്പറും, തിരിച്ചറിയൽ കാർഡ് നമ്പറും,ഫോൺ നമ്പറും പ്രത്യേകം തയ്യാറാക്കിയ ആപ്പിൽ അപ്ലോഡ് ചെയ്യണമെന്നായിരുന്നു നിർദ്ദേശം.ഇതിനായി ഓരോ മണ്ഡലത്തിലെ പ്രവർത്തകർക്കും പ്രത്യേകം സൈറ്റ് അഡ്രസ്സും പാസ്സ്വേർഡും നൽകിയിരുന്നു.പിന്നീട് അംഗത്വ വിതരണം അവസാനിച്ച ശേഷം ഇത് പരിശോധിച്ച് ഐടി കോഡിനേറ്റർമാരാണ് ഈ പിഴവ് കണ്ടെത്തിയത്.
പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വ വിതരണം നടത്തിയതെന്നും പക്ഷേ എങ്ങനെ ഷാരൂഖ് ഖാനും,മമ്മൂട്ടിയും ആസിഫ് അലിയും,മിയ ഖലീഫയും ഒക്കെ അംഗത്തെ പട്ടികയിൽ വന്നു എന്ന ആശയക്കുഴപ്പത്തിലാണ് ലീഗ് നേതൃത്വം.മുസ്ലീം ലീഗില്‍ തിരുവനന്തപുരത്ത് 59,551 പേര് അംഗമായി എന്നാണ് പാര്‍ട്ടി പറയുന്നത്. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്.2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങൾ ഈ വർഷം വർദ്ധിച്ചിട്ടുണ്ടന്നും അതിൽ പകുതിയിലേറെ സ്ത്രീകൾ ആണെന്നുമാണ് പുറത്തുവരുന്ന കണക്കുകൾ.