മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് രശ്മി സോമൻ. കഴിഞ്ഞ 20 വർഷത്തിലേറെയായി സീരിയലുകളിൽ സജീവമാണ് താരം. സിനിമയിൽ നിന്നാണ് രശ്മി കരിയർ ആരംഭിക്കുന്നത്. ബാലതാരമായി സിനിമയിലെത്തിയ രശ്മി മിനി സ്ക്രീൻ പരമ്പരകൾ സജീവമായതോടെ അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. രശ്മി ഇടയ്ക്ക് ഒരു ഇടവേള എടുത്തിരുന്നു എങ്കിലും ഇപ്പോഴും സീരിയൽ സജീവമാണ്. വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ സിനിമയിലേക്കും എത്തിയിരിക്കുകയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, മമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധയ വേഷത്തിലാണ് രശ്മിയും എത്തുന്നത്.
തിരിച്ചുവരവിൽ തൻറെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രശ്മി ഇപ്പോൾ. 20 വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു സിനിമയിൽ അഭിനയിക്കുന്നതെന്ന് രശ്മി പറയുന്നു. ലൈവ് എന്ന സിനിമയിലേക്ക് അവസരം കിട്ടിയത് സന്തോഷം നൽകുന്ന കാര്യമാണ്. വി കെ പ്രകാശ് സാറിനെ നേരത്തെ അറിയാമായിരുന്നു. സിനിമ വിട്ടതിൽ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. വീണ്ടും സിനിമ ചെയ്യണമെന്ന് ആഗ്രഹം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ എല്ലാവരും നിരാശപ്പെടുത്തുകയാണ് ചെയ്തത്. സീരിയൽ നിർത്തി കുറെ കാലം വീട്ടിൽ ഇരിക്കാൻ ആയിരുന്നു ഉപദേശം. അങ്ങനെ ഇരുന്ന് നോക്കിയിട്ട് അവസരം കിട്ടിയില്ല. അതിനിടയാണ് വി കെ പി സാർ ലൈവിലേക്ക് വിളിക്കുന്നത്.
അക്കാലത്ത് സിനിമ ഉപേക്ഷിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് രശ്മി പറഞ്ഞു. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അച്ഛന് ഇഷ്ടമായിരുന്നു. പിന്നീട് സീരിയലിൽ സ്ഥിരമായപ്പോൾ ഡേറ്റ് ഇഷ്യൂ വന്നു. സിനിമ ചെയ്യണമെങ്കിൽ സീരിയൽ നിർത്തണമെന്ന് അവസ്ഥയായി. അന്നെല്ലാം വീട്ടുകാരുടെ തീരുമാനമായിരുന്നു. ഇന്ന് ഞാനാണ് പ്രൊഫഷൻ തീരുമാനിക്കുന്നത്. അമ്മയുടെ സഹോദരങ്ങൾ വരെ എല്ലാത്തിലും ഇടപെട്ടിരുന്നതായി രശ്മി പറഞ്ഞു. യൂട്യൂബ് തരംഗമാകും മുമ്പേ യൂട്യൂബ് ചാനലുമായി രശ്മി സജീവമായിരുന്നു. ദുബായിലേക്ക് ചേക്കേറിയപ്പോൾ ഉണ്ടായ ബോറടി മാറ്റാനാണ് താൻ ചാനൽ തുടങ്ങിയതെന്ന് രശ്മി പറയുന്നു. ഭർത്താവ് രാവിലെ പോയി കഴിഞ്ഞാൽ ഞാൻ ഒറ്റക്ക് ആയിരിക്കും. യൂട്യൂബ് ആയിരുന്നു കൂടുതൽ കണ്ടുകൊണ്ടിരുന്നത് അങ്ങനെ വീഡിയോ കണ്ട് ഇടയ്ക്ക് ട്രയൽ വീഡിയോ എടുക്കാൻ തുടങ്ങി.
അങ്ങനെ രണ്ടു വർഷത്തെ ആലോചനക്കുശേഷമാണ് യൂട്യൂബിലേക്ക് എത്തിയതെന്ന് താരം പറഞ്ഞു. തനിക്ക് കമന്റുകൾ പേടിയായിരുന്നു എന്നും രശ്മി തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്തൊക്കെ ഒരുപാട് മോശം കമൻറുകൾ വരുമായിരുന്നു. അതൊക്കെ കണ്ട് സങ്കടം തോന്നിയിരുന്നു പിന്നെ അതിനോട് ഒത്തുപോകാൻ തുടങ്ങി. ഇപ്പോൾഎല്ലാം പോസിറ്റീവ് കമന്റുകളാണ്. അത്തരം പേടികളൊക്കെ മാറിയെന്നും രശ്മി പറയുന്നു. ദുബായിൽ പോയി ജോലി ചെയ്യാം എന്നൊക്കെയായിരുന്നു ആദ്യം തീരുമാനം. എന്നാൽ അവിടെ വർക്ക് എക്സ്പീരിയൻസ് ഒന്നും ഉണ്ടായിരുന്നില്ല.
അതിനിടെ ദൈവം സഹായിച്ച് നല്ല ഓഫറുകൾ വന്നു. തിരിച്ചു വരുന്നില്ലേ എന്ന് എല്ലാവരും ചോദിച്ചിരുന്നു അതൊക്കെയാണ് രണ്ടാം വരവിനെ പിന്തുണ നൽകിയത്. ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇന്ന കഥാപാത്രങ്ങൾ ചെയ്യൂ എന്നൊന്നും ഇല്ലെന്നും രശ്മി അഭിമുഖത്തിൽ പറഞ്ഞു. കരിയറിൽ ഏകദേശം 15 ഓളം സിനിമകളിലാണ് രശ്മി അഭിനയിച്ചിട്ടുള്ളത്. ചുരുങ്ങിയ കാലയളവിൽ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എന്നിവരുടെ ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ രശ്മിക്ക് കഴിഞ്ഞിരുന്നു.