മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഊർമ്മിള ഉണ്ണി. അമ്മ വേഷങ്ങളിലും സഹനടി വേഷങ്ങളിലും ആണ് താരം കൂടുതൽ തിളങ്ങിയിട്ടുള്ളത്. അഭിനയത്രി എന്നതിലുപരി നല്ല നർത്തകി കൂടിയാണ് താരം. എന്നാൽ ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല. സീരിയലുകളിലും ഊർമ്മിള തിളങ്ങിയിട്ടുണ്ട്. തുടക്കകാലത്ത് സർഗം എന്ന ചിത്രത്തിൽ മനോജ് കെ ജയൻ അനശ്വരമാക്കിയ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന്റെ അമ്മയായി ഊർമ്മിള പ്രേക്ഷക പ്രശംസ തിരിച്ചു പറ്റിയിരുന്നു. എന്നാൽ പിന്നീട് ഇത്രയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഒന്നും ലഭിച്ചില്ലെന്നാണ് സത്യം. ഓർമ്മിളയുടെ പാത പിന്തുടർന്ന് മകൾ ഉത്തര ഉണ്ണിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ വിവാഹത്തോടെ ഉത്തരയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമാണ് ഊർമ്മിള. ഊർമ്മിള ഇടയ്ക്ക് പങ്കുവെക്കുന്ന കുറിപ്പുകൾ ഒക്കെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഊർമ്മിളയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിൽ ഓരോ താരങ്ങൾക്കും ഒപ്പമുള്ള മറക്കാനാവാത്ത അനുഭവങ്ങൾ ഊർമിള പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടിയെ തനിക്ക് പേടിയാണെന്നും പേര് കേൾക്കുമ്പോൾ തന്നെ ഞെട്ടൽ വരുമെന്നും നടി പറയുന്നു. വാക്കുകൾ ഇങ്ങനെയാണ്; മനോജ് കെ ജയൻ എന്നെ അമ്മേ അനുപമേ എന്നാണ് വിളിക്കുക. അനുപമയായ അമ്മ എന്നാണ് അതിനർത്ഥം. അത്രയും സുന്ദരിയായ അമ്മ എന്നൊക്കെയാണ് അർത്ഥം വരുന്നത്. മനോജിനെ കുറിച്ച് പറയുമ്പോൾ എനിക്ക് അതാണ് ഓർമ്മ വരിക സർഗ്ഗത്തിൽ അഭിനയിക്കുമ്പോൾ മുതലുള്ളതാണ് ആ വിളി.
എനിക്ക് എന്തൊരു ഓമനത്വം ആണ് അവരോട് എന്നാണ് ഊർമ്മിള പറഞ്ഞത്. രണ്ടാമതായി കൊച്ചിൻ ഹനീഫയെ കുറിച്ചായിരുന്നു ചോദ്യം. സെറ്റിൽ താൻ തമാശകൾ പറഞ്ഞാൽ ഹനീഫിക്ക അത് വിലക്കുമെന്നാണ് താരം പറഞ്ഞത്. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതിനൊക്കെ ഞങ്ങളെപ്പോലെ ഓരോരുത്തരും ഉണ്ട്, തമ്പുരാട്ടി ഇങ്ങനെയൊന്നും പറയരുത്, കാര്യ ഗൗരവമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചാൽ മതി.വെറുതെ തമാശ പറഞ്ഞ് ചളം ആക്കരുത് എന്നും പറയും. ഇതാണ് കൊച്ചിൻ ഹനീഫയെ കുറിച്ചുള്ള ഓർമ്മ എന്ന് ഊർമ്മിള പറഞ്ഞത്. മമ്മൂട്ടിയെ കുറിച്ച് പറഞ്ഞപ്പോൾ ആ പേര് കേൾക്കുമ്പോൾ തനിക്ക് ഞെട്ടൽ വരും എന്നാണ് നടി പറഞ്ഞത്. മമ്മൂട്ടിയും ഞാനും മൂന്ന് നാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ വളരെ ചെറിയ ഭാഗങ്ങളെ ഉണ്ടാകാറുള്ളൂ.
എന്തെങ്കിലും ചോദിച്ചാൽ അതിന് മറുപടി നൽകുക എന്നത് മാത്രമാണ് അല്ലാതെ വലിയ ഡയലോഗുകൾ ഒന്നും ഉണ്ടാകാറില്ല. എന്നാലും അതുപോലും അഭിനയിക്കാൻ വരുമ്പോൾ വെറുതെ പേടി തോന്നും. ആദ്യമായി ഞങ്ങൾ അഭിനയിച്ച സിനിമയിൽ വന്നു കയറിയപ്പോൾ തന്നെ എന്നോട് ടൈമിംഗ് തെറ്റിക്കരുത് കേട്ടോ എനിക്ക് ദേഷ്യം വരും എന്നാണ് പറഞ്ഞത്. അഭിനയിക്കാൻ പോലും തുടങ്ങിയിട്ടില്ല ഡയലോഗ് പോലും അറിയില്ല അതിനിടെ ടൈമിംഗ് എന്ന് പറഞ്ഞാൽ എനിക്ക് അപ്പോൾ തന്നെ വിറ തുടങ്ങി. മമ്മൂക്കയെ പറ്റി പറയുമ്പോൾ അതാണ് ഓർമ്മ വരുന്നത് എന്നാണ് പറഞ്ഞത്. നടൻ ദിലീപമായുള്ള മറക്കാനാകാത്ത അനുഭവം നടി പങ്കുവയ്ക്കുന്നുണ്ട്. ദിലീപുമായി എനിക്ക് ആദ്യമായി ഉണ്ടായ അനുഭവം പറയാം,
ഞാൻ ആദ്യമായി കാണുമ്പോൾ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ട് പോലുമില്ല. ഒരു ഹോട്ടലിൽ വച്ചാണ് കാണുന്നത്. ഞങ്ങൾ കണ്ടു പരിചയപ്പെട്ടതിൽ സന്തോഷം എന്നൊക്കെ പറഞ്ഞു പിരിഞ്ഞു. അതിനുശേഷം ആണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്. കഴിച്ചു കഴിഞ്ഞ ബിൽ ചെയ്യാൻ വന്നപ്പോൾ അവർ പറഞ്ഞു ദിലീപ് ബില്ല് കൊടുത്തു എന്നാണ്. എനിക്കൊരു പരിചയവുമില്ല അപ്പോഴാണ് പരിചയപ്പെടുന്നത് തന്നെ, എന്നിട്ടും ഞങ്ങളുടെ ബില്ല് വരെ കൊടുത്തിട്ട് പോകണമെങ്കിൽ എന്തു നല്ല മനസ്സാണ് അദ്ദേഹത്തിൻറെ. അതിനുശേഷം ഒരുപാട് സിനിമ ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ നല്ല മനസ്സാണ് ദിലീപിൻറെ എന്നാണ് ഊർമ്മിള പറഞ്ഞത്.